വിതുര: ഐസർ കാമ്പസിൽനിന്നുള്ള മാലിന്യം വീണ്ടും സമീപത്തെ കൈത്തട്ടിലേക്ക് ഒഴുക്കിവിടുന്നതായി ആക്ഷേപം. പഞ്ചായത്തിനെതിരേ പരാതിയുമായി പ്രദേശവാസികൾ രംഗത്ത്. പഞ്ചായത്ത് എഴുപതിനായിരം രൂപ പിഴ ചുമത്തിയിട്ടും പ്രവൃത്തി തുടരുന്നതോടെയാണ് പ്രതിഷേധം ശക്തമാകുന്നത്. ജനവാസകേന്ദ്രങ്ങളിലേക്കൊഴുകുന്ന മക്കി തോട്ടിലേക്കു വീണ്ടും മാലിന്യം ഒഴുക്കിവിടുന്നതായാണ് പരാതിയുയർന്നത്.
പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും നൽകിയ നിർദേശങ്ങൾ പാലിക്കാതെ ഏറെ നാളായി മാലിന്യം ഒഴുക്കിവിടുന്നതായി സമീപവാസികൾ പറഞ്ഞു.വാമനപുരം ആറ്റിലേക്കാണു മക്കി തോട് ഒഴുകിയെത്തുന്നത്. കറുത്ത നിറത്തിൽ ഒഴുകിയെത്തിയ വെള്ളത്തിനു ദുർഗന്ധം അനുഭവപ്പെട്ടതായി പരാതിയിൽ പറയുന്നു. സമീപത്തെ കുളിക്കടവിൽ മാലിന്യം കെട്ടിക്കിടക്കുന്നതു ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ പറയുന്നു.
പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും നൽകിയ നിർദേശങ്ങൾ പാലിക്കാതെ ഏറെ നാളായി മാലിന്യം ഒഴുക്കിവിടുന്നതായി സമീപവാസികൾ പറഞ്ഞു.വാമനപുരം ആറ്റിലേക്കാണു മക്കി തോട് ഒഴുകിയെത്തുന്നത്. കറുത്ത നിറത്തിൽ ഒഴുകിയെത്തിയ വെള്ളത്തിനു ദുർഗന്ധം അനുഭവപ്പെട്ടതായി പരാതിയിൽ പറയുന്നു. സമീപത്തെ കുളിക്കടവിൽ മാലിന്യം കെട്ടിക്കിടക്കുന്നതു ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ പറയുന്നു.