ചിറ്റാരിക്കാല്‍: കുടിവെള്ള പദ്ധതികള്‍ക്കായി കോടികള്‍ ചെലവഴിച്ചിട്ടും പൈപ്പിലൂടെ വെള്ളമെത്തുന്നില്ലെന്ന അവസ്ഥയാണ് ഈസ്റ്റ് എളേരി പഞ്ചായത്തില്‍. 2012 ല്‍ ലോകബാങ്ക് സഹായത്തോടെ 32 കോടി രൂപയുടെ ജലനിധി പദ്ധതി ആരംഭിക്കുമ്പോള്‍ നാട്ടുകാരുടെ പ്രതീക്ഷ വാനോളമുയര്ന്നതായിരുന്നു. പദ്ധതി ചെലവിന്റെ 75 ശതമാനം ലോകബാങ്ക് സഹായവും 15 ശതമാനം പഞ്ചായത്തിന്റെ വിഹിതവും 10 ശതമാനം ഗുണഭോക്താക്കളുടെ വിഹിതവുമായാണ് ഉദ്ദേശിച്ചിരുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്ന് പ്രതീക്ഷിച്ചിരുന്ന 2360 കുടുംബങ്ങള്‍ തങ്ങളുടെ വിഹിതമായി 4000 രൂപ വീതം ജനകീയ കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. അങ്ങനെ നാട്ടുകാരുടെ കൈയില്‍നിന്നു മാത്രം ആകെ 94.4 ലക്ഷം രൂപയാണ് പദ്ധതിക്കുവേണ്ടി നല്‍കിയത്.
2014 ല്‍ പ്രവൃത്തി തുടങ്ങിയപ്പോള്‍ രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. 2020 ഓടെ പ്രവൃത്തി പൂര്‍ത്തിയായതായി അധികൃതര്‍ അവകാശപ്പെടുമ്പോഴും പലയിടങ്ങളിലും കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകള്‍ പോലും സ്ഥാപിച്ചിരുന്നില്ല. കണക്ഷനും മീറ്റര്‍ ബോക്സും വരെ സ്ഥാപിച്ച ഇടങ്ങളിലും വെള്ളമെത്തിയില്ല.
ഇതിനു പിന്നാലെ 2022 ല്‍ ജലജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന് അനുവദിച്ചുകിട്ടിയ 24 കോടി രൂപ വിനിയോഗിച്ച് 1000 കുടുംബങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളമെത്തിക്കുമെന്ന പ്രഖ്യാപനമുണ്ടായി. പഞ്ചായത്തിലെ 15,16 വാര്‍ഡുകളില്‍ ഇതിനകം പദ്ധതി പൂര്‍ത്തിയായതായും 250 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചതായുമാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍ പാവല്‍, ചിത്രാടി, കാര, കടുമേനി, സര്‍ക്കാരിയ കോളനിയുടെ ഒരു ഭാഗം തുടങ്ങി പലയിടങ്ങളിലും കണക്ഷനുകള്‍ ഉണ്ടെന്നല്ലാതെ വെള്ളമെത്തുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇഴഞ്ഞുനീങ്ങുന്ന റോഡ് നവീകരണ പ്രവൃത്തികള്‍ക്കിടയില്‍ പലയിടങ്ങളിലും കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതാണ് പ്രശ്നമായതെന്നാണ് അധികൃതരുടെ വിശദീകരണം. മറ്റു പല പഞ്ചായത്തുകളിലും ചെയ്തതുപോലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങുന്നതിനു മുമ്പ് പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികളൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായതുമില്ല. കടുമേനി-കണ്ണിക്കുന്ന്-ചെറുപുഴ, പെരളം-കമ്പല്ലൂര്‍-ചിറ്റാരിക്കാല്‍, ചിറ്റാരിക്കാല്‍-ചട്ടമല റോഡുകളുടെയും മലയോര ഹൈവേയുടെ ചെറുപുഴ-ചിറ്റാരിക്കാല്‍ ഭാഗത്തിന്റെയും നിര്‍മാണവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ കുടിവെള്ള പൈപ്പുകളാണ് നശിച്ചത്.
മെക്കാഡം ടാറിംഗ് നടത്തിയ കടുമേനി-ചിറ്റാരിക്കാല്‍ റോഡിന്റെ അടിയില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ കുടിവെള്ള പൈപ്പുകളുണ്ടെന്നും അവയുടെ അറ്റകുറ്റപണി പോലും നടത്താനാവാത്ത സ്ഥിതിയാണെന്നും ജല അഥോറിറ്റി അധികൃതര്‍ തന്നെ പറയുന്നു. ഇനി അവ മാറ്റിസ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി തേടേണ്ട നിലയാണ്. ടാറിംഗ് നടത്തിയ റോഡിന്റെ കാര്യത്തില്‍ ഇനി അനുമതി ലഭിക്കാനിടയില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പുമാണ്.
കഴിഞ്ഞ ദിവസം ജല അഥോറിറ്റി അസി. എക്സി. എന്‍ജിനിയര്‍ പഞ്ചായത്തിലെത്തി വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പലയിടങ്ങളിലും വെള്ളമെത്താത്ത കാര്യം ജനപ്രതിനിധികളും നാട്ടുകാരും ബോധിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോസഫ് മുത്തോലി, മേഴ്സി മാണി, വിനീത് ടി.ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജലനിധി പദ്ധതിയില്‍നിന്ന് കുടിവെള്ളം ലഭിക്കാത്ത സാഹചര്യത്തില്‍ ഗുണഭോക്തൃ വിഹിതം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പലരും പഞ്ചായത്തിലെത്തുന്നുണ്ട്.
2014 ല്‍ പ്രവൃത്തി തുടങ്ങിയപ്പോള്‍ രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. 2020 ഓടെ പ്രവൃത്തി പൂര്‍ത്തിയായതായി അധികൃതര്‍ അവകാശപ്പെടുമ്പോഴും പലയിടങ്ങളിലും കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകള്‍ പോലും സ്ഥാപിച്ചിരുന്നില്ല. കണക്ഷനും മീറ്റര്‍ ബോക്സും വരെ സ്ഥാപിച്ച ഇടങ്ങളിലും വെള്ളമെത്തിയില്ല.
ഇതിനു പിന്നാലെ 2022 ല്‍ ജലജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന് അനുവദിച്ചുകിട്ടിയ 24 കോടി രൂപ വിനിയോഗിച്ച് 1000 കുടുംബങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളമെത്തിക്കുമെന്ന പ്രഖ്യാപനമുണ്ടായി. പഞ്ചായത്തിലെ 15,16 വാര്‍ഡുകളില്‍ ഇതിനകം പദ്ധതി പൂര്‍ത്തിയായതായും 250 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചതായുമാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍ പാവല്‍, ചിത്രാടി, കാര, കടുമേനി, സര്‍ക്കാരിയ കോളനിയുടെ ഒരു ഭാഗം തുടങ്ങി പലയിടങ്ങളിലും കണക്ഷനുകള്‍ ഉണ്ടെന്നല്ലാതെ വെള്ളമെത്തുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇഴഞ്ഞുനീങ്ങുന്ന റോഡ് നവീകരണ പ്രവൃത്തികള്‍ക്കിടയില്‍ പലയിടങ്ങളിലും കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതാണ് പ്രശ്നമായതെന്നാണ് അധികൃതരുടെ വിശദീകരണം. മറ്റു പല പഞ്ചായത്തുകളിലും ചെയ്തതുപോലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങുന്നതിനു മുമ്പ് പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികളൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായതുമില്ല. കടുമേനി-കണ്ണിക്കുന്ന്-ചെറുപുഴ, പെരളം-കമ്പല്ലൂര്‍-ചിറ്റാരിക്കാല്‍, ചിറ്റാരിക്കാല്‍-ചട്ടമല റോഡുകളുടെയും മലയോര ഹൈവേയുടെ ചെറുപുഴ-ചിറ്റാരിക്കാല്‍ ഭാഗത്തിന്റെയും നിര്‍മാണവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ കുടിവെള്ള പൈപ്പുകളാണ് നശിച്ചത്.
മെക്കാഡം ടാറിംഗ് നടത്തിയ കടുമേനി-ചിറ്റാരിക്കാല്‍ റോഡിന്റെ അടിയില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ കുടിവെള്ള പൈപ്പുകളുണ്ടെന്നും അവയുടെ അറ്റകുറ്റപണി പോലും നടത്താനാവാത്ത സ്ഥിതിയാണെന്നും ജല അഥോറിറ്റി അധികൃതര്‍ തന്നെ പറയുന്നു. ഇനി അവ മാറ്റിസ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി തേടേണ്ട നിലയാണ്. ടാറിംഗ് നടത്തിയ റോഡിന്റെ കാര്യത്തില്‍ ഇനി അനുമതി ലഭിക്കാനിടയില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പുമാണ്.
കഴിഞ്ഞ ദിവസം ജല അഥോറിറ്റി അസി. എക്സി. എന്‍ജിനിയര്‍ പഞ്ചായത്തിലെത്തി വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പലയിടങ്ങളിലും വെള്ളമെത്താത്ത കാര്യം ജനപ്രതിനിധികളും നാട്ടുകാരും ബോധിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോസഫ് മുത്തോലി, മേഴ്സി മാണി, വിനീത് ടി.ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജലനിധി പദ്ധതിയില്‍നിന്ന് കുടിവെള്ളം ലഭിക്കാത്ത സാഹചര്യത്തില്‍ ഗുണഭോക്തൃ വിഹിതം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പലരും പഞ്ചായത്തിലെത്തുന്നുണ്ട്.