ബെർലിൻ: വർഷാവസാനത്തോടെ ജർമനിയിൽ നിർബന്ധിത കോവിഡ് വാക്നസിനേഷൻ നടപ്പാക്കുമെന്ന് നിയുക്ത ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു. ഇക്കാര്യം പാർലമെന്റിൽ ചർച്ച ചെയ്തു വോട്ടിനിട്ട് തീരുമാനിക്കുമെന്നും ഷോൾസ് അറിയിച്ചു. പാൻഡെമിക്കിന്റെ കടുത്ത നാലാമത്തെ തരംഗം ഉൾക്കൊള്ളാൻ അവ ആവശ്യമാണെന്ന് ഇൻകമിംഗ് ചാൻസലറായ ഷോൾസ് പറഞ്ഞു.
ആക്ടിംഗ് ചാൻസലർ അംഗല മെർക്കലും ജർമനിയിലെ 16 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടന്ന ടെലിഫോണ്‍ കൂടിക്കാഴ്ചയിലാണ് ഷോൾസ് ഇക്കാര്യം അറിയിച്ചത്. നിലവിലെ പ്രതിസന്ധി ചർച്ചകൾക്ക് ശേഷം, വർഷാവസാനത്തിന് മുന്‍പ് പാർലമെന്റിൽ ഈ വിഷയത്തിൽ വോട്ടിട്ട് തീരുമാനിയ്ക്കും. ഇതുവരെയായി വളരെയധികം ആളുകൾ വാക്സിനേഷൻ എടുത്തിട്ടില്ല, രാജ്യത്തെ പൗര·ാരെ സംരക്ഷിക്കുവാൻ ജാബ്സ് നിർബന്ധമാക്കുന്നത് എല്ലാവരെയും സംരക്ഷിക്കുള്ള ശ്രമമാണന്നും ഷോൾസ് പറഞ്ഞു. നിർബന്ധിത വാക്സിനേഷനുകൾ ന്ധഫെബ്രുവരി അല്ലെങ്കിൽ മാർച്ച് ആരംഭത്തിൽ പ്രാബല്യത്തിൽ വരും. ഇത്തരമൊരു നടപടിക്ക് തന്റെ വ്യക്തിപരമായ പിന്തുണ ഷോൾസ് അറിയിച്ചു.
അയൽ രാജ്യമായ ഓസ്ട്രിയ ഈ നീക്കം പ്രഖ്യാപിച്ചതിനുശേഷം ഒരു പൊതു വാക്സിൻ മാൻഡേറ്റ് അവതരിപ്പിക്കുന്നത് ജർമനിയിൽ ചർച്ചാ വിഷയമാണ്. ജർമനിയിൽ ഇത് മുന്‍പ് ഒഴിവാക്കപ്പെട്ടിരുന്നു, എന്നാൽ നാടകീയമായ നാലാമത്തെ കോവിഡ് തരംഗത്തെയും പുതുതായി കണ്ടെത്തിയ ഒമിക്റോണ്‍ വേരിയന്റിനെയും കുറിച്ച് ഭയം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യം ഇത്തരമൊരു നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. കൂടാതെ രാജ്യത്തെ റെക്കോർഡ് ഉയർന്ന അണുബാധ നിരക്ക് നേരിടുന്നതിനും തീവ്രപരിചരണ കിടക്കകൾ വേഗത്തിൽ നിറയ്ക്കുന്നതിനുമുള്ള കർശനമായ നിയന്ത്രണങ്ങളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. നടപടികളിൽ ബാറുകളും ക്ലബുകളും അടച്ചുപൂട്ടലും വലിയ ഇവന്റുകൾ പരിമിതപ്പെടുത്തലും ഉൾപ്പെടുന്നു.
കഠിനമായ നിരവധി നടപടികൾ ഉണ്ടാവുമെന്നാണ് സൂചന. പൊതു ഇടങ്ങളിൽ നിന്ന് പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരെ തീർത്തും തടയുമെന്നാണ് സൂചന. ക്രിസ്മസിന് ജർമനിയിലെ ആളുകൾക്ക് 30 ദശലക്ഷം കോവിഡ് ജാബുകൾ നൽകണമെന്ന് താൻ ആഗ്രഹിക്കുന്നതായും ഇൻകമിംഗ് ചാൻസലർ പറഞ്ഞു. ഷോട്ടുകൾ നൽകുന്നതിൽ ഫാർമസിസ്ററുകൾ, ദന്തഡോക്ടർമാർ, മൃഗഡോക്ടർമാർ എന്നിവരെ ഉൾപ്പെടുത്തി.
അടിയന്തര ബ്രേക്ക് സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ അധികാരികൾക്ക് വീണ്ടും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഇത് വഴിയൊരുക്കും. ഫെഡറൽ ഗവണ്മെന്റും സംസ്ഥാന നേതാക്കളും തമ്മിൽ ഡിസംബർ 2 ന് കൂടിക്കാഴ്ച നിശ്ചയിക്കും. വ്യാഴാഴ്ച കടുത്ത കോവിഡ് നടപടികൾ പ്രഖ്യാപിയ്ക്കും. രാജ്യത്തെ കോവിഡ് വ്യാപനം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,000 ഉം, മരണങ്ങൾ 338 ഉം, ഇൻസിഡെൻസ് റേറ്റ് 452 ഉം ആണ്. വെീഹബെ2021റലരല01.ഷുഴ
ജോസ് കുന്പിളുവേലിൽ
ജർമനിയിൽ വാക്സിൻ നിർബന്ധമാക്കുന്നു; 2022ൽ പ്രാബല്യത്തിൽ
12:26 AM Dec 02, 2021 | Deepika.com