കോട്ടയം: തിരുനക്കര പൂരത്തിനായി അക്ഷര നഗരം ഒരുങ്ങി. ആന പ്രേമികൾക്ക് ഹരം പകർന്ന് 22 ഗജവീരൻമാർ അണിനിരക്കുന്ന പൂരത്തിന് അകന്പടിയായി പെരുവനം കുട്ടൻമാരാരും 111 കലാകാരൻമാരും അണിനിരക്കുന്ന സ്പെഷൽ പഞ്ചാരിമേളവുമുണ്ട്.
നാളെ വൈകുന്നേരം നാലോടെ ആരംഭിക്കുന്ന പൂരം രാത്രി ഏഴിന് കുടമാറ്റത്തോടെയാണ് സമാപിക്കുന്നത്. ഏഴാം ഉത്സവദിനമായ വൈകുന്നേരം നടക്കുന്ന പൂരത്തിനു വിളംബരമായി ഉച്ചയ്ക്ക് മുന്പ് നഗര പ്രദേശത്തെ 10 ക്ഷേത്രങ്ങളിൽനിന്നു ചെറുപൂരങ്ങൾ തിരുനക്കരയിലെത്തും. പതിവ് ആചാരങ്ങളോടെ നെറ്റിപ്പട്ടം ചാർത്തിയ ആനയുടെയും പഞ്ചാക്ഷരി മന്ത്രമുരുവിടുന്ന ഭക്തരുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെയാണ് ചെറുപൂരങ്ങൾ എത്തുന്നത്. ചെറു പൂരങ്ങൾ നഗരത്തിലെത്തിയാൽ ടെന്പിൾ റോഡിലൂടെ തെക്കേ ഗോപുരകവാടം കടന്ന് പ്രദക്ഷിണമായി വടക്കുംനാഥന്റെ സന്നിധിയിലെത്തി അഭിഷേകം നടത്തി പ്രസാദം സ്വീകരിക്കും.പൂരത്തിന്റെ ഭാഗമായി തിരുനക്കരയിലും പരിസരത്തും കർശന സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുനക്കരയെ ദീപപ്രഭയാൽ പ്രകാശപൂരിതമാക്കുന്ന ദേശവിളക്കും ദർശന പ്രാധാന്യമുള്ള വലിയ വിളക്കും 22നും ഭക്തിസാന്ദ്രമായ പള്ളിവേട്ട 23നും നാടിനെ ആനന്ദലഹരിയിലാഴ്ത്തുന്ന ആറാട്ട് 24നുമാണ്.
പൂരത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ തിരുനക്കരയിൽ ഭക്തരുടെ തിരക്കേറി. കാഴ്ചശ്രീബലിക്കും ശ്രീബലി എഴുന്നള്ളിപ്പിനും ദീപാരാധനയ്ക്കുമായി നൂറുകണക്കിനു ഭക്തരാണ് എത്തുന്നത്. കലാവേദയിയിൽ രാവിലെ മുതൽ നടക്കുന്ന കലാപരിപാടികൾക്കും രാത്രിയിലെ ഗാനമേളയ്ക്കും വലിയ ജനാവലിയുണ്ട്.
നാളെ വൈകുന്നേരം നാലോടെ ആരംഭിക്കുന്ന പൂരം രാത്രി ഏഴിന് കുടമാറ്റത്തോടെയാണ് സമാപിക്കുന്നത്. ഏഴാം ഉത്സവദിനമായ വൈകുന്നേരം നടക്കുന്ന പൂരത്തിനു വിളംബരമായി ഉച്ചയ്ക്ക് മുന്പ് നഗര പ്രദേശത്തെ 10 ക്ഷേത്രങ്ങളിൽനിന്നു ചെറുപൂരങ്ങൾ തിരുനക്കരയിലെത്തും. പതിവ് ആചാരങ്ങളോടെ നെറ്റിപ്പട്ടം ചാർത്തിയ ആനയുടെയും പഞ്ചാക്ഷരി മന്ത്രമുരുവിടുന്ന ഭക്തരുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെയാണ് ചെറുപൂരങ്ങൾ എത്തുന്നത്. ചെറു പൂരങ്ങൾ നഗരത്തിലെത്തിയാൽ ടെന്പിൾ റോഡിലൂടെ തെക്കേ ഗോപുരകവാടം കടന്ന് പ്രദക്ഷിണമായി വടക്കുംനാഥന്റെ സന്നിധിയിലെത്തി അഭിഷേകം നടത്തി പ്രസാദം സ്വീകരിക്കും.പൂരത്തിന്റെ ഭാഗമായി തിരുനക്കരയിലും പരിസരത്തും കർശന സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുനക്കരയെ ദീപപ്രഭയാൽ പ്രകാശപൂരിതമാക്കുന്ന ദേശവിളക്കും ദർശന പ്രാധാന്യമുള്ള വലിയ വിളക്കും 22നും ഭക്തിസാന്ദ്രമായ പള്ളിവേട്ട 23നും നാടിനെ ആനന്ദലഹരിയിലാഴ്ത്തുന്ന ആറാട്ട് 24നുമാണ്.
പൂരത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ തിരുനക്കരയിൽ ഭക്തരുടെ തിരക്കേറി. കാഴ്ചശ്രീബലിക്കും ശ്രീബലി എഴുന്നള്ളിപ്പിനും ദീപാരാധനയ്ക്കുമായി നൂറുകണക്കിനു ഭക്തരാണ് എത്തുന്നത്. കലാവേദയിയിൽ രാവിലെ മുതൽ നടക്കുന്ന കലാപരിപാടികൾക്കും രാത്രിയിലെ ഗാനമേളയ്ക്കും വലിയ ജനാവലിയുണ്ട്.