പാലാ: മാര്‍ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തില്‍ പാലാ രൂപത പ്രസ്ബിറ്ററല്‍ കൗണ്‍സിൽ അനുസ്മരണ യോഗം ചേർന്നു. സീറോ മലബാര്‍ സഭയുടെ മാര്‍ത്തോമ്മ നസ്രാണി പാരമ്പര്യത്തിന്റെ കാവല്‍ക്കാരനായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ സഭയിലെ രക്തം ചിന്താത്ത രക്തസാക്ഷിയാണെന്ന് അനുശോചന പ്രമേയത്തിൽ അനുസ്മരിച്ചു.
പാലാ അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന രൂപതയുടെ പതിമൂന്നാമത്തെ പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത്തെ സമ്മേളനത്തില്‍ ചേര്‍ന്ന അനുസ്മരണ യോഗം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
വ്യക്തിസഭയുടെ സ്വത്വബോധം വീണ്ടെടുക്കാന്‍ കഠിനാധ്വാനം ചെയ്ത തപശ്ചര്യനും അപ്പസ്തോലിക സിംഹാസനത്തോടുള്ള നിര്‍വ്യാജമായ വിധേയത്വം വഴി തിരുസഭയുടെ നിയോഗം കാത്ത വിനീത വിശുദ്ധനുമായിരുന്നു മാര്‍ പവ്വത്തിലെന്ന് മാര്‍ കല്ലറങ്ങാട്ട് അനുസ്മരിച്ചു. ദൈവശാസ്ത്രം കേവലം അക്കാദമിക് ആകരുതെന്നും സമഗ്രമായ രീതിയില്‍ സഭാത്മകമാകണമെന്നും തിരിച്ചറിഞ്ഞ് ശക്തമായ നിലപാടു സ്വീകരിച്ച സഭയുടെ കാവല്ക്കാരനായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍ എന്ന് അദ്ദേഹം പറഞ്ഞു.
പാലാ രൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ.ഡോ. ജോസഫ് കടുപ്പിലാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ എന്നിവര്‍ അനുശോചനപ്രസംഗം നടത്തി.
പാലാ അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന രൂപതയുടെ പതിമൂന്നാമത്തെ പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത്തെ സമ്മേളനത്തില്‍ ചേര്‍ന്ന അനുസ്മരണ യോഗം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
വ്യക്തിസഭയുടെ സ്വത്വബോധം വീണ്ടെടുക്കാന്‍ കഠിനാധ്വാനം ചെയ്ത തപശ്ചര്യനും അപ്പസ്തോലിക സിംഹാസനത്തോടുള്ള നിര്‍വ്യാജമായ വിധേയത്വം വഴി തിരുസഭയുടെ നിയോഗം കാത്ത വിനീത വിശുദ്ധനുമായിരുന്നു മാര്‍ പവ്വത്തിലെന്ന് മാര്‍ കല്ലറങ്ങാട്ട് അനുസ്മരിച്ചു. ദൈവശാസ്ത്രം കേവലം അക്കാദമിക് ആകരുതെന്നും സമഗ്രമായ രീതിയില്‍ സഭാത്മകമാകണമെന്നും തിരിച്ചറിഞ്ഞ് ശക്തമായ നിലപാടു സ്വീകരിച്ച സഭയുടെ കാവല്ക്കാരനായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍ എന്ന് അദ്ദേഹം പറഞ്ഞു.
പാലാ രൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ.ഡോ. ജോസഫ് കടുപ്പിലാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ എന്നിവര്‍ അനുശോചനപ്രസംഗം നടത്തി.