ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ സ്വപ്നങ്ങളാണു ചന്ദ്രയാൻ രണ്ടിൽ ചിറകുവിരിച്ചത്. നിശ്ചയിച്ചതു പോലെ കാര്യങ്ങൾ നടന്നാൽ ഇന്നു പുലരുംമുന്പേ ഇന്ത്യയുടെ ചന്ദ്രയാൻ-2 അന്പിളി അമ്മാവനെ മുത്തംവയ്ക്കും. ഇന്ത്യയുടെ അഭിമാനം വാനോളം ഉയരുന്ന നിമിഷങ്ങൾ. നിശ്ചയിച്ചതു പോലെയാണ് ഇതുവരെയെല്ലാ കാര്യങ്ങളും നടന്നത്. ലാൻഡർ (വിക്രം) ചന്ദ്രനിലെത്തുമ്പോൾ ഇന്ത്യയുടെ അഭിമാനം ചന്ദ്രനും മേലേ ഉയരുകയായി.
ഭൂമിയിൽ നിന്നു പുറപ്പെട്ടിട്ട് 47 ദിവസം പിന്നിടുന്പോൾ ചന്ദ്രയാൻ-2 ലക്ഷ്യം നേടുമെന്ന് ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് ഉറപ്പുണ്ട്. സോഫ്റ്റ് ലാൻഡിംഗിനു തൊട്ടുമുന്പിലെ അതീവ നിർണായകമായ അവസാന 15 മിനിട്ടുകൾ കൂടി വിജയകരമാകുമെന്ന് ഐഎസ്ആർഒ (ഇസ്രോ) ചെയർമാൻ കെ. ശിവൻ ഇന്നലെ പറഞ്ഞു. ഒരു നവജാത ശിശുവിനെ പോലെയാണു ശാസ്ത്രജ്ഞർ ചന്ദ്രനിലെ ലാൻഡിംഗിനെ കൈകാര്യം ചെയ്തതെന്ന് നാഗർകോവിൽ സ്വദേശി കൈലാവടിവൂ ശിവൻ പറഞ്ഞത് അതിശയോക്തിയല്ല.
പൊടിയിലുയരുന്ന ത്രിവർണം
ലാൻഡിംഗ് പൂർത്തിയായി മൂന്നോ, നാലോ മണിക്കൂർ കഴിഞ്ഞു മാത്രമേ റോവർ (പ്രജ്ഞാൻ) പുറത്തേക്കു വരുകയുള്ളൂ. റോവർ ഇറങ്ങുന്പോൾ ഇന്ത്യയുടെ ത്രിവർണ പതാകയും ചന്ദ്രനിൽ നിവരും. ലാൻഡിംഗ് സമയത്ത് ഉയരുന്ന പൊടിപടലങ്ങൾ അടങ്ങിയ ശേഷമാകും റോവറിന്റെ പുറത്തേക്കുള്ള ഇറക്കം. വായു ഇല്ലാത്തതിനാൽ രണ്ടു കിലോമീറ്റർ വരെ ഉയരുന്ന പൊടി താഴേക്കെത്താൻ വളരെ സമയമെടുക്കും.
ഗുരുത്വബലത്തിനു എതിർദിശയിലുള്ള ഉൗർജം നല്കുന്ന ലാൻഡറിലെ ത്രസ്റ്ററുകൾ പ്രവർത്തിക്കുന്പോൾ പൊടിപടലം കൂടുതൽ ശക്തിയായി മുകളിലേക്ക് പടരും. ലാൻഡറിന്റെ ഉപരിതലത്തിലും കാമറയിലുമെല്ലാം പൊടി വീഴും. ലാൻഡർ ഉപരിതലത്തിൽ ഉറപ്പിച്ചു കഴിഞ്ഞാൽ കാലുകളിലെ നാലു ത്രസ്റ്ററുകളുടെ പ്രവർത്തനം നിർത്തും. മധ്യത്തിലെ ത്രസ്റ്റർ പ്രവർത്തിപ്പിച്ചു പൊടി അകലേക്കു പറത്താനും ശ്രമിക്കും.
സോഫ്റ്റ് ലാൻഡിംഗിന് 37 ശതമാനം മാത്രമാണ് പൊതുവേയുള്ള വിജയസാധ്യത. എല്ലാ വെല്ലുവിളികളെയും നേരിട്ട് ദൗത്യം വിജയിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഇസ്രോയിലെ ശാസ്ത്രജ്ഞരുടെ കരുത്ത്.
പതിനാലാം രാവുദിക്കുമോ?
റോവറിന്റെ ചക്രങ്ങളിൽ ദേശീയപതാകയിലെ അശോക ചക്രവും ഇസ്റോയുടെ മുദ്രയും പതിപ്പിച്ചിട്ടുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിലൂടെ റോവർ ഉരുളുന്പോൾ ഇന്ത്യയുടെ ഈ അഭിമാന മുദ്രകൾ മണ്ണിൽ പതിയും. ഒപ്പം ഇന്ത്യയുടെ ദേശീയ പതാകയും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം മുദ്ര പതിപ്പിക്കുന്ന രാജ്യമെന്നത് ചെറിയ നേട്ടമല്ല. ചന്ദ്രനിൽ അന്തരീക്ഷവായു ഇല്ലാത്തതിനാൽ അനേകവർഷങ്ങൾ ഈ മുദ്രകൾ അവിടെ മായാതെ ശേഷിക്കും. അമേരിക്കയുടെയും പഴയ സോവ്യറ്റ് യൂണിയന്റെയും ചൈനയുടെയും മുൻ ചാന്ദ്ര ദൗത്യങ്ങളുടെ മുദ്രകൾ ഇന്നും ചന്ദ്രന്റെ ഉപരിതലത്തിൽ കിടപ്പുണ്ട്.
ലാൻഡറിന്റെ രണ്ടു വാതിലുകൾ തുറക്കുന്നതും റോവർ പുറത്തേക്കു വരുന്നതുമെല്ലാം അതീവ ഹൃദ്യമായ ദൃശ്യങ്ങളാണ്. ലാൻഡിംഗിനു മുന്പുള്ളതും ലാൻഡ് ചെയ്ത ശേഷവുവമുള്ള ധാരാളം ചിത്രങ്ങളും ഇന്നു മുതൽ നമുക്കു ലഭിച്ചുതുടങ്ങും. ചന്ദ്രനെക്കുറിച്ചും മനുഷ്യവാസത്തിനു കഴിയുമോയെന്നതിനെക്കുറിച്ചും അടക്കം ലോകത്തിനു വലിയ ശാസ്ത്രസത്യങ്ങൾ വെളിപ്പെടുത്താൻ ഇന്ത്യക്കു കഴിയും.
റോവർ ആണ് ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തുക. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗത്തിലാകും റോവറിന്റെ സഞ്ചാരം. റോവറും ലാൻഡറും നല്കുന്ന സന്ദേശങ്ങൾ ഓർബിറ്റർ വഴി ബംഗളൂരുവിലെ ഇന്ത്യൻ ഡീപ്സ്പേസ് ശൃംഗലയിൽ കിട്ടും.
സൂര്യപ്രകാശം ഇല്ലാത്തപ്പോൾ ചന്ദ്രനിലെ താപനില മൈനസ് 180 ഡിഗ്രിയായി താഴുമെന്നതും പ്രശ്നമാണ്. ഈ താപനിലയിൽ സാധാരണ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കില്ല. 14 ദിവസം കഴിഞ്ഞ് വീണ്ടും ബാറ്ററി ചാർജ് ചെയ്യാൻ തുടങ്ങുമോയെന്നതും റോവർ തുടർന്നും പ്രവർത്തിക്കുമോയെന്നതുമെല്ലാം അതീവ കൗതുകത്തോടെയാണ് ലോകം കാത്തിരിക്കുന്നത്. കവി പറഞ്ഞ പതിനാലാം രാവുദിക്കുമോ എന്നറിയാൻ ഇനി രണ്ടാഴ്ച മാത്രം.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മഞ്ഞുകട്ടകളായി ജലാംശം ഉണ്ടെ ന്നാണ് പ്രതീക്ഷ. ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരവാസം അകലെയാണെങ്കിലും വിനോദസഞ്ചാരികളെ പതിവായി എത്തിക്കാനാകുമോ എന്നതും സ്ഥിരം സ്റ്റേഷൻ എന്ന സ്വപ്നവുമെല്ലാം ചന്ദ്രയാൻ-2 നടത്തുന്ന ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയാകും.
പഴയ സോവ്യറ്റ് യൂണിയനും അമേരിക്കയും ചൈനയും ചന്ദ്രനിലേക്കുള്ള ദൗത്യം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ദക്ഷിണ ധ്രുവത്തിൽ എത്തുന്ന ആദ്യരാജ്യമാകും ഇന്ത്യ. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ്-സി, സിപ്ലിഷസ്-എൻ എന്നീ ഗർത്തങ്ങൾക്കിടയിലുള്ള പ്രതലത്തിലാണ് ലാൻഡറിന്റെ ഇറക്കം.
വന്പൻ: ചെലവിൽ കുഞ്ഞൻ
അമേരിക്കയുടെ ബഹിരാകാശ പര്യവേഷണങ്ങൾക്കു ചെലവാകുന്ന തുകയേക്കാൾ പത്തിലൊന്നു കുറവാണ് ഇന്ത്യയുടെ ചെലവ് എന്നതിൽ നമ്മുടെ ശാസ്ത്രപ്രതിഭകൾക്ക് അഭിമാനിക്കാം.
ഏറ്റവും കുറഞ്ഞ ചെലവിൽ ബഹിരാകാശ ദൗത്യങ്ങൾ പൂർത്തിയാക്കുന്ന ലോകരാജ്യമാണ് ഇന്ന് ഇന്ത്യ. അതും പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യ കൊണ്ട്. 25 ലക്ഷം കോടി രൂപയുടെ (360 ബില്യണ് ഡോളർ) ബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ കുതിപ്പാകും ചന്ദ്രയാൻ രണ്ടിന്റെ വിജയം.
അന്താരാഷ്ട്ര തലത്തിലെ ബഹിരാകാശ വിപണിയിലെ ഇന്ത്യയുടെ വിഹിതവും വരുമാനവും കൂട്ടാൻ നിർണായകമാണിത്. സ്വകാര്യ സംരംഭകരെ പങ്കാളികളാക്കി ബഹിരാകാശ വിപണിയിൽ വൻകുതിപ്പ് നേടാൻ ന്യൂ സ്പേസ് ഇന്ത്യ എന്ന പുതിയ കന്പനി രൂപീകരിച്ചിട്ടുണ്ട്. ബഹിരാകാശ രംഗത്ത് ചൈന ഉയർത്തുന്ന വെല്ലുവിളികൾക്കുള്ള മറുപടി കൂടിയാണ് ഇന്ത്യയുടേത്. ബഹിരാകാശ നേട്ടങ്ങളോടൊപ്പം അന്താരാഷ്ട്ര തലത്തിലും മേഖലയിലും രാഷ്ട്രീയവും സാന്പത്തികവുമായ ലക്ഷ്യങ്ങൾക്കും ചന്ദ്രയാൻ-2 സഹായമാകും.
സ്ത്രീശക്തിക്കു സല്യൂട്ട്
രണ്ടാം ചന്ദ്രയാൻ ദൗത്യത്തിനായി ഉൗണും ഉറക്കവും മറന്നു പണിയെടുത്ത വനിതകൾ അടക്കമുള്ള ശാസ്ത്രപ്രതിഭകൾക്കു നമോവാകം. ചന്ദ്രയാൻ രണ്ടിന്റെ പ്രോജക്ട് ഡയറക്ടറും മിഷൻ ഡയറക്ടറും ഉൾപ്പെടെ ദൗത്യ സംഘത്തിലെ 30 ശതമാനം പേർ സ്ത്രീകളാണ്.
ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ തമിഴ്നാട്ടിലെ നാഗർകോവിലിലുള്ള ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചയാൾ ആണെന്നതും അഭിമാനത്തിന്റെ തോത് കൂട്ടും. കുടുംബത്തിലെ ആദ്യ ബിരുദധാരിയാണ് ശിവൻ. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനിയറിംഗ് ബിരുദം നേടിയ ശേഷം ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നു ഏയ്റോസ്പേസ് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയാണ് ശിവൻ ഇസ്രോയിൽ ജോലിക്കു കയറിയത്. പിന്നീട് മുംബൈ ഐഐടിയിൽ നിന്ന് ഏയ്റോസ്പേസ് എൻജിനിയറിംഗിൽ ഡോക്ടറേറ്റും പോക്കറ്റിലാക്കി.
ചന്ദ്രയാൻ- 2 പ്രോജക്ട് ഡയറക്ടർ എം. വനിതയും മിഷൻ ഡയറക്ടർ റിതു കരിദാളും സ്ത്രീകൾക്കാകെ മാതൃകയും അഭിമാനവുമാണ്. സാങ്കേതിക ജ്ഞാനം, മാനേജ്മെന്റ് കഴിവുകൾ, സൂക്ഷ്മത എന്നിവയോടൊപ്പം ആത്മവിശ്വാസവും ചേർന്നപ്പോഴാണ് ഇരുവരും പുരുഷ സഹപ്രവർത്തകരെ പിന്നിലാക്കി പദ്ധതിയുടെ ചുമതലക്കാരായത്. ചെന്നൈ അടുത്ത് ഗിണ്ടി എൻജിനിയറിംഗ് കോളജിലാണ് എം. വനിത എന്ന മുത്തയ്യ വനിതയുടെ തുടക്കം. ലക്നോ സർവകലാശാലയിൽ നിന്ന് ഏയ്റോസ്പേസ് എൻജിനിയറിംഗ് ബിരുദം നേടിയ റിതു, 2007ൽ അബ്ദുൾ കലാമിൽ നിന്ന് യുവശാസ്ത്രജ്ഞയ്ക്കുള്ള അവാർഡ് നേടിയിരുന്നു.
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
ഭൂമിയിൽ നിന്നു പുറപ്പെട്ടിട്ട് 47 ദിവസം പിന്നിടുന്പോൾ ചന്ദ്രയാൻ-2 ലക്ഷ്യം നേടുമെന്ന് ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് ഉറപ്പുണ്ട്. സോഫ്റ്റ് ലാൻഡിംഗിനു തൊട്ടുമുന്പിലെ അതീവ നിർണായകമായ അവസാന 15 മിനിട്ടുകൾ കൂടി വിജയകരമാകുമെന്ന് ഐഎസ്ആർഒ (ഇസ്രോ) ചെയർമാൻ കെ. ശിവൻ ഇന്നലെ പറഞ്ഞു. ഒരു നവജാത ശിശുവിനെ പോലെയാണു ശാസ്ത്രജ്ഞർ ചന്ദ്രനിലെ ലാൻഡിംഗിനെ കൈകാര്യം ചെയ്തതെന്ന് നാഗർകോവിൽ സ്വദേശി കൈലാവടിവൂ ശിവൻ പറഞ്ഞത് അതിശയോക്തിയല്ല.
പൊടിയിലുയരുന്ന ത്രിവർണം
ലാൻഡിംഗ് പൂർത്തിയായി മൂന്നോ, നാലോ മണിക്കൂർ കഴിഞ്ഞു മാത്രമേ റോവർ (പ്രജ്ഞാൻ) പുറത്തേക്കു വരുകയുള്ളൂ. റോവർ ഇറങ്ങുന്പോൾ ഇന്ത്യയുടെ ത്രിവർണ പതാകയും ചന്ദ്രനിൽ നിവരും. ലാൻഡിംഗ് സമയത്ത് ഉയരുന്ന പൊടിപടലങ്ങൾ അടങ്ങിയ ശേഷമാകും റോവറിന്റെ പുറത്തേക്കുള്ള ഇറക്കം. വായു ഇല്ലാത്തതിനാൽ രണ്ടു കിലോമീറ്റർ വരെ ഉയരുന്ന പൊടി താഴേക്കെത്താൻ വളരെ സമയമെടുക്കും.
ഗുരുത്വബലത്തിനു എതിർദിശയിലുള്ള ഉൗർജം നല്കുന്ന ലാൻഡറിലെ ത്രസ്റ്ററുകൾ പ്രവർത്തിക്കുന്പോൾ പൊടിപടലം കൂടുതൽ ശക്തിയായി മുകളിലേക്ക് പടരും. ലാൻഡറിന്റെ ഉപരിതലത്തിലും കാമറയിലുമെല്ലാം പൊടി വീഴും. ലാൻഡർ ഉപരിതലത്തിൽ ഉറപ്പിച്ചു കഴിഞ്ഞാൽ കാലുകളിലെ നാലു ത്രസ്റ്ററുകളുടെ പ്രവർത്തനം നിർത്തും. മധ്യത്തിലെ ത്രസ്റ്റർ പ്രവർത്തിപ്പിച്ചു പൊടി അകലേക്കു പറത്താനും ശ്രമിക്കും.
സോഫ്റ്റ് ലാൻഡിംഗിന് 37 ശതമാനം മാത്രമാണ് പൊതുവേയുള്ള വിജയസാധ്യത. എല്ലാ വെല്ലുവിളികളെയും നേരിട്ട് ദൗത്യം വിജയിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഇസ്രോയിലെ ശാസ്ത്രജ്ഞരുടെ കരുത്ത്.
പതിനാലാം രാവുദിക്കുമോ?
റോവറിന്റെ ചക്രങ്ങളിൽ ദേശീയപതാകയിലെ അശോക ചക്രവും ഇസ്റോയുടെ മുദ്രയും പതിപ്പിച്ചിട്ടുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിലൂടെ റോവർ ഉരുളുന്പോൾ ഇന്ത്യയുടെ ഈ അഭിമാന മുദ്രകൾ മണ്ണിൽ പതിയും. ഒപ്പം ഇന്ത്യയുടെ ദേശീയ പതാകയും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം മുദ്ര പതിപ്പിക്കുന്ന രാജ്യമെന്നത് ചെറിയ നേട്ടമല്ല. ചന്ദ്രനിൽ അന്തരീക്ഷവായു ഇല്ലാത്തതിനാൽ അനേകവർഷങ്ങൾ ഈ മുദ്രകൾ അവിടെ മായാതെ ശേഷിക്കും. അമേരിക്കയുടെയും പഴയ സോവ്യറ്റ് യൂണിയന്റെയും ചൈനയുടെയും മുൻ ചാന്ദ്ര ദൗത്യങ്ങളുടെ മുദ്രകൾ ഇന്നും ചന്ദ്രന്റെ ഉപരിതലത്തിൽ കിടപ്പുണ്ട്.
ലാൻഡറിന്റെ രണ്ടു വാതിലുകൾ തുറക്കുന്നതും റോവർ പുറത്തേക്കു വരുന്നതുമെല്ലാം അതീവ ഹൃദ്യമായ ദൃശ്യങ്ങളാണ്. ലാൻഡിംഗിനു മുന്പുള്ളതും ലാൻഡ് ചെയ്ത ശേഷവുവമുള്ള ധാരാളം ചിത്രങ്ങളും ഇന്നു മുതൽ നമുക്കു ലഭിച്ചുതുടങ്ങും. ചന്ദ്രനെക്കുറിച്ചും മനുഷ്യവാസത്തിനു കഴിയുമോയെന്നതിനെക്കുറിച്ചും അടക്കം ലോകത്തിനു വലിയ ശാസ്ത്രസത്യങ്ങൾ വെളിപ്പെടുത്താൻ ഇന്ത്യക്കു കഴിയും.
റോവർ ആണ് ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തുക. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗത്തിലാകും റോവറിന്റെ സഞ്ചാരം. റോവറും ലാൻഡറും നല്കുന്ന സന്ദേശങ്ങൾ ഓർബിറ്റർ വഴി ബംഗളൂരുവിലെ ഇന്ത്യൻ ഡീപ്സ്പേസ് ശൃംഗലയിൽ കിട്ടും.
സൂര്യപ്രകാശം ഇല്ലാത്തപ്പോൾ ചന്ദ്രനിലെ താപനില മൈനസ് 180 ഡിഗ്രിയായി താഴുമെന്നതും പ്രശ്നമാണ്. ഈ താപനിലയിൽ സാധാരണ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കില്ല. 14 ദിവസം കഴിഞ്ഞ് വീണ്ടും ബാറ്ററി ചാർജ് ചെയ്യാൻ തുടങ്ങുമോയെന്നതും റോവർ തുടർന്നും പ്രവർത്തിക്കുമോയെന്നതുമെല്ലാം അതീവ കൗതുകത്തോടെയാണ് ലോകം കാത്തിരിക്കുന്നത്. കവി പറഞ്ഞ പതിനാലാം രാവുദിക്കുമോ എന്നറിയാൻ ഇനി രണ്ടാഴ്ച മാത്രം.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മഞ്ഞുകട്ടകളായി ജലാംശം ഉണ്ടെ ന്നാണ് പ്രതീക്ഷ. ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരവാസം അകലെയാണെങ്കിലും വിനോദസഞ്ചാരികളെ പതിവായി എത്തിക്കാനാകുമോ എന്നതും സ്ഥിരം സ്റ്റേഷൻ എന്ന സ്വപ്നവുമെല്ലാം ചന്ദ്രയാൻ-2 നടത്തുന്ന ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയാകും.
പഴയ സോവ്യറ്റ് യൂണിയനും അമേരിക്കയും ചൈനയും ചന്ദ്രനിലേക്കുള്ള ദൗത്യം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ദക്ഷിണ ധ്രുവത്തിൽ എത്തുന്ന ആദ്യരാജ്യമാകും ഇന്ത്യ. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ്-സി, സിപ്ലിഷസ്-എൻ എന്നീ ഗർത്തങ്ങൾക്കിടയിലുള്ള പ്രതലത്തിലാണ് ലാൻഡറിന്റെ ഇറക്കം.
വന്പൻ: ചെലവിൽ കുഞ്ഞൻ
അമേരിക്കയുടെ ബഹിരാകാശ പര്യവേഷണങ്ങൾക്കു ചെലവാകുന്ന തുകയേക്കാൾ പത്തിലൊന്നു കുറവാണ് ഇന്ത്യയുടെ ചെലവ് എന്നതിൽ നമ്മുടെ ശാസ്ത്രപ്രതിഭകൾക്ക് അഭിമാനിക്കാം.
ഏറ്റവും കുറഞ്ഞ ചെലവിൽ ബഹിരാകാശ ദൗത്യങ്ങൾ പൂർത്തിയാക്കുന്ന ലോകരാജ്യമാണ് ഇന്ന് ഇന്ത്യ. അതും പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യ കൊണ്ട്. 25 ലക്ഷം കോടി രൂപയുടെ (360 ബില്യണ് ഡോളർ) ബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ കുതിപ്പാകും ചന്ദ്രയാൻ രണ്ടിന്റെ വിജയം.
അന്താരാഷ്ട്ര തലത്തിലെ ബഹിരാകാശ വിപണിയിലെ ഇന്ത്യയുടെ വിഹിതവും വരുമാനവും കൂട്ടാൻ നിർണായകമാണിത്. സ്വകാര്യ സംരംഭകരെ പങ്കാളികളാക്കി ബഹിരാകാശ വിപണിയിൽ വൻകുതിപ്പ് നേടാൻ ന്യൂ സ്പേസ് ഇന്ത്യ എന്ന പുതിയ കന്പനി രൂപീകരിച്ചിട്ടുണ്ട്. ബഹിരാകാശ രംഗത്ത് ചൈന ഉയർത്തുന്ന വെല്ലുവിളികൾക്കുള്ള മറുപടി കൂടിയാണ് ഇന്ത്യയുടേത്. ബഹിരാകാശ നേട്ടങ്ങളോടൊപ്പം അന്താരാഷ്ട്ര തലത്തിലും മേഖലയിലും രാഷ്ട്രീയവും സാന്പത്തികവുമായ ലക്ഷ്യങ്ങൾക്കും ചന്ദ്രയാൻ-2 സഹായമാകും.
സ്ത്രീശക്തിക്കു സല്യൂട്ട്
രണ്ടാം ചന്ദ്രയാൻ ദൗത്യത്തിനായി ഉൗണും ഉറക്കവും മറന്നു പണിയെടുത്ത വനിതകൾ അടക്കമുള്ള ശാസ്ത്രപ്രതിഭകൾക്കു നമോവാകം. ചന്ദ്രയാൻ രണ്ടിന്റെ പ്രോജക്ട് ഡയറക്ടറും മിഷൻ ഡയറക്ടറും ഉൾപ്പെടെ ദൗത്യ സംഘത്തിലെ 30 ശതമാനം പേർ സ്ത്രീകളാണ്.
ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ തമിഴ്നാട്ടിലെ നാഗർകോവിലിലുള്ള ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചയാൾ ആണെന്നതും അഭിമാനത്തിന്റെ തോത് കൂട്ടും. കുടുംബത്തിലെ ആദ്യ ബിരുദധാരിയാണ് ശിവൻ. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനിയറിംഗ് ബിരുദം നേടിയ ശേഷം ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നു ഏയ്റോസ്പേസ് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയാണ് ശിവൻ ഇസ്രോയിൽ ജോലിക്കു കയറിയത്. പിന്നീട് മുംബൈ ഐഐടിയിൽ നിന്ന് ഏയ്റോസ്പേസ് എൻജിനിയറിംഗിൽ ഡോക്ടറേറ്റും പോക്കറ്റിലാക്കി.
ചന്ദ്രയാൻ- 2 പ്രോജക്ട് ഡയറക്ടർ എം. വനിതയും മിഷൻ ഡയറക്ടർ റിതു കരിദാളും സ്ത്രീകൾക്കാകെ മാതൃകയും അഭിമാനവുമാണ്. സാങ്കേതിക ജ്ഞാനം, മാനേജ്മെന്റ് കഴിവുകൾ, സൂക്ഷ്മത എന്നിവയോടൊപ്പം ആത്മവിശ്വാസവും ചേർന്നപ്പോഴാണ് ഇരുവരും പുരുഷ സഹപ്രവർത്തകരെ പിന്നിലാക്കി പദ്ധതിയുടെ ചുമതലക്കാരായത്. ചെന്നൈ അടുത്ത് ഗിണ്ടി എൻജിനിയറിംഗ് കോളജിലാണ് എം. വനിത എന്ന മുത്തയ്യ വനിതയുടെ തുടക്കം. ലക്നോ സർവകലാശാലയിൽ നിന്ന് ഏയ്റോസ്പേസ് എൻജിനിയറിംഗ് ബിരുദം നേടിയ റിതു, 2007ൽ അബ്ദുൾ കലാമിൽ നിന്ന് യുവശാസ്ത്രജ്ഞയ്ക്കുള്ള അവാർഡ് നേടിയിരുന്നു.
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ