ഉഴവൂർ: ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ മില്‍ക്ക് എടിഎം കാണക്കാരിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. അഞ്ചു ലക്ഷത്തിലധികം രൂപ നിര്‍മാണച്ചെലവ് വരുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്തും കാണക്കാരി ക്ഷീരസഹകരണ സംഘവും സംയുക്തമായാണ് നടപ്പാക്കുന്നത്.
പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന, മായം ചേരാത്തതും ശുദ്ധവുമായ പശുവിന്പാല് ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പദ്ധതി പ്രയോജനപ്പെടുമെന്നു ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റ്യന്‍ പറഞ്ഞു. 300 ലിറ്റര്‍ സംഭരണശേഷിയുള്ള ഓട്ടോമാറ്റിക് മില്‍ക്ക് വെന്‍ഡിംഗ് മെഷീന് 24 മണിക്കൂറും പ്രവര്‍ത്തനക്ഷമതയുള്ളതാണ്. അഞ്ചു ലക്ഷത്തിലധികം രൂപയാണ് നിര്‍മാണച്ചെലവ്. സംഘത്തില്‍നിന്ന് ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചോ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തോ പണം ഉപയോഗിച്ചോ പാല് ശേഖരിക്കാനാവും. പത്തു രൂപ മുതലുള്ള നോട്ടുകള്‍ ഉപയോഗിച്ചും പാല് ഏതു സമയവും ശേഖരിക്കാം. കാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എടിഎമ്മിലുണ്ടാവും.
ഡല്‍ഹി ആസ്ഥാനമായ പ്യുവര്‍ ലോ എന്ന കമ്പനിയുടെ മെഷീനാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. പാല് സംഭരിക്കുന്ന ടാങ്ക്, പണം ശേഖരിക്കുന്ന ഡ്രോ കറന്‍സി ഡിറ്റക്ടര്‍, കംപ്രസര്‍, ക്ലീനിംഗിനുള്ള മെഷീനുകള്‍ എന്നിവയാണ് ഇതിലുള്ളത്.
ശുദ്ധമായ പശുവിന് പാല് ലഭ്യമാക്കുകയെന്നത് മാത്രമല്ല, പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ടെന്ന് സംഘം പ്രസിഡന്റ് പി.വി. മാത്യു പറഞ്ഞു. മില്‍ക്ക് എടിഎമ്മില്‍ 72 മണിക്കൂര്‍ വരെ പാല് കേടുകൂടാതെ സൂക്ഷിക്കാനാവും.
പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന, മായം ചേരാത്തതും ശുദ്ധവുമായ പശുവിന്പാല് ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പദ്ധതി പ്രയോജനപ്പെടുമെന്നു ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റ്യന്‍ പറഞ്ഞു. 300 ലിറ്റര്‍ സംഭരണശേഷിയുള്ള ഓട്ടോമാറ്റിക് മില്‍ക്ക് വെന്‍ഡിംഗ് മെഷീന് 24 മണിക്കൂറും പ്രവര്‍ത്തനക്ഷമതയുള്ളതാണ്. അഞ്ചു ലക്ഷത്തിലധികം രൂപയാണ് നിര്‍മാണച്ചെലവ്. സംഘത്തില്‍നിന്ന് ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചോ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തോ പണം ഉപയോഗിച്ചോ പാല് ശേഖരിക്കാനാവും. പത്തു രൂപ മുതലുള്ള നോട്ടുകള്‍ ഉപയോഗിച്ചും പാല് ഏതു സമയവും ശേഖരിക്കാം. കാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എടിഎമ്മിലുണ്ടാവും.
ഡല്‍ഹി ആസ്ഥാനമായ പ്യുവര്‍ ലോ എന്ന കമ്പനിയുടെ മെഷീനാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. പാല് സംഭരിക്കുന്ന ടാങ്ക്, പണം ശേഖരിക്കുന്ന ഡ്രോ കറന്‍സി ഡിറ്റക്ടര്‍, കംപ്രസര്‍, ക്ലീനിംഗിനുള്ള മെഷീനുകള്‍ എന്നിവയാണ് ഇതിലുള്ളത്.
ശുദ്ധമായ പശുവിന് പാല് ലഭ്യമാക്കുകയെന്നത് മാത്രമല്ല, പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ടെന്ന് സംഘം പ്രസിഡന്റ് പി.വി. മാത്യു പറഞ്ഞു. മില്‍ക്ക് എടിഎമ്മില്‍ 72 മണിക്കൂര്‍ വരെ പാല് കേടുകൂടാതെ സൂക്ഷിക്കാനാവും.