കടുത്തുരുത്തി: അബിന്‍ ഷാജിയുടെ പ്രയത്നം സഫലമായില്ല; വേദനയുടെ ലോകത്തുനിന്ന് പൂച്ചക്കുഞ്ഞ് യാത്രയായി. വെള്ളൂരില്‍ ട്രെയിനടിയില്‍പ്പെട്ടു ഇരുകാലുകളും മുറിഞ്ഞുപോയ പൂച്ചക്കുഞ്ഞിനെ മൃഗാശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇരുകാലുകളും ട്രെയിന്‍ കയറി അറ്റുപോയ പൂച്ചകുഞ്ഞ് ട്രാക്കിന് സമീപം കിടന്നത് പലരുടെയും ശ്രദ്ധയില്‍പ്പെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. പെരുവ മണ്ണുക്കുന്ന് വല്യാട്ടുകുഴിയില് അബിന്‍ ഷാജി ഇതുകാണുന്നത് ബുധനാഴ്ചയാണ്. അപ്പോള്‍ത്തന്നെ അബിന്‍ പൂച്ചക്കുഞ്ഞിനു പാലും ബിസ്ക്കറ്റും നല്‍കിയിരുന്നു. തനിച്ചു പൂച്ചകുഞ്ഞിനെയെടുത്തു ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
തുടര്‍ന്ന് മൃഗസ്നേഹിയായ പെരുവയിലെ ടി.എം. സദന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ചികിത്സയ്ക്കായി പൂച്ചകുഞ്ഞിനെ പെരുവ മൂര്ക്കാട്ടിപടിയിലെ മൃഗാശുപത്രിയിലെത്തിക്കുകയായിരുന്നു. ട്രെയിന്‍ കയറി അറ്റുപോയ പൂച്ചകുഞ്ഞിന്റെ ഇരുകാലുകളും പുഴുത്ത് തുടങ്ങിയ അവസ്ഥയിലായിരുന്നു. കൂടാതെ ഒരു ദിവസത്തിലേറേ ട്രാക്കിന് സമീപം ഉരുകുന്ന ചൂടില്‍ കിടക്കേണ്ടി വന്നതിനാല്‍ പൂച്ചകുഞ്ഞിന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നു. മൃഗാശുപത്രിയിലെ വെറ്റിനറി സര്ജന് ഡോ. ജാസ്മിന് ജോസഫ് പരമാവധി മികച്ച ചികിത്സ കൊടുത്തെങ്കിലും പൂച്ചകുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല.
അപകടശേഷം നിരവധി യാത്രക്കാര്‍ ഇതുവഴി കടന്നുപോയെങ്കിലും നിസഹായാവസ്ഥയില്‍ കിടന്ന പൂച്ചക്കുഞ്ഞിന്റെ കരച്ചില് കേട്ടിട്ട് ഒരാള്‍ക്കുപോലും മനസലിവുണ്ടായില്ല. ഒരുപക്ഷേ കാലില്‍ പഴുപ്പുകയറുന്നതിന് മുമ്പ് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതിന്റെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നു.
കാലുകള്‍ നഷ്ടപ്പെട്ട് സഹായപ്രതീക്ഷിച്ചു കിടന്ന പൂച്ചക്കുഞ്ഞിനോട് കരുണ കാണിച്ച അബിന്‍ ഷാജിയുടെ നല്ല മനസ്സിനു നന്ദി പറയുകയാണ് മൃഗസ്നേഹികള്‍. അബിന്റെ നല്ല മനസ്സിന് സമ്മാനം നല്കി പ്രോത്സാഹിപ്പിക്കാനും ടി.എം. സദന് മറന്നില്ല. പെരുവ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മനുവാണ് അബിനും സദനുമൊപ്പം പൂച്ചകുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ഉണ്ടായിരുന്നത്.
തുടര്‍ന്ന് മൃഗസ്നേഹിയായ പെരുവയിലെ ടി.എം. സദന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ചികിത്സയ്ക്കായി പൂച്ചകുഞ്ഞിനെ പെരുവ മൂര്ക്കാട്ടിപടിയിലെ മൃഗാശുപത്രിയിലെത്തിക്കുകയായിരുന്നു. ട്രെയിന്‍ കയറി അറ്റുപോയ പൂച്ചകുഞ്ഞിന്റെ ഇരുകാലുകളും പുഴുത്ത് തുടങ്ങിയ അവസ്ഥയിലായിരുന്നു. കൂടാതെ ഒരു ദിവസത്തിലേറേ ട്രാക്കിന് സമീപം ഉരുകുന്ന ചൂടില്‍ കിടക്കേണ്ടി വന്നതിനാല്‍ പൂച്ചകുഞ്ഞിന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നു. മൃഗാശുപത്രിയിലെ വെറ്റിനറി സര്ജന് ഡോ. ജാസ്മിന് ജോസഫ് പരമാവധി മികച്ച ചികിത്സ കൊടുത്തെങ്കിലും പൂച്ചകുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല.
അപകടശേഷം നിരവധി യാത്രക്കാര്‍ ഇതുവഴി കടന്നുപോയെങ്കിലും നിസഹായാവസ്ഥയില്‍ കിടന്ന പൂച്ചക്കുഞ്ഞിന്റെ കരച്ചില് കേട്ടിട്ട് ഒരാള്‍ക്കുപോലും മനസലിവുണ്ടായില്ല. ഒരുപക്ഷേ കാലില്‍ പഴുപ്പുകയറുന്നതിന് മുമ്പ് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതിന്റെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നു.
കാലുകള്‍ നഷ്ടപ്പെട്ട് സഹായപ്രതീക്ഷിച്ചു കിടന്ന പൂച്ചക്കുഞ്ഞിനോട് കരുണ കാണിച്ച അബിന്‍ ഷാജിയുടെ നല്ല മനസ്സിനു നന്ദി പറയുകയാണ് മൃഗസ്നേഹികള്‍. അബിന്റെ നല്ല മനസ്സിന് സമ്മാനം നല്കി പ്രോത്സാഹിപ്പിക്കാനും ടി.എം. സദന് മറന്നില്ല. പെരുവ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മനുവാണ് അബിനും സദനുമൊപ്പം പൂച്ചകുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ഉണ്ടായിരുന്നത്.