കോട്ടയം: തിരുനക്കര പൂരത്തിനായി അക്ഷരനഗരം ഒരുങ്ങി. ആന പ്രേമികള്‍ക്കു ഹരം പകര്‍ന്ന് 22 ഗജവീരന്മാര് അണിനിരക്കുന്ന പൂരത്തിന് അകന്പടിയായി പത്മശ്രീ പെരുവനം കുട്ടന്മാരാരും 111 കലാകാരന്മാരും അണിനിരക്കുന്ന സ്പെഷല്‍ പഞ്ചാരിമേളവുമുണ്ട്. വൈകുന്നേരം നാലോടെ ആരംഭിക്കുന്ന പൂരം രാത്രി ഏഴിന് കുടമാറ്റത്തോടെ സമാപിക്കും.
കിഴക്കൻ, പടിഞ്ഞാറൻ ചേരുവാരങ്ങളിലായി 11 വീതം ലക്ഷണമൊത്ത കരിവീരന്മാരാണ് ഇത്തവണ അണിനിരക്കുന്നത്. പൂരത്തിനു വിളംബരമായി ഉച്ചയ്ക്ക് മുന്‍പ് നഗരപ്രദേശത്തെ 10 ക്ഷേത്രങ്ങളില്‍നിന്നും ചെറുപൂരങ്ങള്‍ തിരുനക്കരയിലെത്തും. പതിവ് ആചാരങ്ങളോടെ നെറ്റിപ്പട്ടം ചാര്‍ത്തിയ ആനയുടെയും പഞ്ചാക്ഷരി മന്ത്രമുരുവിടുന്ന ഭക്തരുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെയാണ് ചെറുപൂരങ്ങള്‍ എത്തുന്നത്.
ചെറുപൂരങ്ങള്‍ നഗരത്തിലെത്തി ടെന്പിള് റോഡു വഴി തെക്കേഗോപുര കവാടം കടന്ന് പ്രദക്ഷിണമായി വടക്കുംനാഥന്റെ സന്നിധിയിലെത്തി അഭിഷേകം നടത്തി പ്രസാദം സ്വീകരിക്കും. പൂരത്തിനുശേഷം രാത്രി ഒന്‍പതിന് നർത്തകിയും ചലച്ചിത്രതാരവുമായ ശാലു മേനോൻ അവതരിപ്പിക്കുന്ന ത്രിശൂലങ്കരി നാട്യ സംഗീത ശില്പം.
രാവിലെ 7.30ന് ശ്രീബലി എഴുന്നള്ളിപ്പും 10ന് പൂത്താല രഥഘോഷയാത്രയും അയ്ന്പൊലി സമർപ്പണവും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഉത്സവ ബലി ദർശനം.
തിരുനക്കരയെ ദീപപ്രഭയാല്‍ പ്രകാശപൂരിതമാക്കുന്ന ദേശവിളക്കും ദര്‍ശന പ്രാധാന്യമുള്ള വലിയ വിളക്കും 22നും ഭക്തിസാന്ദ്രമായ പള്ളിവേട്ട 23നും നാടിനെ ആനന്ദലഹരിയിലാഴ്ത്തുന്ന ആറാട്ട് 24നുമാണ്.
പൂരത്തലേന്നായ ഇന്നലെ തിരുനക്കരയില്‍ ഭക്തരുടെ തിരക്കേറി. കാഴ്ചശ്രീബലിക്കും ശ്രീബലി എഴുന്നള്ളിപ്പിനും ദീപാരാധനയ്ക്കുമായി നൂറുകണക്കിനു ഭക്തരാണ് എത്തിയത്. കലാവേദിയില്‍ രാവിലെ മുതല്‍ നടക്കുന്ന കലാപരിപാടികള്‍ക്കും രാത്രിയിലെ ഗാനമേളയ്ക്കും വലിയ ജനാവലിയുണ്ട്.
പൂരത്തിന് അണിനിരക്കുന്ന ഗജവീരന്മാര്
തിരുനക്കര ശിവന്, പാമ്പാടി രാജന്, ഭാരത് വിനോദ്, ഈരാറ്റുപേട്ട അയ്യപ്പന്, ഉഷശ്രീ ശങ്കരന്‍കുട്ടി, പാലാ കുട്ടിശങ്കരന്, പാമ്പാടി സുന്ദരന്‍, ഗുരുവായുര്‍ ഗോകുല്‍, ചൈത്രം അച്ചു, ഇത്തിത്താനം വിഷ്ണുനാരായണന്‍, മീനാട് വിനായകന്, മുട്ടത്ത് രാജേന്ദ്രന്, പരിമണം വിഷ്ണു, വേമ്പനാട് അര്ജുനന്, ചിറക്കാട്ട് അയ്യപ്പന്,തോട്ടയ്ക്കാട് കണ്ണന്, ഭാരത് വിശ്വനാഥന്, പഞ്ചമത്തില്‍ ദ്രോണ, ഉണ്ണി മങ്ങാട് ഗണപതി, ആകവിള വിഷ്ണുനാരായണന്‍, ചുരൂരുമഠം രാജശേഖരന്, കുന്നിന്മേല് പരശുരാമന് തുടങ്ങിയ ലക്ഷണമൊത്ത 22 ഗജവീരന്മാരാണ് പടിഞ്ഞാറന്‍, കിഴക്കന്‍ ചേരുവാരങ്ങളില് അണിനിരക്കുന്നത്.
കിഴക്കൻ, പടിഞ്ഞാറൻ ചേരുവാരങ്ങളിലായി 11 വീതം ലക്ഷണമൊത്ത കരിവീരന്മാരാണ് ഇത്തവണ അണിനിരക്കുന്നത്. പൂരത്തിനു വിളംബരമായി ഉച്ചയ്ക്ക് മുന്‍പ് നഗരപ്രദേശത്തെ 10 ക്ഷേത്രങ്ങളില്‍നിന്നും ചെറുപൂരങ്ങള്‍ തിരുനക്കരയിലെത്തും. പതിവ് ആചാരങ്ങളോടെ നെറ്റിപ്പട്ടം ചാര്‍ത്തിയ ആനയുടെയും പഞ്ചാക്ഷരി മന്ത്രമുരുവിടുന്ന ഭക്തരുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെയാണ് ചെറുപൂരങ്ങള്‍ എത്തുന്നത്.
ചെറുപൂരങ്ങള്‍ നഗരത്തിലെത്തി ടെന്പിള് റോഡു വഴി തെക്കേഗോപുര കവാടം കടന്ന് പ്രദക്ഷിണമായി വടക്കുംനാഥന്റെ സന്നിധിയിലെത്തി അഭിഷേകം നടത്തി പ്രസാദം സ്വീകരിക്കും. പൂരത്തിനുശേഷം രാത്രി ഒന്‍പതിന് നർത്തകിയും ചലച്ചിത്രതാരവുമായ ശാലു മേനോൻ അവതരിപ്പിക്കുന്ന ത്രിശൂലങ്കരി നാട്യ സംഗീത ശില്പം.
രാവിലെ 7.30ന് ശ്രീബലി എഴുന്നള്ളിപ്പും 10ന് പൂത്താല രഥഘോഷയാത്രയും അയ്ന്പൊലി സമർപ്പണവും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഉത്സവ ബലി ദർശനം.
തിരുനക്കരയെ ദീപപ്രഭയാല്‍ പ്രകാശപൂരിതമാക്കുന്ന ദേശവിളക്കും ദര്‍ശന പ്രാധാന്യമുള്ള വലിയ വിളക്കും 22നും ഭക്തിസാന്ദ്രമായ പള്ളിവേട്ട 23നും നാടിനെ ആനന്ദലഹരിയിലാഴ്ത്തുന്ന ആറാട്ട് 24നുമാണ്.
പൂരത്തലേന്നായ ഇന്നലെ തിരുനക്കരയില്‍ ഭക്തരുടെ തിരക്കേറി. കാഴ്ചശ്രീബലിക്കും ശ്രീബലി എഴുന്നള്ളിപ്പിനും ദീപാരാധനയ്ക്കുമായി നൂറുകണക്കിനു ഭക്തരാണ് എത്തിയത്. കലാവേദിയില്‍ രാവിലെ മുതല്‍ നടക്കുന്ന കലാപരിപാടികള്‍ക്കും രാത്രിയിലെ ഗാനമേളയ്ക്കും വലിയ ജനാവലിയുണ്ട്.
പൂരത്തിന് അണിനിരക്കുന്ന ഗജവീരന്മാര്
തിരുനക്കര ശിവന്, പാമ്പാടി രാജന്, ഭാരത് വിനോദ്, ഈരാറ്റുപേട്ട അയ്യപ്പന്, ഉഷശ്രീ ശങ്കരന്‍കുട്ടി, പാലാ കുട്ടിശങ്കരന്, പാമ്പാടി സുന്ദരന്‍, ഗുരുവായുര്‍ ഗോകുല്‍, ചൈത്രം അച്ചു, ഇത്തിത്താനം വിഷ്ണുനാരായണന്‍, മീനാട് വിനായകന്, മുട്ടത്ത് രാജേന്ദ്രന്, പരിമണം വിഷ്ണു, വേമ്പനാട് അര്ജുനന്, ചിറക്കാട്ട് അയ്യപ്പന്,തോട്ടയ്ക്കാട് കണ്ണന്, ഭാരത് വിശ്വനാഥന്, പഞ്ചമത്തില്‍ ദ്രോണ, ഉണ്ണി മങ്ങാട് ഗണപതി, ആകവിള വിഷ്ണുനാരായണന്‍, ചുരൂരുമഠം രാജശേഖരന്, കുന്നിന്മേല് പരശുരാമന് തുടങ്ങിയ ലക്ഷണമൊത്ത 22 ഗജവീരന്മാരാണ് പടിഞ്ഞാറന്‍, കിഴക്കന്‍ ചേരുവാരങ്ങളില് അണിനിരക്കുന്നത്.