ഒരു തലമുറയുടെ ഓർമക്കാലത്തിനിടയിലെ ഏറ്റവും ഭീകരമായ ദുരന്തത്തിൽ നിന്ന് അതിജീവനത്തിന്റെ പടവുകളിലൂടെ നവജീവനിലേക്കു പ്രവേശിക്കുകയാണു മലയാളക്കര. അതിരുകൾ തിരിച്ച് മനുഷ്യൻ മണ്ണിൽ കെട്ടിപ്പൊക്കിയ മതിലുകളൊക്കെ തകർത്തെറിഞ്ഞ് കുത്തിയൊലിച്ചുവന്ന പ്രളയജലം കിടപ്പാടങ്ങളെയൊന്നാകെ വിഴുങ്ങിത്തുടങ്ങിയപ്പോൾ മനസിലെ മതിലുകളെല്ലാം പൊളിച്ചെറിഞ്ഞ സഹകരണത്തിന്റെയും കാരുണ്യത്തിന്റെയും സ്നേഹപ്രവാഹം കൊണ്ടാണു നാം മലയാളികൾ പ്രളയത്തിനു പ്രതിരോധം തീർത്തത്.
പല കാര്യങ്ങൾക്കും ലോകത്തിനു മാതൃകയായ നമ്മുടെ മലയാളനാട്ടിൽ പ്രളയാനന്തരകാല പ്രവർത്തനങ്ങളിലും പുത്തൻ മാതൃകകൾ സൃഷ്ടിക്കപ്പെടുകയാണ്. മഹാപ്രളയവുമായി ബന്ധപ്പെട്ട രക്ഷാ, ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേരള കത്തോലിക്കാ സഭ , കാരിത്താസ് ഇന്ത്യ പോലുള്ള സന്നദ്ധ സംഘടനകളുമായി ചേർന്നു നടപ്പാക്കിയ അതിജീവൻ പദ്ധതി ആദ്യഘട്ടം വിജയകരമായി പിന്നിടുന്പോൾ ഒരു ഓർമപുതുക്കലിനുള്ള അവസരവും ലഭിക്കുകയാണ്.
നാടിന്റെ വ്യത്യസ്ത മേഖലകളിൽ പ്രളയദുരന്തം വരുത്തിവച്ച ആഘാതം, ദുരന്തത്തോടുള്ള സമൂഹത്തിന്റെ പ്രതികരണശേഷി, ദുരന്തം സമൂഹത്തിനു സമ്മാനിച്ച മുന്നറിയിപ്പുകളും തിരിച്ചറിവുകളും തുടങ്ങിയവ കണക്കിലെടുത്താണ് പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾ കാരിത്താസ് ഇന്ത്യയും കേരളത്തിലെ കത്തോലിക്കാ രൂപത സോഷ്യൽ സർവീസ് സൊസൈറ്റികളുടെ റീജണൽ ഫോറമായ കേരള സോഷ്യൽ സർവീസ് ഫോറവും ചേർന്ന് രൂപപ്പെടുത്തിയത്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഭാരതത്തിലും സമീപനാടുകളിലും ഉണ്ടായിട്ടുള്ള ദുരന്തമുഖങ്ങളിലൊക്കെ നല്ല സമരിയക്കാരനെപ്പോലെ ഓടിയെത്തുന്ന കാരിത്താസ് ഇന്ത്യയുടെ അനുഭവസന്പത്തിനൊപ്പം വിവിധ രൂപതാ സൊസൈറ്റികളുടെ അനുഭവപാഠങ്ങളും ഈ പദ്ധതികൾക്കു മുതൽക്കൂട്ടായി മാറി.
പ്രളയകാലത്തെ അടിയന്തര ഇടപെടൽ
മഹാപ്രളയത്തിനു മുന്പേ തന്നെ, ജൂലൈ മാസത്തിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലുണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ദുരിതാശ്വാസപ്രവർത്തനങ്ങളുമായി അതാത് രൂപത സൊസൈറ്റികൾ സജീവമായിരുന്നു. ഭക്ഷ്യധാന്യ കിറ്റുകൾ, കുട്ടികൾക്കു പഠനോപകരണങ്ങൾ, ആരോഗ്യ ശുചിത്വ സംരക്ഷണ കിറ്റുകൾ, തുടങ്ങിയവ വിതരണം ചെയ്യുന്നതിനു കാരിത്താസ് ഇന്ത്യയും അവരോടു സഹകരിച്ചു. ദുരിത മേഖലകൾ സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭവന നവീകരണം, ശുചിത്വ പരിപാലനം, കുടിവെള്ള വിതരണം, ജീവനോപാധികൾ, ആവശ്യവസ്തുക്കൾ തുടങ്ങിയവയ്ക്കായുള്ള പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു.
ഇതിനിടെയാണ് ഓഗസ്റ്റിൽ മഹാപ്രളയം എത്തുന്നത്. കേരളത്തിലെ ഒട്ടു മിക്കവാറും അണക്കെട്ടുകളെല്ലാം പെരുമഴയെ തുടർന്ന് തുറന്നിട്ടു. മലയോര മേഖലകളിലൊക്കെ ഉരുൾപൊട്ടലുണ്ടായി. മഴയും പുഴയും ഒത്തുകളിച്ചപ്പോൾ കേരളം വെള്ളത്തിലായി. ഇടമുറിയാതെ ഇടവപ്പാതി എന്നൊക്കെ കേട്ടറിഞ്ഞവ പുതുതലമുറ അനുഭവിച്ചറിഞ്ഞു. ആധുനിക ജീവിതശൈലിയുടെ ഭാഗമായി കൈയേറ്റം നേരിട്ട പുഴകളൊക്കെ കിടപ്പാടങ്ങളെ വരെ വിഴുങ്ങി. ഒൗദ്യോഗിക കണക്കുകൾ പ്രകാരം തന്നെ നാനൂറിലേറെ പേർ പ്രളയക്കെടുതികളിൽ മരിച്ചു.
പ്രളയനാളുകളിൽ മലയാളികളെല്ലാം മാതൃകാപരമായി ഒരു മനസോടെ രക്ഷാ- ദുരിതാശ്വാസപ്രവർത്തനങ്ങളിലേർപ്പെട്ടു. പങ്കുവയ്ക്കലും കരുതലും ഒക്കെ ജീവിതത്തിൽ നേർക്കാഴ്ചകളായി. കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ കേരളത്തിൽ വിജയകരമായി നടപ്പാക്കിവരുന്ന ആശാകിരണം കാൻസർ സുരക്ഷാപദ്ധതിയിലെ പരിശീലനം സിദ്ധിച്ച 29000 ലേറെ സന്നദ്ധപ്രവർത്തകർ ദുരന്തമുഖത്ത് കാരുണ്യത്തിന്റെ കരങ്ങളായി പങ്കാളികളായി. ദുരിതാശ്വാസ ക്യാന്പുകളിൽ, ശുചികരണപ്രവർത്തനങ്ങളിൽ, അവശ്യസാധനങ്ങൾ എത്തിക്കുന്നതിൽ, വിവരശേഖരണത്തിൽ, കൗണ്സലിംഗ് നല്കുന്നതിലൊക്കെ അവരും സേവനം നൽകി.
കാരിത്താസ് ഗ്രാമങ്ങൾ കാലത്തിനുള്ള അടയാളം
പ്രളയാനന്തര പ്രവർത്തനങ്ങളുടെ പ്രതീകമെന്നോണം വയനാട് ജില്ലയിലെ ഏതാനും ഗ്രാമങ്ങളിൽ കാരിത്താസ് ഗ്രാമങ്ങൾ തന്നെ രൂപപ്പെടുകയുണ്ടായി. വീടുകളുടെ നവീകരണം, ടോയ്ലെറ്റ് നിർമാണം, ജലസ്രോതസുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ, കൃഷി ഭൂമി ഒരുക്കൽ, ജൈവകൃഷി പ്രവർത്തനങ്ങൾ, ജീവനശേഷി വികസന പ്രവർത്തനങ്ങൾ എന്നിങ്ങനെ ആശയറ്റ മനുഷ്യർക്ക് പ്രത്യാശയേകിയ വിവിധ പദ്ധതികൾ നടപ്പാക്കിയ ഗ്രാമങ്ങളാണ് ഈ പേരിൽ അറിയപ്പെടുന്നത്. കാരിത്താസ് സ്നേഹം എന്ന വാക്കിന് പരസ്പര സഹകരണത്തോടെയുള്ള ജീവിതം കൊണ്ട് അവർ അർഥം ചമയ്ക്കുകയാണ്.
അതിജീവൻ പദ്ധതിയിൽ ലഭിച്ച പാഠങ്ങളും അനുഭവങ്ങളും സ്വാംശീകരിച്ച് തുടർഘട്ടമായ നവജീവൻ പദ്ധതിയിലേക്കു കടക്കുകയാണ്. 32 രൂപതാ സൊസൈറ്റികളിലൂടെ തെരഞ്ഞെടുത്ത 320 ഗ്രാമങ്ങളിൽ നാനാ ജാതി മതസ്ഥരായ ജനങ്ങളെ ഒരുക്കി സഹകരിപ്പിക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അപ്രതീക്ഷിതമായി കടന്നുവരാവുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഒരുക്കവും സന്നദ്ധതയും ശേഷിയുമുള്ള ഒരു സുസ്ഥിര സമൂഹത്തിന്റെ (കാരിത്താസ് സമരിറ്റൻസ്) നിർമിതിയാണ് നമ്മുടെ ലക്ഷ്യം. ശാസ്ത്രീയ പരിശീലനം ലഭിച്ച കർമസമിതികൾ, ഗ്രാമതല പഠനങ്ങളിലൂടെ പ്രശ്നങ്ങളും സാധ്യതകളും മനസിലാക്കി ദുരന്തങ്ങളെ പ്രതിരോധിക്കുകയും ദുരന്തത്തിന്റെ ആഘാതങ്ങൾ പരമാവധി കുറയ്ക്കുകയും ചെയ്യുന്നതിൽ ശ്രദ്ധിക്കുന്നു. ലക്ഷ്യമിടുന്നത് ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും ദുരന്തജാഗ്രത ഉള്ളവരായിരിക്കുക എന്നതാണ്.
അധികാരത്തിന്റെ ഉന്നതതലങ്ങളിൽനിന്ന് ഉത്തരവുകളിലൂടെ സമയമെടുത്ത് താഴെത്തട്ടിലേക്ക് എത്തിച്ചേരുന്ന നിലവിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ നിന്നുള്ള കാതലായ മാറ്റമാണിത്. സമൂഹത്തിന്റെ സൂക്ഷ്മ തലങ്ങളിൽത്തന്നെ ദുരന്തങ്ങളെക്കുറിച്ചുള്ള അറിവും അവയെ ഫലപ്രദമായി നേരിടുന്നതിനുള്ള ശേഷിയും കൈമുതലായുള്ള ഒരു സമൂഹ നിർമിതി, ദുരന്തമുണ്ടായാൽ വ്യക്തിതലത്തിലും സംഘാതമായും അപ്പപ്പോൾത്തന്നെ പ്രതിരോധം തീർക്കാൻ കെൽപുള്ള മനുഷ്യരുടെ കൂട്ടായ്മ - ഇതാണ് നവജീവൻ ലക്ഷ്യമിടുന്നത്.
ദുരിതബാധിതർക്കൊപ്പം സഹയാത്രികരായി
പ്രളയകാലത്ത് രൂപത സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ അതാതു സ്ഥലങ്ങളിൽ തുറന്ന ദുരിതാശ്വാസ ക്യാന്പുകളിലൂടെയും മറ്റു രീതിയിലുമായി ഭക്ഷ്യവസ്തുക്കൾ, ആവശ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവ വിതരണം ചെയ്തു. ദുരിതാശ്വാസ ക്യാന്പുകളിൽ തന്നെ 733 മെഡിക്കൽ ക്യാന്പുകൾ സംഘടിപ്പിച്ചു. ഇങ്ങനെയുള്ള അടിയന്തര ഇടപെടലുകൾക്ക് മാത്രമായി 7,42,77,580 രൂപയാണ് വിവിധ രൂപത സൊസൈറ്റികൾ വഴി സഭ ചെലവഴിച്ചത്.
ക്യാന്പുകളിൽനിന്ന് തിരികെ വീട്ടിലെത്തിയവർക്ക് വീടും പരിസരവും വാസയോഗ്യമാക്കുന്നതിനായി ശുചീകരണ പ്രവർത്തനങ്ങൾ, കിണർ ശുചീകരണം തുടങ്ങിയവ സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെ നടപ്പാക്കി. ഭക്ഷ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ അടങ്ങിയ 332458 കിറ്റുകൾ 563426510 രൂപ ചെലവിൽ നൽകുകയുണ്ടായി.
മാതൃകയായി മാറിയ അതിജീവൻ പദ്ധതി
ജാതി- മത ഭേദമെന്യേ അർഹതപ്പെട്ട ദുരിതബാധിതർക്കായി കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ വിവിധ രൂപത സൊസൈറ്റികൾ വഴി നടപ്പാക്കിയ അതിജീവൻ പുനരധിവാസ പദ്ധതി പ്രധാനമായും അഞ്ചു മേഖലകളിലാണു ശ്രദ്ധവച്ചത്.
ഭവന നിർമാണ, പുനരുദ്ധാരണ/ടോയ്ലറ്റ് നിർമാണ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ, പരന്പരാഗത ജീവന, ശേഷി വികസനപ്രവർത്തനമേഖലകൾക്കുള്ള സഹായം, ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള കാര്യക്ഷമതാ പരിപോഷണം, സാന്പത്തിക പിന്തുണയും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കലും, സമാനപ്രവർത്തനങ്ങൾ നടത്തുന്ന മറ്റ് ഏജൻസികളുമായുള്ള സഹകരണം എന്നിവയാണവ.
വ്യക്തികളെയും കുടുംബങ്ങളെയും ശക്തീകരിക്കുന്നതിലൂടെ സമൂഹത്തിന്റെ പുനർനിർമാണം എന്ന ലക്ഷ്യവുമായാണു മുന്നേറിയത്. ഗ്രാമങ്ങളിൽ ദുരിതബാധിതരെയും പഞ്ചായത്ത് അംഗങ്ങളെയും ഉൾപ്പെടുത്തി അർഹതപ്പെട്ടവരെ തെരഞ്ഞെടുക്കുന്നതുമുതൽ പദ്ധതികൾക്കു മേൽനോട്ടം വഹിക്കുന്നതുവരെയുള്ള ചുമതലകൾക്കുള്ള സമിതികൾ രൂപീകരിച്ചു. അതാതു രൂപത സൊസൈറ്റികളുടെ നേതൃത്വത്തിൽ ഇത്തരം സമിതികളിലൂടെ ഇക്കാലയളവിൽ1756 പുതിയ ഭവനങ്ങൾ നിർമിക്കുകയും 7024 ഭവന പുനരുദ്ധാരണങ്ങൾ നടപ്പാക്കുകയും ചെയ്തു.
729 സ്ഥലങ്ങളിൽ ജല പരിശോധന, 3482 വാട്ടർ പ്യൂരിഫയറുകളുടെ വിതരണം, 282 മഴവെള്ള സംഭരണികളുടെനിർമാണം,1425 വീടുകളിൽ കിണർ റീചാർജിംഗ് പ്രവർത്തനങ്ങൾ,18110 വീടുകളിൽ കിണർ ശുചിയാക്കൽ, 18 കുളങ്ങൾ വൃത്തിയാക്കൽ, 781 കുടുംബങ്ങൾക്ക് കക്കൂസ് നിർമാണവും 703 കുടുംബങ്ങൾക്കു കക്കൂസ് പുനരുദ്ധാരണവുമുൾപ്പെടെ 11,81,24,803 രൂപയുടെ പ്രവർത്തനങ്ങൾ ഈ മേഖലയിൽ നടപ്പാക്കി. 51 ഗ്രാമങ്ങളിൽ തോടുകൾക്ക് സംരക്ഷണഭിത്തി കല്ലുകെട്ടി ബലപ്പെടുത്തുന്നത്തിനും സഹായിച്ചു.
പ്രളയത്തിൽ വിവിധ തരത്തിലുള്ള ഉപജീവന മാർഗങ്ങൾ നഷ്ടപ്പെട്ടവർക്ക് അതിജീവനത്തിലേക്കുള്ള പടവുകളായി സഹായം നൽകുന്നതിനും ശ്രദ്ധവച്ചു.
835 പേർക്ക് ഹൈ ടെക് പോൾട്രി ഫാമിംഗ് സൗകര്യമുൾപ്പെടെ 7637 കുടുംബങ്ങളിൽ കോഴിവളർത്തൽ, 450 കുടുംബങ്ങളിൽ പശുവളർത്തൽ, 3759 കുടുംബങ്ങളിൽ ആട് വളർത്തൽ, 754 പേർക്ക് താറാവ് കൃഷി, 259 പേർക്ക് മത്സ്യകൃഷി, 178 പേർക്ക് തേനീച്ച വളർത്തൽ,204 പേർക്ക് മത്സ്യ ബന്ധന വലകൾ, 3682 വീടുകൾക്ക് കൃഷിചെയ്യാനുള്ള സഹായം,1163 പേർക്ക് കാർഷിക ഉപകരണങ്ങൾ എന്നിവയ്ക്കൊപ്പം 50 പേർക്ക് മെഴുകുതിരി നിർമാണത്തിലും 900 പേർക്ക് തയ്യൽ മേഖലയിലും സഹായം നൽകി. 77 പേർക്ക് സ്വന്തമായി പെട്ടിക്കടകൾ തുടങ്ങാനും 50 സംഘങ്ങൾക്ക് സംഘടിത വരുമാന വികസന സംരംഭങ്ങൾക്കും സഹായം നൽകി. ഈ മേഖലയിലാകെ മുന്നൂറു കോടിയിലേറെ (306,50,16,934 ) രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.
ഫാ. പോൾ മൂഞ്ഞേലി
(കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറാണു ലേഖകൻ)
പല കാര്യങ്ങൾക്കും ലോകത്തിനു മാതൃകയായ നമ്മുടെ മലയാളനാട്ടിൽ പ്രളയാനന്തരകാല പ്രവർത്തനങ്ങളിലും പുത്തൻ മാതൃകകൾ സൃഷ്ടിക്കപ്പെടുകയാണ്. മഹാപ്രളയവുമായി ബന്ധപ്പെട്ട രക്ഷാ, ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേരള കത്തോലിക്കാ സഭ , കാരിത്താസ് ഇന്ത്യ പോലുള്ള സന്നദ്ധ സംഘടനകളുമായി ചേർന്നു നടപ്പാക്കിയ അതിജീവൻ പദ്ധതി ആദ്യഘട്ടം വിജയകരമായി പിന്നിടുന്പോൾ ഒരു ഓർമപുതുക്കലിനുള്ള അവസരവും ലഭിക്കുകയാണ്.
നാടിന്റെ വ്യത്യസ്ത മേഖലകളിൽ പ്രളയദുരന്തം വരുത്തിവച്ച ആഘാതം, ദുരന്തത്തോടുള്ള സമൂഹത്തിന്റെ പ്രതികരണശേഷി, ദുരന്തം സമൂഹത്തിനു സമ്മാനിച്ച മുന്നറിയിപ്പുകളും തിരിച്ചറിവുകളും തുടങ്ങിയവ കണക്കിലെടുത്താണ് പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾ കാരിത്താസ് ഇന്ത്യയും കേരളത്തിലെ കത്തോലിക്കാ രൂപത സോഷ്യൽ സർവീസ് സൊസൈറ്റികളുടെ റീജണൽ ഫോറമായ കേരള സോഷ്യൽ സർവീസ് ഫോറവും ചേർന്ന് രൂപപ്പെടുത്തിയത്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഭാരതത്തിലും സമീപനാടുകളിലും ഉണ്ടായിട്ടുള്ള ദുരന്തമുഖങ്ങളിലൊക്കെ നല്ല സമരിയക്കാരനെപ്പോലെ ഓടിയെത്തുന്ന കാരിത്താസ് ഇന്ത്യയുടെ അനുഭവസന്പത്തിനൊപ്പം വിവിധ രൂപതാ സൊസൈറ്റികളുടെ അനുഭവപാഠങ്ങളും ഈ പദ്ധതികൾക്കു മുതൽക്കൂട്ടായി മാറി.
പ്രളയകാലത്തെ അടിയന്തര ഇടപെടൽ
മഹാപ്രളയത്തിനു മുന്പേ തന്നെ, ജൂലൈ മാസത്തിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലുണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ദുരിതാശ്വാസപ്രവർത്തനങ്ങളുമായി അതാത് രൂപത സൊസൈറ്റികൾ സജീവമായിരുന്നു. ഭക്ഷ്യധാന്യ കിറ്റുകൾ, കുട്ടികൾക്കു പഠനോപകരണങ്ങൾ, ആരോഗ്യ ശുചിത്വ സംരക്ഷണ കിറ്റുകൾ, തുടങ്ങിയവ വിതരണം ചെയ്യുന്നതിനു കാരിത്താസ് ഇന്ത്യയും അവരോടു സഹകരിച്ചു. ദുരിത മേഖലകൾ സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭവന നവീകരണം, ശുചിത്വ പരിപാലനം, കുടിവെള്ള വിതരണം, ജീവനോപാധികൾ, ആവശ്യവസ്തുക്കൾ തുടങ്ങിയവയ്ക്കായുള്ള പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു.
ഇതിനിടെയാണ് ഓഗസ്റ്റിൽ മഹാപ്രളയം എത്തുന്നത്. കേരളത്തിലെ ഒട്ടു മിക്കവാറും അണക്കെട്ടുകളെല്ലാം പെരുമഴയെ തുടർന്ന് തുറന്നിട്ടു. മലയോര മേഖലകളിലൊക്കെ ഉരുൾപൊട്ടലുണ്ടായി. മഴയും പുഴയും ഒത്തുകളിച്ചപ്പോൾ കേരളം വെള്ളത്തിലായി. ഇടമുറിയാതെ ഇടവപ്പാതി എന്നൊക്കെ കേട്ടറിഞ്ഞവ പുതുതലമുറ അനുഭവിച്ചറിഞ്ഞു. ആധുനിക ജീവിതശൈലിയുടെ ഭാഗമായി കൈയേറ്റം നേരിട്ട പുഴകളൊക്കെ കിടപ്പാടങ്ങളെ വരെ വിഴുങ്ങി. ഒൗദ്യോഗിക കണക്കുകൾ പ്രകാരം തന്നെ നാനൂറിലേറെ പേർ പ്രളയക്കെടുതികളിൽ മരിച്ചു.
പ്രളയനാളുകളിൽ മലയാളികളെല്ലാം മാതൃകാപരമായി ഒരു മനസോടെ രക്ഷാ- ദുരിതാശ്വാസപ്രവർത്തനങ്ങളിലേർപ്പെട്ടു. പങ്കുവയ്ക്കലും കരുതലും ഒക്കെ ജീവിതത്തിൽ നേർക്കാഴ്ചകളായി. കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ കേരളത്തിൽ വിജയകരമായി നടപ്പാക്കിവരുന്ന ആശാകിരണം കാൻസർ സുരക്ഷാപദ്ധതിയിലെ പരിശീലനം സിദ്ധിച്ച 29000 ലേറെ സന്നദ്ധപ്രവർത്തകർ ദുരന്തമുഖത്ത് കാരുണ്യത്തിന്റെ കരങ്ങളായി പങ്കാളികളായി. ദുരിതാശ്വാസ ക്യാന്പുകളിൽ, ശുചികരണപ്രവർത്തനങ്ങളിൽ, അവശ്യസാധനങ്ങൾ എത്തിക്കുന്നതിൽ, വിവരശേഖരണത്തിൽ, കൗണ്സലിംഗ് നല്കുന്നതിലൊക്കെ അവരും സേവനം നൽകി.
കാരിത്താസ് ഗ്രാമങ്ങൾ കാലത്തിനുള്ള അടയാളം
പ്രളയാനന്തര പ്രവർത്തനങ്ങളുടെ പ്രതീകമെന്നോണം വയനാട് ജില്ലയിലെ ഏതാനും ഗ്രാമങ്ങളിൽ കാരിത്താസ് ഗ്രാമങ്ങൾ തന്നെ രൂപപ്പെടുകയുണ്ടായി. വീടുകളുടെ നവീകരണം, ടോയ്ലെറ്റ് നിർമാണം, ജലസ്രോതസുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ, കൃഷി ഭൂമി ഒരുക്കൽ, ജൈവകൃഷി പ്രവർത്തനങ്ങൾ, ജീവനശേഷി വികസന പ്രവർത്തനങ്ങൾ എന്നിങ്ങനെ ആശയറ്റ മനുഷ്യർക്ക് പ്രത്യാശയേകിയ വിവിധ പദ്ധതികൾ നടപ്പാക്കിയ ഗ്രാമങ്ങളാണ് ഈ പേരിൽ അറിയപ്പെടുന്നത്. കാരിത്താസ് സ്നേഹം എന്ന വാക്കിന് പരസ്പര സഹകരണത്തോടെയുള്ള ജീവിതം കൊണ്ട് അവർ അർഥം ചമയ്ക്കുകയാണ്.
അതിജീവൻ പദ്ധതിയിൽ ലഭിച്ച പാഠങ്ങളും അനുഭവങ്ങളും സ്വാംശീകരിച്ച് തുടർഘട്ടമായ നവജീവൻ പദ്ധതിയിലേക്കു കടക്കുകയാണ്. 32 രൂപതാ സൊസൈറ്റികളിലൂടെ തെരഞ്ഞെടുത്ത 320 ഗ്രാമങ്ങളിൽ നാനാ ജാതി മതസ്ഥരായ ജനങ്ങളെ ഒരുക്കി സഹകരിപ്പിക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അപ്രതീക്ഷിതമായി കടന്നുവരാവുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഒരുക്കവും സന്നദ്ധതയും ശേഷിയുമുള്ള ഒരു സുസ്ഥിര സമൂഹത്തിന്റെ (കാരിത്താസ് സമരിറ്റൻസ്) നിർമിതിയാണ് നമ്മുടെ ലക്ഷ്യം. ശാസ്ത്രീയ പരിശീലനം ലഭിച്ച കർമസമിതികൾ, ഗ്രാമതല പഠനങ്ങളിലൂടെ പ്രശ്നങ്ങളും സാധ്യതകളും മനസിലാക്കി ദുരന്തങ്ങളെ പ്രതിരോധിക്കുകയും ദുരന്തത്തിന്റെ ആഘാതങ്ങൾ പരമാവധി കുറയ്ക്കുകയും ചെയ്യുന്നതിൽ ശ്രദ്ധിക്കുന്നു. ലക്ഷ്യമിടുന്നത് ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും ദുരന്തജാഗ്രത ഉള്ളവരായിരിക്കുക എന്നതാണ്.
അധികാരത്തിന്റെ ഉന്നതതലങ്ങളിൽനിന്ന് ഉത്തരവുകളിലൂടെ സമയമെടുത്ത് താഴെത്തട്ടിലേക്ക് എത്തിച്ചേരുന്ന നിലവിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ നിന്നുള്ള കാതലായ മാറ്റമാണിത്. സമൂഹത്തിന്റെ സൂക്ഷ്മ തലങ്ങളിൽത്തന്നെ ദുരന്തങ്ങളെക്കുറിച്ചുള്ള അറിവും അവയെ ഫലപ്രദമായി നേരിടുന്നതിനുള്ള ശേഷിയും കൈമുതലായുള്ള ഒരു സമൂഹ നിർമിതി, ദുരന്തമുണ്ടായാൽ വ്യക്തിതലത്തിലും സംഘാതമായും അപ്പപ്പോൾത്തന്നെ പ്രതിരോധം തീർക്കാൻ കെൽപുള്ള മനുഷ്യരുടെ കൂട്ടായ്മ - ഇതാണ് നവജീവൻ ലക്ഷ്യമിടുന്നത്.
ദുരിതബാധിതർക്കൊപ്പം സഹയാത്രികരായി
പ്രളയകാലത്ത് രൂപത സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ അതാതു സ്ഥലങ്ങളിൽ തുറന്ന ദുരിതാശ്വാസ ക്യാന്പുകളിലൂടെയും മറ്റു രീതിയിലുമായി ഭക്ഷ്യവസ്തുക്കൾ, ആവശ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവ വിതരണം ചെയ്തു. ദുരിതാശ്വാസ ക്യാന്പുകളിൽ തന്നെ 733 മെഡിക്കൽ ക്യാന്പുകൾ സംഘടിപ്പിച്ചു. ഇങ്ങനെയുള്ള അടിയന്തര ഇടപെടലുകൾക്ക് മാത്രമായി 7,42,77,580 രൂപയാണ് വിവിധ രൂപത സൊസൈറ്റികൾ വഴി സഭ ചെലവഴിച്ചത്.
ക്യാന്പുകളിൽനിന്ന് തിരികെ വീട്ടിലെത്തിയവർക്ക് വീടും പരിസരവും വാസയോഗ്യമാക്കുന്നതിനായി ശുചീകരണ പ്രവർത്തനങ്ങൾ, കിണർ ശുചീകരണം തുടങ്ങിയവ സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെ നടപ്പാക്കി. ഭക്ഷ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ അടങ്ങിയ 332458 കിറ്റുകൾ 563426510 രൂപ ചെലവിൽ നൽകുകയുണ്ടായി.
മാതൃകയായി മാറിയ അതിജീവൻ പദ്ധതി
ജാതി- മത ഭേദമെന്യേ അർഹതപ്പെട്ട ദുരിതബാധിതർക്കായി കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ വിവിധ രൂപത സൊസൈറ്റികൾ വഴി നടപ്പാക്കിയ അതിജീവൻ പുനരധിവാസ പദ്ധതി പ്രധാനമായും അഞ്ചു മേഖലകളിലാണു ശ്രദ്ധവച്ചത്.
ഭവന നിർമാണ, പുനരുദ്ധാരണ/ടോയ്ലറ്റ് നിർമാണ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ, പരന്പരാഗത ജീവന, ശേഷി വികസനപ്രവർത്തനമേഖലകൾക്കുള്ള സഹായം, ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള കാര്യക്ഷമതാ പരിപോഷണം, സാന്പത്തിക പിന്തുണയും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കലും, സമാനപ്രവർത്തനങ്ങൾ നടത്തുന്ന മറ്റ് ഏജൻസികളുമായുള്ള സഹകരണം എന്നിവയാണവ.
വ്യക്തികളെയും കുടുംബങ്ങളെയും ശക്തീകരിക്കുന്നതിലൂടെ സമൂഹത്തിന്റെ പുനർനിർമാണം എന്ന ലക്ഷ്യവുമായാണു മുന്നേറിയത്. ഗ്രാമങ്ങളിൽ ദുരിതബാധിതരെയും പഞ്ചായത്ത് അംഗങ്ങളെയും ഉൾപ്പെടുത്തി അർഹതപ്പെട്ടവരെ തെരഞ്ഞെടുക്കുന്നതുമുതൽ പദ്ധതികൾക്കു മേൽനോട്ടം വഹിക്കുന്നതുവരെയുള്ള ചുമതലകൾക്കുള്ള സമിതികൾ രൂപീകരിച്ചു. അതാതു രൂപത സൊസൈറ്റികളുടെ നേതൃത്വത്തിൽ ഇത്തരം സമിതികളിലൂടെ ഇക്കാലയളവിൽ1756 പുതിയ ഭവനങ്ങൾ നിർമിക്കുകയും 7024 ഭവന പുനരുദ്ധാരണങ്ങൾ നടപ്പാക്കുകയും ചെയ്തു.
729 സ്ഥലങ്ങളിൽ ജല പരിശോധന, 3482 വാട്ടർ പ്യൂരിഫയറുകളുടെ വിതരണം, 282 മഴവെള്ള സംഭരണികളുടെനിർമാണം,1425 വീടുകളിൽ കിണർ റീചാർജിംഗ് പ്രവർത്തനങ്ങൾ,18110 വീടുകളിൽ കിണർ ശുചിയാക്കൽ, 18 കുളങ്ങൾ വൃത്തിയാക്കൽ, 781 കുടുംബങ്ങൾക്ക് കക്കൂസ് നിർമാണവും 703 കുടുംബങ്ങൾക്കു കക്കൂസ് പുനരുദ്ധാരണവുമുൾപ്പെടെ 11,81,24,803 രൂപയുടെ പ്രവർത്തനങ്ങൾ ഈ മേഖലയിൽ നടപ്പാക്കി. 51 ഗ്രാമങ്ങളിൽ തോടുകൾക്ക് സംരക്ഷണഭിത്തി കല്ലുകെട്ടി ബലപ്പെടുത്തുന്നത്തിനും സഹായിച്ചു.
പ്രളയത്തിൽ വിവിധ തരത്തിലുള്ള ഉപജീവന മാർഗങ്ങൾ നഷ്ടപ്പെട്ടവർക്ക് അതിജീവനത്തിലേക്കുള്ള പടവുകളായി സഹായം നൽകുന്നതിനും ശ്രദ്ധവച്ചു.
835 പേർക്ക് ഹൈ ടെക് പോൾട്രി ഫാമിംഗ് സൗകര്യമുൾപ്പെടെ 7637 കുടുംബങ്ങളിൽ കോഴിവളർത്തൽ, 450 കുടുംബങ്ങളിൽ പശുവളർത്തൽ, 3759 കുടുംബങ്ങളിൽ ആട് വളർത്തൽ, 754 പേർക്ക് താറാവ് കൃഷി, 259 പേർക്ക് മത്സ്യകൃഷി, 178 പേർക്ക് തേനീച്ച വളർത്തൽ,204 പേർക്ക് മത്സ്യ ബന്ധന വലകൾ, 3682 വീടുകൾക്ക് കൃഷിചെയ്യാനുള്ള സഹായം,1163 പേർക്ക് കാർഷിക ഉപകരണങ്ങൾ എന്നിവയ്ക്കൊപ്പം 50 പേർക്ക് മെഴുകുതിരി നിർമാണത്തിലും 900 പേർക്ക് തയ്യൽ മേഖലയിലും സഹായം നൽകി. 77 പേർക്ക് സ്വന്തമായി പെട്ടിക്കടകൾ തുടങ്ങാനും 50 സംഘങ്ങൾക്ക് സംഘടിത വരുമാന വികസന സംരംഭങ്ങൾക്കും സഹായം നൽകി. ഈ മേഖലയിലാകെ മുന്നൂറു കോടിയിലേറെ (306,50,16,934 ) രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.
ഫാ. പോൾ മൂഞ്ഞേലി
(കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറാണു ലേഖകൻ)