കൂരോപ്പട: ജനകീയാസൂത്രണ പദ്ധതിപ്രകാരം വിതരണം ചെയ്യേണ്ട കട്ടിലുകൾ വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിട്ടപ്പോൾ ഗുണഭോക്തൃ ലിസ്റ്റിലെ അഞ്ചുപേർ മരണമടഞ്ഞു.
ഒടുവിൽ ഇന്നലെയാണ് കട്ടിൽ വിതരണത്തിന് എത്തിച്ചത്. എന്നാൽ, ഗുണനിലവാരമില്ലാത്ത കട്ടിലുകളാണ് എത്തിച്ചതെന്നും അവ തങ്ങൾക്കാവശ്യമില്ലെന്നും പറഞ്ഞു പ്രതിഷേധിച്ച് ഗുണഭോക്താക്കൾ തിരികെപ്പോയി.
കൂരോപ്പട പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്യേണ്ട കട്ടിലുകളാണ് ഗുണനിലവാരം ഇല്ലാത്തവയെന്നു കണ്ടെത്തിയത്. ളാക്കാട്ടൂരിൽ എത്തിച്ച കട്ടിലുകൾ വാങ്ങുന്നതിന് ഇന്നലെ രാവിലെ തന്നെ കോത്തല, പങ്ങട, കൂരോപ്പട, മാടപ്പാട്, ളാക്കാട്ടൂർ പ്രദേശങ്ങളിലെ നിരവധിയാളുകൾ എത്തിയിരുന്നു. ഒരു വാർഡിൽ 10 എണ്ണം വീതം ആകെ 170 കട്ടിലുകളാണ് വിതരണം ചെയ്യുന്നത്. ഐസിഡിഎസ് ഓഫീസർക്കാണ് വിതരണച്ചുമതല. എന്നാൽ സമയബന്ധിതമായി കട്ടിൽ വിതരണം ചെയ്യുന്നതിന് പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞില്ല. എത്രയും വേഗം മുഴുവൻ കട്ടിലുകൾ വിതരണം ചെയ്യണമെന്നു കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, അമ്പിളി മാത്യൂ, കുഞ്ഞൂഞ്ഞമ്മ കുര്യൻ, സന്ധ്യാ സുരേഷ്, ബാബു വട്ടുകുന്നേൽ, സോജി ജോസഫ് എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.
ഒടുവിൽ ഇന്നലെയാണ് കട്ടിൽ വിതരണത്തിന് എത്തിച്ചത്. എന്നാൽ, ഗുണനിലവാരമില്ലാത്ത കട്ടിലുകളാണ് എത്തിച്ചതെന്നും അവ തങ്ങൾക്കാവശ്യമില്ലെന്നും പറഞ്ഞു പ്രതിഷേധിച്ച് ഗുണഭോക്താക്കൾ തിരികെപ്പോയി.
കൂരോപ്പട പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്യേണ്ട കട്ടിലുകളാണ് ഗുണനിലവാരം ഇല്ലാത്തവയെന്നു കണ്ടെത്തിയത്. ളാക്കാട്ടൂരിൽ എത്തിച്ച കട്ടിലുകൾ വാങ്ങുന്നതിന് ഇന്നലെ രാവിലെ തന്നെ കോത്തല, പങ്ങട, കൂരോപ്പട, മാടപ്പാട്, ളാക്കാട്ടൂർ പ്രദേശങ്ങളിലെ നിരവധിയാളുകൾ എത്തിയിരുന്നു. ഒരു വാർഡിൽ 10 എണ്ണം വീതം ആകെ 170 കട്ടിലുകളാണ് വിതരണം ചെയ്യുന്നത്. ഐസിഡിഎസ് ഓഫീസർക്കാണ് വിതരണച്ചുമതല. എന്നാൽ സമയബന്ധിതമായി കട്ടിൽ വിതരണം ചെയ്യുന്നതിന് പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞില്ല. എത്രയും വേഗം മുഴുവൻ കട്ടിലുകൾ വിതരണം ചെയ്യണമെന്നു കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, അമ്പിളി മാത്യൂ, കുഞ്ഞൂഞ്ഞമ്മ കുര്യൻ, സന്ധ്യാ സുരേഷ്, ബാബു വട്ടുകുന്നേൽ, സോജി ജോസഫ് എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.