തിരുവമ്പാടി: അഗസ്ത്യൻമുഴി - കൈതപ്പൊയിൽ റോഡിലെ സിലോൺ കടവ് പാലത്തിനടുത്ത് കുമ്പ്ലാട്ടുകുന്നേൽ പടിയിൽ കുളിക്കടവിലേക്ക് ഇറങ്ങാനുള്ള പടവുകൾ അശാസ്ത്രീയമായി നിർമിക്കുന്നതായി പരാതി.
ഒരു മീറ്റർ വീതിയിൽ കുത്തനെ നിർമിച്ചിരിക്കുന്ന പടവുകളുടെ ഇരുവശത്തും ആഴത്തിലുള്ള കിടങ്ങാണ്. അതുകൊണ്ട് ഈ പടവിലൂടെ സഞ്ചരിക്കണമെങ്കിൽ ഇരുവശത്തും കൈപ്പിടികൾ ആവശ്യമാണ്. വേനൽ കാലത്ത് കടുത്ത ജലക്ഷാമം നേരിടുന്ന ജനങ്ങളുടെ ഏക ആശ്രയം ഈ പുഴയാണ്.
ഇവിടെ പുഴയിലേക്ക് സഞ്ചാരയോഗ്യമായ വഴി നേരത്തെ ഉണ്ടായിരുന്നതാണ്. പുതിയ റോഡ് വന്നപ്പോൾ ഇല്ലാതായ വഴിക്ക് പകരമാണ് ഇപ്പോൾ ഉപയോഗശൂന്യമായ പടവുകൾ നിർമിച്ചിരിക്കുന്നത്.
ജനങ്ങൾക്ക് സഞ്ചരിക്കാവുന്ന രീതിയിൽ പടവുകൾ നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരു മീറ്റർ വീതിയിൽ കുത്തനെ നിർമിച്ചിരിക്കുന്ന പടവുകളുടെ ഇരുവശത്തും ആഴത്തിലുള്ള കിടങ്ങാണ്. അതുകൊണ്ട് ഈ പടവിലൂടെ സഞ്ചരിക്കണമെങ്കിൽ ഇരുവശത്തും കൈപ്പിടികൾ ആവശ്യമാണ്. വേനൽ കാലത്ത് കടുത്ത ജലക്ഷാമം നേരിടുന്ന ജനങ്ങളുടെ ഏക ആശ്രയം ഈ പുഴയാണ്.
ഇവിടെ പുഴയിലേക്ക് സഞ്ചാരയോഗ്യമായ വഴി നേരത്തെ ഉണ്ടായിരുന്നതാണ്. പുതിയ റോഡ് വന്നപ്പോൾ ഇല്ലാതായ വഴിക്ക് പകരമാണ് ഇപ്പോൾ ഉപയോഗശൂന്യമായ പടവുകൾ നിർമിച്ചിരിക്കുന്നത്.
ജനങ്ങൾക്ക് സഞ്ചരിക്കാവുന്ന രീതിയിൽ പടവുകൾ നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.