ഹൂസ്റ്റണ്‍: ജനോപകാരപ്രദവും ജനപ്രിയവുമായ ഒട്ടേറെ പരിപാടികളുമായി മുന്നേറുന്ന മാഗിന്റെ ( മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ ) ഈ വർഷത്തെ ഭരണസമിതി പടിയിറങ്ങാൻ ഒരുങ്ങുന്പോൾ തൊപ്പിയിൽ ഒരു പൊൻ തൂവൽ കൂടി ചാർത്തി ’മാഗ്’ കാർണിവൽ 2021 ഉം കുടുംബസംഗമവും ജനശ്രദ്ധ പിടിച്ചു പറ്റി.
നവംബർ 28 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ ഹൂസ്റ്റണ്‍ മലയാളികളുടെ അഭിമാനവും മാഗിന്റെ
സ്വന്തം ആസ്ഥാന കേന്ദ്രവുമായ സ്റ്റാഫോഡിലെ വിശാലമായ ’കേരളാ ഹൗസും’ ന്ധറിക്രിയേഷൻ ഹാളുംന്ധ പരിസരവും അക്ഷരാർഥത്തിൽ ഉത്സവ പ്രതീതിയിലാരുന്നു. ശീതകാലത്തിന്റെ വരവറിയിച്ചുകൊണ്ട് ഹൂസ്റ്റണിലെത്തിയ തണുത്ത കാറ്റിനെ വകവയ്ക്കാതെ ജാക്കറ്റും ധരിച്ച് നൂറു കണക്കിനു മലയാളി സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും കാർണിവലിനെയും കുടുംബ സംഗമത്തെയും ഉജ്ജ്വലമാക്കാൻ എത്തികൊണ്ടിരുന്നു. രാത്രി 9 വരെ നീണ്ടുനിന്ന പരിപാടികൾ കൊണ്ട് ധന്യമായ കാർണിവൽ, ഗൃഹാതുരത്വ ചിന്തകൾ അയവിറക്കാൻ ഒത്തു കൂടിയ ഹൂസ്റ്റണ്‍ മലയാളികളുടെ ഒത്തൊരുമയുടെ മറ്റൊരു ഉദാഹരണമായി. കാർണിവലിൽ നിന്നും ലഭിക്കുന്ന മുഴുവൻ വരുമാനവും മാഗിന്റെ ചാരിറ്റി ഫണ്ടിലേക്കാണ് ഉപയോഗിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
നാവിൽ രുചിയൂറുന്ന കേരളീയ ശൈലിയിലുള്ള രുചിക്കൂട്ടുകളുടെ കലവറ ഒരുക്കി നിരവധി ഭക്ഷണ സ്റ്റാളുകളിൽ നാടൻ ’തട്ടുകടന്ധ ജന ശ്രദ്ധയാകർഷിച്ചു. തട്ടു കടയിൽ നിന്ന് നല്ല ചൂടോടെ ദോശയും നാടൻ കോഴിമുട്ടകൊണ്ട് ഉണ്ടാക്കിയ ഇൻസ്റ്റന്റ് ഓംലെറ്റും വാങ്ങാൻ നീണ്ട നിര തന്നെയായിരുന്നു. ബാർബിക്യൂ സ്റ്റാളിലും നീണ്ട നിരയായിരുന്നു. കോട്ടയംകാരുടെ കുത്തകയായ കപ്പ ബിരിയാണിയുടെ കിടിലൻ രുചി നുണയാൻ ഇടിച്ചു നിൽക്കുന്ന ഒരു ജനക്കൂട്ടത്തെയും കണ്ടു. ബോണ്ട, ലഡ്ഡു, കാപ്പി, ചായ തുടങ്ങി നാടൻ വിഭവങ്ങൾ കൊണ്ട് സന്പന്നമായിരുന്നു ഭക്ഷണ സ്റ്റാളുകൾ. മാഗിന്റെ തന്നെ സ്വന്തം പ്രവർത്തകരാണ് കലവറ ഒരുക്കിയത്.
തുടർച്ചയായ 6 മണിക്കൂറും ന്ധലൈവ് മ്യൂസിക് ആൻഡ് ഡാൻസ്ന്ധ പരിപാടിയിൽ ഹൂസ്റ്റണിലെ പ്രശസ്തരായ മലയാളി ഗായകരുടെ അടിപൊളി പാട്ടുകൾ മാഗ് ക്യാന്പസിനെ സന്പന്നമാക്കി. അനിൽ ജനാർദ്ദനൻ, ആൻഡ്രൂസ് ജേക്കബ്, സുഗു ഫിലിപ്പ്, രേഷ്മ വിനോദ്, ജയൻ അരവിന്ദാക്ഷൻ,സഞ്ജയ് തുടങ്ങിയവർ ഗായകരിൽ ചിലർ മാത്രം. നേഹ സുര്യ അവതരിപ്പിച്ച സിനിമാറ്റിക് നൃത്തവും മികവുറ്റതായിരുന്നു.
മാഗ് റിക്രിയേഷൻ ഹാളിന്റെ പുനർ നിർമാണത്തിന് 30,000 ഡോളർ സംഭാവന നൽകി സഹായിച്ച സാമൂഹ്യ പ്രവർത്തകനും മാഗ് മുൻ പ്രസിഡന്റുമായ ശശിധരനായരെയും പത്നി പൊന്നമ്മ നായരെയും പൊന്നാട നൽകി പ്രത്യേകം ആദരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ജോഷ്വ ജോർജും മാഗ് പ്രസിഡന്റ് വിനോദ് വാസുദേവനും ആശംസകൾ നേർന്നു.
നല്ല ഒരു കലാകാരനും പ്രോഗ്രാം കോർഡിനേറ്ററുമായ റെനി കവലയിൽ എംസിയായി പരിപാടികൾ നിയന്ത്രിച്ചു. എല്ലാ കാര്യത്തിനും ഓടി നടന്ന് നേതൃത്വം നൽകിയതോടൊപ്പം സെക്രട്ടറി ജോജി ജോസഫ് ഫേസ്ബുക് ലൈവിൽ തത്സമയ സംപ്രേക്ഷണത്തിനും നേതൃത്വം നൽകി. ഈ വർഷം മാഗ് നടത്തിയ 29- മത്തെ പരിപാടിയായിരുന്നു കാർണിവൽ.
വിനോദ് വാസുദേവൻ (പ്രസിഡന്റ്) ജോജി ജോസഫ് (സെക്രട്ടറി) മാത്യു കൂട്ടാലിൽ (ട്രഷറർ) റെനി കവലയിൽ (പ്രോഗ്രാം കോർഡിനേറ്റർ) കാർണിവൽ കോർഡിനേറ്റർമാരായ ജെയിംസ് തുണ്ടത്തിൽ, മൈസൂർ തന്പി, മറ്റ് ബോർഡ് ഓഫ് ഡയറക്ടർസ് , ട്രസ്റ്റി ബോർഡ് അഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കാർണിവലിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
ജീമോൻ റാന്നി
നവംബർ 28 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ ഹൂസ്റ്റണ്‍ മലയാളികളുടെ അഭിമാനവും മാഗിന്റെ
സ്വന്തം ആസ്ഥാന കേന്ദ്രവുമായ സ്റ്റാഫോഡിലെ വിശാലമായ ’കേരളാ ഹൗസും’ ന്ധറിക്രിയേഷൻ ഹാളുംന്ധ പരിസരവും അക്ഷരാർഥത്തിൽ ഉത്സവ പ്രതീതിയിലാരുന്നു. ശീതകാലത്തിന്റെ വരവറിയിച്ചുകൊണ്ട് ഹൂസ്റ്റണിലെത്തിയ തണുത്ത കാറ്റിനെ വകവയ്ക്കാതെ ജാക്കറ്റും ധരിച്ച് നൂറു കണക്കിനു മലയാളി സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും കാർണിവലിനെയും കുടുംബ സംഗമത്തെയും ഉജ്ജ്വലമാക്കാൻ എത്തികൊണ്ടിരുന്നു. രാത്രി 9 വരെ നീണ്ടുനിന്ന പരിപാടികൾ കൊണ്ട് ധന്യമായ കാർണിവൽ, ഗൃഹാതുരത്വ ചിന്തകൾ അയവിറക്കാൻ ഒത്തു കൂടിയ ഹൂസ്റ്റണ്‍ മലയാളികളുടെ ഒത്തൊരുമയുടെ മറ്റൊരു ഉദാഹരണമായി. കാർണിവലിൽ നിന്നും ലഭിക്കുന്ന മുഴുവൻ വരുമാനവും മാഗിന്റെ ചാരിറ്റി ഫണ്ടിലേക്കാണ് ഉപയോഗിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
നാവിൽ രുചിയൂറുന്ന കേരളീയ ശൈലിയിലുള്ള രുചിക്കൂട്ടുകളുടെ കലവറ ഒരുക്കി നിരവധി ഭക്ഷണ സ്റ്റാളുകളിൽ നാടൻ ’തട്ടുകടന്ധ ജന ശ്രദ്ധയാകർഷിച്ചു. തട്ടു കടയിൽ നിന്ന് നല്ല ചൂടോടെ ദോശയും നാടൻ കോഴിമുട്ടകൊണ്ട് ഉണ്ടാക്കിയ ഇൻസ്റ്റന്റ് ഓംലെറ്റും വാങ്ങാൻ നീണ്ട നിര തന്നെയായിരുന്നു. ബാർബിക്യൂ സ്റ്റാളിലും നീണ്ട നിരയായിരുന്നു. കോട്ടയംകാരുടെ കുത്തകയായ കപ്പ ബിരിയാണിയുടെ കിടിലൻ രുചി നുണയാൻ ഇടിച്ചു നിൽക്കുന്ന ഒരു ജനക്കൂട്ടത്തെയും കണ്ടു. ബോണ്ട, ലഡ്ഡു, കാപ്പി, ചായ തുടങ്ങി നാടൻ വിഭവങ്ങൾ കൊണ്ട് സന്പന്നമായിരുന്നു ഭക്ഷണ സ്റ്റാളുകൾ. മാഗിന്റെ തന്നെ സ്വന്തം പ്രവർത്തകരാണ് കലവറ ഒരുക്കിയത്.
തുടർച്ചയായ 6 മണിക്കൂറും ന്ധലൈവ് മ്യൂസിക് ആൻഡ് ഡാൻസ്ന്ധ പരിപാടിയിൽ ഹൂസ്റ്റണിലെ പ്രശസ്തരായ മലയാളി ഗായകരുടെ അടിപൊളി പാട്ടുകൾ മാഗ് ക്യാന്പസിനെ സന്പന്നമാക്കി. അനിൽ ജനാർദ്ദനൻ, ആൻഡ്രൂസ് ജേക്കബ്, സുഗു ഫിലിപ്പ്, രേഷ്മ വിനോദ്, ജയൻ അരവിന്ദാക്ഷൻ,സഞ്ജയ് തുടങ്ങിയവർ ഗായകരിൽ ചിലർ മാത്രം. നേഹ സുര്യ അവതരിപ്പിച്ച സിനിമാറ്റിക് നൃത്തവും മികവുറ്റതായിരുന്നു.
മാഗ് റിക്രിയേഷൻ ഹാളിന്റെ പുനർ നിർമാണത്തിന് 30,000 ഡോളർ സംഭാവന നൽകി സഹായിച്ച സാമൂഹ്യ പ്രവർത്തകനും മാഗ് മുൻ പ്രസിഡന്റുമായ ശശിധരനായരെയും പത്നി പൊന്നമ്മ നായരെയും പൊന്നാട നൽകി പ്രത്യേകം ആദരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ജോഷ്വ ജോർജും മാഗ് പ്രസിഡന്റ് വിനോദ് വാസുദേവനും ആശംസകൾ നേർന്നു.
നല്ല ഒരു കലാകാരനും പ്രോഗ്രാം കോർഡിനേറ്ററുമായ റെനി കവലയിൽ എംസിയായി പരിപാടികൾ നിയന്ത്രിച്ചു. എല്ലാ കാര്യത്തിനും ഓടി നടന്ന് നേതൃത്വം നൽകിയതോടൊപ്പം സെക്രട്ടറി ജോജി ജോസഫ് ഫേസ്ബുക് ലൈവിൽ തത്സമയ സംപ്രേക്ഷണത്തിനും നേതൃത്വം നൽകി. ഈ വർഷം മാഗ് നടത്തിയ 29- മത്തെ പരിപാടിയായിരുന്നു കാർണിവൽ.
വിനോദ് വാസുദേവൻ (പ്രസിഡന്റ്) ജോജി ജോസഫ് (സെക്രട്ടറി) മാത്യു കൂട്ടാലിൽ (ട്രഷറർ) റെനി കവലയിൽ (പ്രോഗ്രാം കോർഡിനേറ്റർ) കാർണിവൽ കോർഡിനേറ്റർമാരായ ജെയിംസ് തുണ്ടത്തിൽ, മൈസൂർ തന്പി, മറ്റ് ബോർഡ് ഓഫ് ഡയറക്ടർസ് , ട്രസ്റ്റി ബോർഡ് അഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കാർണിവലിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
ജീമോൻ റാന്നി