ബെർലിൻ: ജർമനിയിൽ കൊറോണ കേസുകൾ ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കുന്നതിനാൽ രാജ്യത്തെ ഒമിക്രോണിന്റെ ആദ്യ കേസ് കണ്ടെത്തിയതിൽ മൂന്നെണ്ണം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് മ്യൂണിച്ച് വിമാനത്താവളത്തിലെത്തിയ രണ്ടു യാത്രക്കാരിൽ കോവിഡ് 19 ന്റെ പുതിയ ഒമിക്രോണ്‍ സ്ട്രെയിനിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ലോകാരോഗ്യ സംഘടന ആശങ്കയുടെ വകഭേദമായി തരംതിരിച്ച പുതിയ വൈറസ് വേരിയന്റായ ഒമിക്റോണിന്റെ രണ്ട് കേസുകൾ ബവേറിയയിൽ സ്ഥിരീകരിച്ചു.
തെക്കൻ സംസ്ഥാനത്തിന്റെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ബുധനാഴ്ച ജർമനിയിൽ തിരിച്ചെത്തിയ ആളുകൾ കൊറോണ വൈറസിന് പോസിറ്റീവ് പിസിആർ പരിശോധനാ ഫലങ്ങൾ ലഭിച്ചതിനുശേഷം വീട്ടിൽ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. മൂന്നാമത്തെ രോഗി ഹെസ്സൻ സംസ്ഥാനത്തിലാണ്. ഇക്കാര്യം ശനിയാഴ്ച സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.
ജർമനിയിലെ മിക്ക സംസ്ഥാനങ്ങളിലെയും തീവ്രപരിചരണ വിഭാഗം നിറഞ്ഞതിനാൽ മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് രോഗികളെ വ്യോമസേനയുടെ ഓപ്പറേഷൻ ക്ളോവറിലൂടെയാണ് എത്തിക്കുന്നത്.
50 ഓളം കോവിഡ് രോഗികളെ മറ്റ് ഫെഡറൽ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുവന്നു. ജീവനുവേണ്ടി പോരാടുന്ന 50 കൊറോണ തീവ്രപരിചരണ രോഗികളെ ജർമ്മനിയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ നിന്ന് ബുണ്ടസ്വെഹർ ഇതിനകം മറ്റ് ഫെഡറൽ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു.
നാലാമത്തെ കൊറോണ തരംഗത്താൽ പ്രത്യേകിച്ച് ബാധിച്ച മൂന്ന് ഫെഡറൽ സംസ്ഥാനങ്ങളിലെ തീവ്രപരിചരണ വിഭാഗങ്ങൾക്ക് ആശ്വാസം പകരാൻ സഹായിച്ചു.എൻആർവിയിലും എത്തിച്ചു.
രാജ്യത്തെ ഇൻസിഡെൻസ് റേറ്റ് 446.7 ൽ എത്തി. ഞായറാഴ്ച മാത്രമായി മരിച്ചവരുടെ എണ്ണം 104 ആണ്. ഇതുവരെയായി കോവിഡ് ബാധയേറ്റു മരിച്ചവരുടെ എണ്ണം 1,01,000 കടന്നു.
അതേസമയം ആംസ്റ്റർർഡാം വിമാനത്താവളത്തിൽ ഒമിക്രോണ്‍ രോഗികൾ എത്തിയതോടെ അരാജകത്വമായി. ഡച്ച് എയർലൈൻ കഐൽഎം വിമാനത്തിൽ എത്തിയ യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. രണ്ട് കഐൽഎം വിമാനങ്ങളിലെ യാത്രക്കാർ മണിക്കൂറുകളോളം വായുസഞ്ചാരമില്ലാത്ത മുറിയിൽ തിങ്ങിനിറഞ്ഞിരുന്നു. പരിശോധനകൾക്ക് ശേഷം 600 യാത്രക്കാരിൽ 61 പേർക്കും കൊറോണ ഉണ്ടായിരുന്നു അവരിൽ 13 പേർക്ക് ഒമിക്രോണ്‍ വേരിയന്റ് സ്ഥിരീകരിച്ചു. റെക്കോർഡ് കോവിഡ് കേസുകൾക്കും പുതിയ വേരിയന്റിനെക്കുറിച്ചുള്ള ആശങ്കകൾക്കും ഇടയിൽ നെതർലാൻഡിൽ കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവങ്ങൾ.
ബ്രിട്ടനിൽ 3 പേർക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. യുകെയിൽ മാസ്കും നിർബന്ധമാക്കി. ചെക്ക് റിപ്പബ്ളിക്കും കേസുകൾ സ്ഥിരീകരിച്ചു മൊസാംബിക്കിൽനിന്ന് മടങ്ങിയെത്തിയ യുവാവിലാണ് ഇറ്റലിയിൽ പുതിയ വകഭേദം കണ്ടെത്തിയത്. വാക്സിനെടുക്കാത്ത ബ്രിട്ടീഷ് പൗര·ാർക്ക് ഡിസംബർ 1 മുതൽ സ്പെയിനിൽ പ്രവേശനമില്ല. ലോകരാഷ്ട്രങ്ങളുടെ മൊത്തത്തിലുള്ള യാത്രാവിലക്കിനെ ദക്ഷിണാഫ്രിക്ക കുറ്റപ്പെടുത്തി.
ലക്ഷണങ്ങളില്ലാത്ത പ്രഹരിയ്ക്കും ഒമിക്രോണ്‍
ഇത്തവണത്തെ വേരിയന്റ് ഒമിക്രോണ്‍ കൂടുതൽ ഉൗർജ്ജത്തോടെയാണ് തിരിച്ചെത്തിയിരിക്കുന്നത്. ഇതിന്റെ ലക്ഷണങ്ങൾ കൂടുതൽ വെളിവാകില്ല.
ചുമയ്ക്കില്ല, പനിയില്ല, സന്ധി വേദന, ബലഹീനത, വിശപ്പില്ലായ്മയും ഒപ്പം ന്യുമോണിയയും ഉണ്ടാവും. നേരത്തെയുള്ള കൊറോണ ആദ്യത്തെ 5 ദിവസത്തിനുള്ള അറിയാമെങ്കിൽ ഇത് മനസിലാക്കണമെങ്കിൽ 14 ദിവസങ്ങൾ വേണം.
പരിശോധനയിൽ മൂക്കിലെ സ്വാബ് പലപ്പോഴും കോവിഡ് 19 നെഗറ്റീവാകാനും വഴിയുണ്ട്. വൈറസ് ന്യുമോണിയ മൂലം ശ്വാസതടസം ഉണ്ടാക്കും.ശ്വാസകോശത്തിലേക്ക് വൈറസ് നേരിട്ട് പടരുന്നു അതുകൊണ്ടാണ് കൂടുതൽ മാരകവുമാകുന്നത്.
ജോസ് കുന്പിളുവേലിൽ
ആശങ്കയുടെ മുൾമുനയിൽ യൂറോപ്പ്; ഒമിക്രോണ്‍ മൂന്നുപേരിൽ കണ്ടെത്തി
12:50 AM Nov 30, 2021 | Deepika.com