മിഷിഗണ്‍: മിഷിഗണ്‍ ഓക്സ്ഫോർഡ് ഹൈസ്ക്കൂളിൽ പതിനഞ്ചുകാരൻ നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം നാലായി. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഏഴുപേരിൽ പതിനാലു വയസുള്ള പെണ്‍കുട്ടി ശസ്ത്രക്രിയ്ക്കുശേഷം വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു.
പതിനഞ്ചു വയസുകാരൻ വെടിവയ്ക്കുവാൻ ഉപയോഗിച്ച തോക്ക് പിതാവ് വാങ്ങിയതായിരുന്നെന്നു പോലീസ് പറഞ്ഞു. വിദ്യാർഥിയെ പോലീസ് പിടികൂടുന്പോൾ, സ്കൂൾ ഹാളിലേക്ക് ഇറങ്ങി വന്ന് കൂടുതൽ ബുള്ളറ്റുകൾ തോക്കിൽ നിറയ്ക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. തക്കസമയത്ത് പിടികൂടാൻ കഴിഞ്ഞതിനാൽ കൂടുതൽ അപകടം ഒഴിവായി.
വെടിവയ്പ്പ് നടത്തിയ ഈതൻ ക്രംന്പ്ലിനെ കോടതിയിൽ ഹാജരാക്കിയ ശേഷം ഓക്ക്ലാൻഡ് കൗണ്ടി ജയിലിലടച്ചു.
പി.പി. ചെറിയാൻ
പതിനഞ്ചു വയസുകാരൻ വെടിവയ്ക്കുവാൻ ഉപയോഗിച്ച തോക്ക് പിതാവ് വാങ്ങിയതായിരുന്നെന്നു പോലീസ് പറഞ്ഞു. വിദ്യാർഥിയെ പോലീസ് പിടികൂടുന്പോൾ, സ്കൂൾ ഹാളിലേക്ക് ഇറങ്ങി വന്ന് കൂടുതൽ ബുള്ളറ്റുകൾ തോക്കിൽ നിറയ്ക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. തക്കസമയത്ത് പിടികൂടാൻ കഴിഞ്ഞതിനാൽ കൂടുതൽ അപകടം ഒഴിവായി.
വെടിവയ്പ്പ് നടത്തിയ ഈതൻ ക്രംന്പ്ലിനെ കോടതിയിൽ ഹാജരാക്കിയ ശേഷം ഓക്ക്ലാൻഡ് കൗണ്ടി ജയിലിലടച്ചു.
പി.പി. ചെറിയാൻ