കോട്ടയം: വലിയ നോമ്പിന്റെ ഭാഗമായി നല്ലിടയന് പള്ളിയില്‍ 24 മുതല്‍ 26 വരെ നാല്പതുമണി ആരാധന നടത്തും. 24നു രാവിലെ 6.30ന് മഞ്ഞുമ്മേല്‍ കര്‍മലീത്താ സഭ പ്രൊവിന്‍ഷ്യാൾ റവ.ഡോ. തോമസ് മരോട്ടിക്കപ്പറമ്പില്‍ മുഖ്യകാര്‍മികനായി അര്‍പ്പിക്കപ്പെടുന്ന സമൂഹദിവ്യബലിക്കുശേഷം നാല്പതു മണി ആരാധന ആരംഭിക്കും. ഫാ. ഗോഡ്വിന് തിമോത്തി വചനപ്രഘോഷണം നടത്തും. വൈകുന്നേരം 5.30ന് ഫാ. സെബാസ്റ്റ്യന്‍ ക്ലെമന്റ് കുറ്റിവീട്ടില്‍ പൊതുആരാധനയ്ക്കും ദിവ്യകാരുണ്യാശീര്‍വാദത്തിനും നേതൃത്വം നല്‍കും. 25നു രാവിലെ 6.30ന് തിരുവല്ല ആവേ മരിയ ആശ്രമം സുപ്പീരിയര്‍ ഫാ. ആന്റണി ഒസിഡിയുടെ കാര്‍മികത്വത്തില്‍ സമൂഹബലി. തുടര്‍ന്ന് ആരാധന. വൈകുന്നേരം 5.30ന് പൊതു ആരാധനയും ദിവ്യകാരുണ്യാശീര്‍വാദവും. ഫാ. ഡേവിഡ് റൊഡ്രിഗ്സ് നേതൃത്വം നല്‍കും.
സമാപന ദിവസമായ 26നു രാവിലെ 5.45നും 6.45നും വിശുദ്ധ കുര്‍ബാന. 8.30ന് വികാരി ജനറാള്‍ മോണ്‍. ജസ്റ്റിന് മഠത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയും ദിവ്യകാരുണ്യ പ്രതിഷ്ഠയും. വൈകുന്നേരം അഞ്ചിന് ഫാ. ആല്ബിന് ഫ്രാന്‍സീസ് ഉഴുന്നുകാട്ടില്‍ നയിക്കുന്ന പൊതുആരാധന. തുടര്‍ന്ന് വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ നയിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ദിവ്യകാരുണ്യാശീര്വാദത്തിനുശേഷം ആരാധന സമാപിക്കും. കോട്ടയത്തു പരിസരത്തുമുള്ള വിവിധ രൂപതകളിലെ കോണ്‍വെന്റുകള്‍, ഇടവകയിലെ 18 കുടുംബ കൂട്ടായ്മകള്‍, ഭക്തസംഘടനകള്‍, മതബോധന അധ്യാപകര്‍ എന്നിവര്‍ ഓരോ മണിക്കൂറിലെയും ആരാധനയ്ക്കു നേതൃത്വം നല്‍കും.
സമാപന ദിവസമായ 26നു രാവിലെ 5.45നും 6.45നും വിശുദ്ധ കുര്‍ബാന. 8.30ന് വികാരി ജനറാള്‍ മോണ്‍. ജസ്റ്റിന് മഠത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയും ദിവ്യകാരുണ്യ പ്രതിഷ്ഠയും. വൈകുന്നേരം അഞ്ചിന് ഫാ. ആല്ബിന് ഫ്രാന്‍സീസ് ഉഴുന്നുകാട്ടില്‍ നയിക്കുന്ന പൊതുആരാധന. തുടര്‍ന്ന് വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ നയിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ദിവ്യകാരുണ്യാശീര്വാദത്തിനുശേഷം ആരാധന സമാപിക്കും. കോട്ടയത്തു പരിസരത്തുമുള്ള വിവിധ രൂപതകളിലെ കോണ്‍വെന്റുകള്‍, ഇടവകയിലെ 18 കുടുംബ കൂട്ടായ്മകള്‍, ഭക്തസംഘടനകള്‍, മതബോധന അധ്യാപകര്‍ എന്നിവര്‍ ഓരോ മണിക്കൂറിലെയും ആരാധനയ്ക്കു നേതൃത്വം നല്‍കും.