കിടങ്ങൂർ: പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പന്നഗംതോടിന് കുറുകെ മുണ്ടയ്ക്കല്‍ കടവില്‍ നിര്‍മിച്ച ചെക്ക്ഡാം നാട്ടുകാര്‍ക്ക് പ്രയോജനപ്പെടാതെ നോക്കുകുത്തിയാകുന്നതായി പരാതി. നിര്‍മാണത്തിലെ പിഴവുമൂലം ചെക്ക്ഡാമില്‍ വെള്ളം സംഭരിക്കാനാവുന്നില്ലെന്നാണ് പരാതി. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ഡാമില്‍ വെള്ളം സംഭരിക്കാനായി നാലിടത്ത് പലകകള്‍ ഇടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍ പലകകള്‍ ഇറക്കിയിടേണ്ട പൊഴികളില്‍ പലക ഇറക്കാനാവാത്ത സ്ഥിതിയായതിനാല്‍ വെള്ളം മുഴുവന്‍ ഒഴുകിപ്പോയി.
നിര്‍മാണത്തിലെ പിഴവുമൂലം പൊഴികളില്‍ പലക ഇറക്കാനാവാതെ കരയ്ക്ക് കൂട്ടിവച്ചിരിക്കുകയാണ് കരാറുകാരന്. ഒരു വര്‍ഷം മുന്‍പ് ചെക്ക്ഡാം പണിതു പോയതല്ലാതെ പിന്നീട് ഉദ്യോഗസ്ഥരോ കരാറുകാരനോ ഈ വഴി എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. വേനല്‍കാലത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് കിണറുകളിലും മറ്റു കുടിവെള്ളം സ്രോതസുകളിലും ജലനിരപ്പ് നിലനിര്‍ത്താനും പ്രദേശവാസികള്‍ക്ക് കുളിക്കാനും അലക്കാനുമൊക്കെ ലക്ഷമിട്ടാണ് ചെക്ക് ഡാം പണിതതെങ്കിലും ലക്ഷങ്ങള്‍ ചെലവഴിച്ച് തോടിന് കുറുകെ കുറെ കോണ്‍ക്രീറ്റ് കട്ടികള്‍ നിര്‍മിച്ചതു മാത്രമാണ് മിച്ചമുള്ളതെന്നു നാട്ടുകാര്‍ പറയുന്നു. മാത്രമല്ല, മഴക്കാലത്ത് ഇവിടെ വെള്ളം തടസപ്പെടുന്നതുമൂലം സമീപത്തുള്ള പെരുമ്പുഴ പാടശേഖരത്തില്‍ കയറുന്ന വെള്ളം ഒഴുകിപ്പോകാന്‍ ദിവസങ്ങളെടുക്കുന്നതും ദുരിതമായെന്നു നാട്ടുകാര്‍ പറയുന്നു.
നിര്‍മാണത്തിലെ പിഴവിന് ഉദ്യോഗസ്ഥരും കരാറുകാരനും ഉത്തരവാദികളാണെന്നും സര്‍ക്കാര്‍ഫണ്ട് പാഴാക്കിയ ഇവര്‍ക്കെതിരേ നടപടിയാണ് വേണ്ടതെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
നിര്‍മാണത്തിലെ പിഴവുമൂലം പൊഴികളില്‍ പലക ഇറക്കാനാവാതെ കരയ്ക്ക് കൂട്ടിവച്ചിരിക്കുകയാണ് കരാറുകാരന്. ഒരു വര്‍ഷം മുന്‍പ് ചെക്ക്ഡാം പണിതു പോയതല്ലാതെ പിന്നീട് ഉദ്യോഗസ്ഥരോ കരാറുകാരനോ ഈ വഴി എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. വേനല്‍കാലത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് കിണറുകളിലും മറ്റു കുടിവെള്ളം സ്രോതസുകളിലും ജലനിരപ്പ് നിലനിര്‍ത്താനും പ്രദേശവാസികള്‍ക്ക് കുളിക്കാനും അലക്കാനുമൊക്കെ ലക്ഷമിട്ടാണ് ചെക്ക് ഡാം പണിതതെങ്കിലും ലക്ഷങ്ങള്‍ ചെലവഴിച്ച് തോടിന് കുറുകെ കുറെ കോണ്‍ക്രീറ്റ് കട്ടികള്‍ നിര്‍മിച്ചതു മാത്രമാണ് മിച്ചമുള്ളതെന്നു നാട്ടുകാര്‍ പറയുന്നു. മാത്രമല്ല, മഴക്കാലത്ത് ഇവിടെ വെള്ളം തടസപ്പെടുന്നതുമൂലം സമീപത്തുള്ള പെരുമ്പുഴ പാടശേഖരത്തില്‍ കയറുന്ന വെള്ളം ഒഴുകിപ്പോകാന്‍ ദിവസങ്ങളെടുക്കുന്നതും ദുരിതമായെന്നു നാട്ടുകാര്‍ പറയുന്നു.
നിര്‍മാണത്തിലെ പിഴവിന് ഉദ്യോഗസ്ഥരും കരാറുകാരനും ഉത്തരവാദികളാണെന്നും സര്‍ക്കാര്‍ഫണ്ട് പാഴാക്കിയ ഇവര്‍ക്കെതിരേ നടപടിയാണ് വേണ്ടതെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.