പേരൂർക്കട: ഒരു ജനതയുടെ നാലുവർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട്, രണ്ടു മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കുലശേഖരം പാലം ഉദ്ഘാടനത്തിനൊരുങ്ങി.
കുലശേഖരം പിറയിൽ കോവിൽക്കടവ് പാലത്തിന്റെ ഉദ്ഘാടനമാണ് വരുന്ന വെള്ളിയാഴ്ച മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നത്. വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. കരമനയാറിനു കുറുകെ വട്ടിയൂർക്കാവ്, കാട്ടാക്കട മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണത്തിന് 15 കോടിയോളം രൂപ ചെലവായിട്ടുണ്ട്.120 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം. 30 മീറ്റർ വീതം ഉയരമുള്ള നാലു തൂണുകളാണ് പാലത്തിനുള്ളത്.
ഇരുഭാഗത്തുമായി 560 മീറ്ററാണ് അപ്രോച്ച് റോഡിന്റെ നീളം. 2019ൽ 32 പേരിൽ നിന്നായി 60 സെന്റ് ഭൂമിയാണ് അപ്പ്രോച്ച് റോഡിന് ഏറ്റെടുത്തത്. ഇതിനുമാത്രം മൂന്നുകോടിയോളം രൂപ ചെലവിട്ടു. പാലം തുറന്നുകൊടുക്കുന്നതോടെ വട്ടിയൂർക്കാവിൽ നിന്നു പേയാട് ഭാഗത്തേക്കു യാത്ര ചെയ്യുന്നതിന് 10 കിലോമീറ്ററിന്റെ കുറവുണ്ടാകും.
2019ൽ പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയെങ്കിലും 20 20ൽ മാത്രമാണ് പണി ആരംഭിക്കാൻ സാധിച്ചത്. വിളപ്പിൽ പഞ്ചായത്ത് അനുവദിച്ച കടത്ത് സർവീസ് മാത്രമായിരുന്നു ഇതുവരെ ജനങ്ങൾക്കുണ്ടായിരുന്ന ഏക യാത്രമാർഗം. ഉദ്ഘാടനം കഴിഞ്ഞു പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതോടെ വൻ വ്യാപാരത്തിനുള്ള സാധ്യത കൂടിയാണ് ഇതിലൂടെ തെളിയുന്നത്.
കുലശേഖരം പിറയിൽ കോവിൽക്കടവ് പാലത്തിന്റെ ഉദ്ഘാടനമാണ് വരുന്ന വെള്ളിയാഴ്ച മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നത്. വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. കരമനയാറിനു കുറുകെ വട്ടിയൂർക്കാവ്, കാട്ടാക്കട മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണത്തിന് 15 കോടിയോളം രൂപ ചെലവായിട്ടുണ്ട്.120 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം. 30 മീറ്റർ വീതം ഉയരമുള്ള നാലു തൂണുകളാണ് പാലത്തിനുള്ളത്.
ഇരുഭാഗത്തുമായി 560 മീറ്ററാണ് അപ്രോച്ച് റോഡിന്റെ നീളം. 2019ൽ 32 പേരിൽ നിന്നായി 60 സെന്റ് ഭൂമിയാണ് അപ്പ്രോച്ച് റോഡിന് ഏറ്റെടുത്തത്. ഇതിനുമാത്രം മൂന്നുകോടിയോളം രൂപ ചെലവിട്ടു. പാലം തുറന്നുകൊടുക്കുന്നതോടെ വട്ടിയൂർക്കാവിൽ നിന്നു പേയാട് ഭാഗത്തേക്കു യാത്ര ചെയ്യുന്നതിന് 10 കിലോമീറ്ററിന്റെ കുറവുണ്ടാകും.
2019ൽ പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയെങ്കിലും 20 20ൽ മാത്രമാണ് പണി ആരംഭിക്കാൻ സാധിച്ചത്. വിളപ്പിൽ പഞ്ചായത്ത് അനുവദിച്ച കടത്ത് സർവീസ് മാത്രമായിരുന്നു ഇതുവരെ ജനങ്ങൾക്കുണ്ടായിരുന്ന ഏക യാത്രമാർഗം. ഉദ്ഘാടനം കഴിഞ്ഞു പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതോടെ വൻ വ്യാപാരത്തിനുള്ള സാധ്യത കൂടിയാണ് ഇതിലൂടെ തെളിയുന്നത്.