+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാര്‍ പവ്വത്തിലിന് നാടിന്‍റെ കണ്ണീര്‍പ്പൂക്കള്‍; അനുശോചനമറിയിച്ച് പ്രമുഖർ

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് നാടിന്‍റെ കണ്ണീര്‍പ്പൂക്കള്‍. അതിരൂപതയുടെ വി
മാര്‍ പവ്വത്തിലിന് നാടിന്‍റെ കണ്ണീര്‍പ്പൂക്കള്‍; അനുശോചനമറിയിച്ച് പ്രമുഖർ
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് നാടിന്‍റെ കണ്ണീര്‍പ്പൂക്കള്‍. അതിരൂപതയുടെ വിവിധ ഇടവകകളില്‍ മാര്‍ പവ്വത്തിലിന്‍റെ സ്മരണാര്‍ഥം വിശുദ്ധകുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടന്നു. ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മാര്‍ പവ്വത്തിലിന്‍റെ ഭൗതിക ശരീരത്തില്‍ രാഷ്ട്രീയ, സാമൂഹ്യ നേതാക്കള്‍, വൈദികര്‍, സന്യാസിനികള്‍ ഉള്‍പ്പെടെ വലിയ ജനസമൂഹം എത്തി ആദരവ് അര്‍പ്പിച്ചു.

ശശി തരൂര്‍ എംപി ആദരവ് അര്‍പ്പിച്ചു

ചങ്ങനാശേരി: ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മാര്‍ പവ്വത്തിലിന്‍റെ ഭൗതികശരീരത്തിനുമുമ്പില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി പുഷ്പചക്രം അര്‍പ്പിച്ച് ആദരവ് അര്‍പ്പിച്ചു. തുടര്‍ന്ന് ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനെ സന്ദര്‍ശിച്ച് ദുഃഖവും അനുശോചനവും അറിയിച്ചു.

മാര്‍ പവ്വത്തില്‍ നിലപാടുകളില്‍ ഉറച്ചുനിന്ന ക്രാന്തദര്‍ശിയായിരുന്നുവെന്നും അദ്ദേഹത്തോട് തനിക്ക് നല്ല ബന്ധമുണ്ടായിരുന്നുവെന്നും തരൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജ്, തോമസ് ചാഴികാടന്‍ എംപി, മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയവരും മാര്‍ പവ്വത്തിലിന്‍റെ ഭൗതികശരീരത്തില്‍ ആദരവ് അര്‍പ്പിച്ചു.

പിതാവിന്‍റെ ഇടപെടലുകള്‍ മഹത്തരം,
മാതൃകാപരം: കൊടിക്കുന്നില്‍ സുരേഷ്

ചങ്ങനാശേരി: സഭയുടെ കിരീടം എന്ന് ബെനഡിക്ട് മാര്‍പാപ്പ വിശേഷിപ്പിച്ച മാര്‍ ജോസഫ് പവ്വത്തിലിന്‍റെ സഭയിലെയും സമൂഹത്തിലെയും ഇടപെടലുകള്‍ ഏറെ മഹത്തരവും മാതൃകാപരവുമായിരുന്നെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ചങ്ങനാശേരി അതിരൂപതയുടെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്കും സീറോ മലബാര്‍ സഭയുടെ ആരാധനക്രമം പരിഷ്‌കരണത്തിനും വിദ്യാഭ്യാസ മേഖലയിലെ അവകാശങ്ങള്‍ക്കുംവേണ്ടി മാര്‍ പവ്വത്തില്‍ നടത്തിയ കഠിനശ്രമങ്ങള്‍ അവിസ്മരണീയമാണ്. കാലത്തിന് മായ്ക്കാന്‍ കഴിയാത്ത മുദ്രകള്‍ നല്‍കിയാണ് അദ്ദേഹം വിടവാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്‍റെ കെട്ടുറപ്പിനായി യത്‌നിച്ച
ആത്മീയാചാര്യന്‍: ജോബ് മൈക്കിള്‍

ചങ്ങനാശേരി: പവ്വത്തില്‍ പിതാവിന്‍റെ വിയോഗം ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കും മലയാളക്കരയ്ക്കും തീരാനഷ്ടമാണെന്നു ജോബ് മൈക്കിള്‍ എംഎല്‍എ. കാലത്തിനുമുമ്പേ സഞ്ചരിച്ച അദ്ദേഹം താന്‍ നയിക്കുന്ന സമൂഹത്തിന്‍റെ കെട്ടുറപ്പിനും അഖണ്ഡതയ്ക്കുംവേണ്ടി യത്‌നിച്ച ആത്മീയാചാര്യനായിരുന്നു. അദ്ദേഹത്തിന്‍റെ ധീരോദാത്ത പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്‍റെ ചരിത്ര സാംസ്‌കാരിക ഭൂമികയില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കടുമെന്നും അദ്ദേഹം പറഞ്ഞു.

ജനമനസുകളിൽ വ്യക്തിമുദ്ര
പതിപ്പിച്ച ആധ്യാത്മികശ്രേഷ്ഠൻ: ആന്‍റോ ആന്‍റണി

കാഞ്ഞിരപ്പള്ളി: കേരളം ദർശിച്ച ആധ്യാത്മികശ്രേഷ്ഠരിൽ ഏറ്റവും മുൻനിരയിലായിരുന്നു ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്‍റെ ശുശ്രൂഷയെന്ന് ആന്‍റോ ആന്‍റണി എംപി. വാഗ്മി, ചിന്തകൻ, ആത്മീയ നേതാവ് എന്നീ തലങ്ങളിൽ ജനമനസുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മാതൃകാ വ്യക്തിത്വമായിരുന്നു മാർ പവ്വത്തിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലകൊണ്ടതു
പൊതുസമൂഹത്തിന്‍റെ
നന്മയ്ക്കുവേണ്ടി: ചാഴികാടന്‍

കോട്ടയം: ക്രൈസ്തവ സഭയുടെയും ന്യൂനപക്ഷങ്ങളുടെയും താത്പര്യങ്ങള്‍ക്കായി ഉറച്ച നിലപാട് സ്വീകരിച്ചപ്പോഴും പൊതുസമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടിയാണ് മാര്‍ ജോസഫ് പവ്വത്തില്‍ നിലകൊണ്ടിട്ടുള്ളതെന്നു തോമസ് ചാഴികാടന്‍ എംപി പറഞ്ഞു. അദ്ദേഹത്തിന്‍റെ വേര്‍പാട് കേരള സമൂഹത്തിന് വലിയ നഷ്ടമാണ്.

കേരള ക്രൈസ്തവസഭയുടെ
ആത്മീയ ചൈതന്യം:
മോൻസ് ജോസഫ്

കോട്ടയം: കേരള ക്രൈസ്തവസഭയുടെ ആത്മീയ ചൈതന്യവും പ്രകാശഗോപുരവുമായിരുന്നു പവ്വത്തിൽ പിതാവെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ. വിദ്യാഭ്യാസ മേഖലയിൽ കരുത്തുറ്റ സംഭാവന നൽകിയ അദ്ദേഹം മതസൗഹാർദത്തിന്‍റെ പ്രതീകമായാണ് നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികപ്രതിബദ്ധത മുഖമുദ്രയാക്കിയ ഇടയൻ:
സെബാസ്റ്റ്യൻ കുളത്തുങ്കൽ

കാഞ്ഞിരപ്പള്ളി: കേരളത്തിന്‍റെ ആധ്യാത്മിക സാമൂഹിക രംഗങ്ങളിൽ ബഹുമുഖ വ്യക്തിമുദ്ര പതിപ്പിച്ച ആത്മീയ ശ്രേഷ്ഠനായിരുന്നു മാർ ജോസഫ് പവ്വത്തിലെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കാഞ്ഞിരപ്പള്ളി രൂപതയ്ക്കും മലയോര മേഖലയ്ക്കും വികസനത്തിന്‍റെ അടിത്തറ പാകിയ സാമൂഹികപ്രതിബദ്ധതയുള്ള പിതാവായിരുന്നു അദ്ദേഹമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുസ്മരിച്ചു.

ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന
സമിതി അനുശോചിച്ചു

കോട്ടയം: കേരള കത്തോലിക്ക സഭയെ സമാനതകളില്ലാതെ എല്ലാ തലങ്ങളിലും മുന്നിൽനിന്നു നയിച്ച ദാർശനികനായ മാർ ജോസഫ് പവ്വത്തിലിന്‍റെ നിര്യാണത്തിൽ ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

വിദ്യാഭ്യാസ വിചക്ഷണൻ, കാലഘട്ടത്തിന്‍റെ കർമയോഗി, കാലത്തിനപ്പുറം ചിന്തിച്ച വ്യക്തിത്വം, എക്യുമെനിസത്തിന്‍റെ ശക്തമായ മുഖം, ക്രാന്തദർശിയായ സഭാസ്നേഹി, ശക്തനായ സമുദായ സ്നേഹി, ദീപിക പത്രത്തിന്‍റെ കാവലാൾ എന്നീ നിലകളിൽ മാർ പവ്വത്തിലിന്‍റെ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നും യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്‍റ് സണ്ണി തോമസ് പുളിങ്കാലായിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ, ജോയിന്‍റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിൽ, സെക്രട്ടറി തോമസ് കുണിഞ്ഞി, വൈസ് പ്രസിഡന്‍റ് സണ്ണി വി. സഖറിയ, ട്രഷറർ പി.എൽ. ഷിന്‍റോ, വനിതാ വിഭാഗം പ്രസിഡന്‍റ് മിനി ഇമ്മാനുവൽ, സെക്രട്ടറി സാലമ്മ ജോയി, ട്രഷറർ ആൻസി മാത്യു എന്നിവർ പ്രസംഗിച്ചു

ആധ്യാത്മികതയുടെ ആഴം പഠിപ്പിച്ച ആചാര്യൻ: റവ.ഡോ.മാണി പുതിയിടം

കുടമാളൂർ: സഭയുടെ ആധ്യാത്മികതയുടെ ആഴം ജനങ്ങളിലേക്ക് എത്തിക്കാനും അവരെ പഠിപ്പിക്കാനും ജീവിതം മാറ്റിവച്ച ആചാര്യനായിരുന്നു ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലെന്നു കുടമാളൂർ സെന്‍റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയം ആർച്ച് പ്രീസ്റ്റ് റവ.ഡോ.മാണി പുതിയിടം.

ജീവിതത്തിന്‍റെ അവസാനംവരെ സഭയും സമൂഹവുമായി എഴുത്തിലൂടെയും ഭാഷണങ്ങളിലൂടെയും അദ്ദേഹം സംവദിച്ചു. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത മറ്റാരേക്കാളും തിരിച്ചറിഞ്ഞു. അതുപോലെതന്നെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളും സമൂഹത്തിനു വലിയ മുതൽക്കൂട്ടായി മാറിയെന്നും റവ.ഡോ.മാണി പുതിയിടം അനുസ്മരിച്ചു.