ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പവ്വത്തിലിന് ചങ്ങനാശേരിയുടെ ആദരാഞ്ജലി. 22വര്‍ഷക്കാലം ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പും അതിനുമുമ്പ് സഹായമെത്രാനായും സേവനം ചെയ്ത കാലത്തും വിശ്രമകാലത്തും മലയാളക്കരയുടെ ആത്മീയ സാമൂഹ്യ സഭാ മണ്ഡലങ്ങളില്‍ അദ്ദേഹം നിറസാന്നിധ്യമായിരുന്നു.
മാര്‍ പവ്വത്തിലിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതുമുതല്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലേക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനപ്രവാഹം ഒഴുകിയെത്തി. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചക്കായിരുന്നു അന്ത്യം. വിശ്വാസികളും സമൂഹത്തിന്റെ നാനാ തുറയിലുള്ളവരും ചെത്തിപ്പുഴ ആശുപത്രിയിലെത്തി ആദരവും പ്രാര്‍ഥനയും അര്‍പ്പിച്ചു.
ചെത്തിപ്പുഴ ആശുപത്രി ചാപ്പലില്‍ ഭൗതിക ശരീരം എത്തിച്ച് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കാർമികത്വത്തിൽ പ്രാര്‍ഥനാശുശ്രൂഷകള്‍ അര്‍പ്പിച്ചു. സീറോമലബാര്‍സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഷംഷാബാദ് ബിഷപ് മാര്‍ തോമസ് പാടിയത്ത്, നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. ജയിംസ് പാലക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, ചാന്‍സിലര്‍ ഫാ. ഐസക് ആലഞ്ചേരി, പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.
തുടര്‍ന്ന് പൊതുദര്‍ശനത്തിനു ശേഷം ചെത്തിപ്പുഴ ആശുപത്രിയില്‍ ഗ്ലാസ് മോര്‍ച്ചറിയില്‍ ഭൗതികശരീരം സൂക്ഷിച്ചു. ആശുപത്രിയിലെത്തുന്നവര്‍ക്ക് ആദരാഞ്ജലികളര്പ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
മാര്‍ പവ്വത്തിലിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതുമുതല്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലേക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനപ്രവാഹം ഒഴുകിയെത്തി. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചക്കായിരുന്നു അന്ത്യം. വിശ്വാസികളും സമൂഹത്തിന്റെ നാനാ തുറയിലുള്ളവരും ചെത്തിപ്പുഴ ആശുപത്രിയിലെത്തി ആദരവും പ്രാര്‍ഥനയും അര്‍പ്പിച്ചു.
ചെത്തിപ്പുഴ ആശുപത്രി ചാപ്പലില്‍ ഭൗതിക ശരീരം എത്തിച്ച് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കാർമികത്വത്തിൽ പ്രാര്‍ഥനാശുശ്രൂഷകള്‍ അര്‍പ്പിച്ചു. സീറോമലബാര്‍സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഷംഷാബാദ് ബിഷപ് മാര്‍ തോമസ് പാടിയത്ത്, നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. ജയിംസ് പാലക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, ചാന്‍സിലര്‍ ഫാ. ഐസക് ആലഞ്ചേരി, പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.
തുടര്‍ന്ന് പൊതുദര്‍ശനത്തിനു ശേഷം ചെത്തിപ്പുഴ ആശുപത്രിയില്‍ ഗ്ലാസ് മോര്‍ച്ചറിയില്‍ ഭൗതികശരീരം സൂക്ഷിച്ചു. ആശുപത്രിയിലെത്തുന്നവര്‍ക്ക് ആദരാഞ്ജലികളര്പ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.