കർഷക ജ്വാലയോടനുബന്ധിച്ച് നടന്ന ദൃശ്യാവിഷ്കാരങ്ങൾ കാഴ്ചക്കാരുടെ മനസ് അലിയിക്കുന്നതും കണ്ണീരിലാഴ്ത്തുന്നതും ആയിരുന്നു. എല്ലാത്തരം കാർഷിക വിളകളുടെയും വില തകർച്ചയിൽ പ്രതിഷേധിച്ച് കാർഷിക വിളകൾ ശവമഞ്ചത്തിലാക്കി കൊണ്ടുള്ള ലാപയാത്രയും വന്യമൃഗങ്ങളെ പേടിച്ച് തോക്കുമായി ടാപ്പിംഗിന് പോകുന്ന കർഷകൻ, തെങ്ങ് കയറാൻ പോകുന്ന കർഷകൻ, വർഷങ്ങളായി കാട്ടുമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് മൂലം മൂന്നുവർഷമായി ഉപയോഗ ശൂന്യമായ തൂമ്പയും എടുത്ത് വന്ന പച്ചാണിയിലെ മുരിപ്പാറയിൽ സണ്ണിയുടെയും അടരുന്ന കരിമ്പാറകളും തകരുന്ന ജീവിതവും സൂചിപ്പിക്കുന്ന പാത്തൻപാറയിലെ ദൃശ്യാവിഷ്കാരങ്ങളും കർഷകരുടെ ദുരിതങ്ങളുടെ സൂചന മാത്രമായിരുന്നു.