കാട്ടാക്കട : മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് നടന്നു. പഞ്ചാരി, പാണ്ടി മേളങ്ങളും വായ്ക്കുരവയും ഹരേകൃഷ്ണമന്ത്രങ്ങളും അകമ്പടിയായ ആറാട്ടുത്സവം മലയിൻകീഴിനെ ഭക്തി സാന്ദ്രമാക്കി, ആയിരങ്ങൾ പങ്കെടുത്തു.
കീഴൂട്ട് ശ്രീകണ്്ഠൻ ആറാട്ടിനു തിടമ്പേറ്റി. പുത്തൻകളം അർജുനനും കുന്നത്തൂർ കുട്ടിശങ്കരനും അകമ്പടി ആനകളായി. ഇന്നലെ രാവിലെ ഗോദർശനം നൽകി ഭഗവാനെ ഉണർത്തി. പഞ്ചാരിമേളം അകന്പടിയായി. തു ടർന്നു കൊടിയിറക്കൽ.
ഭഗവത് ചൈതന്യം ആവാഹിച്ച തിടമ്പേറ്റി ഗജവീരൻ കുഴയ്ക്കാട് ഭഗവതി ക്ഷേത്ര കടവിലേയ്ക്കു പുറപ്പെട്ടു. ആറാട്ട് കടവിൽനിന്ന് മൂന്ന് ഗജവീരന്മാരും തിരികെ മലയിൻകീഴിൽ എത്തി യപ്പോൾ ഭക്തർ നിലവിളക്കും തട്ടപൂജയുമായി എതിരേറ്റു. ഈ സമയം മലയിൻകീഴ് ജംഗ്ഷനിൽപാണ്ടിമേളം നടന്നു. മലയിൻകീഴിനു പുറമേ വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ പഞ്ചായത്തുകളിൽ സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു.
കീഴൂട്ട് ശ്രീകണ്്ഠൻ ആറാട്ടിനു തിടമ്പേറ്റി. പുത്തൻകളം അർജുനനും കുന്നത്തൂർ കുട്ടിശങ്കരനും അകമ്പടി ആനകളായി. ഇന്നലെ രാവിലെ ഗോദർശനം നൽകി ഭഗവാനെ ഉണർത്തി. പഞ്ചാരിമേളം അകന്പടിയായി. തു ടർന്നു കൊടിയിറക്കൽ.
ഭഗവത് ചൈതന്യം ആവാഹിച്ച തിടമ്പേറ്റി ഗജവീരൻ കുഴയ്ക്കാട് ഭഗവതി ക്ഷേത്ര കടവിലേയ്ക്കു പുറപ്പെട്ടു. ആറാട്ട് കടവിൽനിന്ന് മൂന്ന് ഗജവീരന്മാരും തിരികെ മലയിൻകീഴിൽ എത്തി യപ്പോൾ ഭക്തർ നിലവിളക്കും തട്ടപൂജയുമായി എതിരേറ്റു. ഈ സമയം മലയിൻകീഴ് ജംഗ്ഷനിൽപാണ്ടിമേളം നടന്നു. മലയിൻകീഴിനു പുറമേ വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ പഞ്ചായത്തുകളിൽ സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു.