മണ്ണാർക്കാട് : കാഞ്ഞിരപ്പുഴ കനാലിലൂടെ കൃഷിക്കു വെള്ളം ലഭ്യമാക്കാത്തതിൽ കർഷകർ കാഞ്ഞിരപ്പുഴ ജലസേചന വകുപ്പ് ഓഫിസിനു മുൻപിൽ പ്രതിഷേധവുമായി എത്തി.
കാരാകുറുശ്ശി , പൊന്പ്ര മേഖലയിലെ ഒരു കൂട്ടം കർഷകരാണ് പ്രതിഷേധവുമായി എത്തിയത്. കാഞ്ഞിരപ്പുഴയിൽ നിന്ന് കനാൽ വഴി തുടർച്ചയായി 45 ദിവസം വെള്ളം തുറന്നു വിട്ടിട്ടും കാരാറുകുശ്ശി, എലന്പുലാശ്ശേരി, പൊന്പ്ര മേഖലയിൽ വെള്ളമെത്തിയില്ല. ഇതോടെ നൂറുകണക്കിനു കർഷകർ ആശങ്കയിലാണ്. കൂടാതെ വേനലിൽ കിണറുകളിൽ വെള്ളം കുറഞ്ഞതും ജനങ്ങളെ ആശങ്കയിലാക്കി.
പ്രധാനമായും വാഴ, പച്ചക്കറി കൂടാതെ തെങ്ങ്, കവുങ്ങുകളുമാണ് മേഖലയിലെ പ്രധാന കൃഷി. പലരും വായ്പയെടുത്തും മറ്റുമാണ് കൃഷിയിറക്കുന്നത്.
പ്രധാന കനാലിൽ നിന്നു പോകുന്ന വിവിധ ചെറിയ കനാലുകൾ മുഖേനയാണ് വെള്ളമെത്തുന്നത്.
ഈ കനാലുകൾ വൃത്തിയാക്കാത്തതിനാൽ വെള്ളമെത്തുന്നില്ല. ഇക്കാര്യം ബന്ധപ്പെടവരെ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് കൃഷിക്കാർ പറഞ്ഞു.
തുടർന്ന് കർഷകർ ചേർന്നു കുറച്ചു ഭാഗം വൃത്തിയാക്കി. എന്നിട്ടും വെള്ളമെത്താത്തതിനെ തുടർന്നാണ് ഓഫിസ് ഉപരോധവുമായി എത്തിയത്.
സുരേഷ് തെങ്ങിൻ തോട്ടം, മുരളി ചിലന്പിൽ, ബാബു തെങ്ങിൻ തോട്ടം, രാഘവൻ പുന്നാനി, രാഘവൻ കരവള്ളി, എം.ഹംസ, ഗോപാലൻ സ്രാന്പിക്കൽ എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.
ഇതിനിടെ പ്രദേശത്തേയ്ക്കു വെള്ളം തുറന്നിട്ടുണ്ടെന്ന ഉദ്യോഗസ്ഥതരുടെ അറിയിപ്പിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
കാരാകുറുശ്ശി , പൊന്പ്ര മേഖലയിലെ ഒരു കൂട്ടം കർഷകരാണ് പ്രതിഷേധവുമായി എത്തിയത്. കാഞ്ഞിരപ്പുഴയിൽ നിന്ന് കനാൽ വഴി തുടർച്ചയായി 45 ദിവസം വെള്ളം തുറന്നു വിട്ടിട്ടും കാരാറുകുശ്ശി, എലന്പുലാശ്ശേരി, പൊന്പ്ര മേഖലയിൽ വെള്ളമെത്തിയില്ല. ഇതോടെ നൂറുകണക്കിനു കർഷകർ ആശങ്കയിലാണ്. കൂടാതെ വേനലിൽ കിണറുകളിൽ വെള്ളം കുറഞ്ഞതും ജനങ്ങളെ ആശങ്കയിലാക്കി.
പ്രധാനമായും വാഴ, പച്ചക്കറി കൂടാതെ തെങ്ങ്, കവുങ്ങുകളുമാണ് മേഖലയിലെ പ്രധാന കൃഷി. പലരും വായ്പയെടുത്തും മറ്റുമാണ് കൃഷിയിറക്കുന്നത്.
പ്രധാന കനാലിൽ നിന്നു പോകുന്ന വിവിധ ചെറിയ കനാലുകൾ മുഖേനയാണ് വെള്ളമെത്തുന്നത്.
ഈ കനാലുകൾ വൃത്തിയാക്കാത്തതിനാൽ വെള്ളമെത്തുന്നില്ല. ഇക്കാര്യം ബന്ധപ്പെടവരെ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് കൃഷിക്കാർ പറഞ്ഞു.
തുടർന്ന് കർഷകർ ചേർന്നു കുറച്ചു ഭാഗം വൃത്തിയാക്കി. എന്നിട്ടും വെള്ളമെത്താത്തതിനെ തുടർന്നാണ് ഓഫിസ് ഉപരോധവുമായി എത്തിയത്.
സുരേഷ് തെങ്ങിൻ തോട്ടം, മുരളി ചിലന്പിൽ, ബാബു തെങ്ങിൻ തോട്ടം, രാഘവൻ പുന്നാനി, രാഘവൻ കരവള്ളി, എം.ഹംസ, ഗോപാലൻ സ്രാന്പിക്കൽ എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.
ഇതിനിടെ പ്രദേശത്തേയ്ക്കു വെള്ളം തുറന്നിട്ടുണ്ടെന്ന ഉദ്യോഗസ്ഥതരുടെ അറിയിപ്പിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.