വാഷിംഗ്ടണ്‍ ഡസി: ടെലിവിഷൻ അവതാരകനായ ക്രിസ് കുമോയെ അനിശ്ചിതകാലത്തേക്ക് സിഎൻഎൻ സസ്പെന്റ് ചെയ്തു. സഹോദരനും മുൻ ന്യുയോർക്ക് ഗവർണറുമായ ആൻഡ്രു കുമോയ്ക്കെതിരായ ലൈംഗീകാരോപണ കേസിൽ അതിരുവിട്ട് ഇടപ്പെട്ടതായി ന്യുയോർക്ക് അറ്റോർണി ജനറൽ ഓഫിസ് പുറത്തുവിട്ട രേഖകളിൽ വ്യക്തമായതിനെ തുടർന്നാണ് ക്രിസ് കുമോയെ സസ്പെൻഡ് ചെയ്യാൻ സിഎൻഎൻ തീരുമാനിച്ചത്.
12 സ്ത്രീകളാണ് ആൻഡ്രു കുമോക്കെതിരെ ലൈംഗീകാരോപണ കേസ് ഫയൽ ചെയ്തിരിക്കുന്നത്. സഹോദരന്റെ സ്റ്റാഫിന് ലൈംഗീകാരോപണ കേസിൽ ഉപദേശം നൽകിയതായി ക്രിസ് കുമോ സമ്മതിച്ചിരുന്നു. ഇതു സിഎൻഎന്നിന്റെ നിലവിലുള്ള നിയമങ്ങൾക്ക് എതിരാണെന്ന് സിഎൻഎൻ വക്താവ് അറിയിച്ചു. ക്രിസ് അയച്ച പല ട്വിറ്റർ സന്ദേശങ്ങളും സിഎൻഎനിന് ലഭിച്ചിരുന്നു.
തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും, ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആൻഡ്രു കുമോ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് ഗവർണർ സ്ഥാനമൊഴിയേണ്ടി വന്നു. സിഎൻഎന്നിലെ ജനപ്രിയ ഹോസ്റ്റായിരുന്നു ക്രിസ് കുമോ.
പി.പി. ചെറിയാൻ
12 സ്ത്രീകളാണ് ആൻഡ്രു കുമോക്കെതിരെ ലൈംഗീകാരോപണ കേസ് ഫയൽ ചെയ്തിരിക്കുന്നത്. സഹോദരന്റെ സ്റ്റാഫിന് ലൈംഗീകാരോപണ കേസിൽ ഉപദേശം നൽകിയതായി ക്രിസ് കുമോ സമ്മതിച്ചിരുന്നു. ഇതു സിഎൻഎന്നിന്റെ നിലവിലുള്ള നിയമങ്ങൾക്ക് എതിരാണെന്ന് സിഎൻഎൻ വക്താവ് അറിയിച്ചു. ക്രിസ് അയച്ച പല ട്വിറ്റർ സന്ദേശങ്ങളും സിഎൻഎനിന് ലഭിച്ചിരുന്നു.
തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും, ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആൻഡ്രു കുമോ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് ഗവർണർ സ്ഥാനമൊഴിയേണ്ടി വന്നു. സിഎൻഎന്നിലെ ജനപ്രിയ ഹോസ്റ്റായിരുന്നു ക്രിസ് കുമോ.
പി.പി. ചെറിയാൻ