ആദ്യവിവരങ്ങൾ അനുസരിച്ച്, ഗ്രീൻസിന് 5 മന്ത്രാലയങ്ങളും എഫ്ഡിപിയ്ക്ക് 4 മന്ത്രാലയങ്ങളും എസ്പിഡിയ്ക്ക് ചാൻസലറി ഉൾപ്പെടെ ബാക്കിയുള്ള 7 വകുപ്പുകളും ലഭിക്കും. തികച്ചും പുതിയ രണ്ട് മന്ത്രാലയങ്ങൾ കൂട്ടി ഗ്രീൻസിലെ 52 കാരനായ റോബർട്ട് ഹാബെക്ക് സൂപ്പർ മന്ത്രിയാവും. ട്രാഫിക് ലൈറ്റ് ഫെഡറൽ സർക്കാരിൽ രണ്ട് പുതിയ മന്ത്രാലയങ്ങൾ ഉണ്ടാകും. നിലവിലുള്ളതിനേക്കാൾ ഒരു മന്ത്രാലയം കൂടി ഉൾപ്പെടുത്തി ആകെ 17 മന്ത്രാലയങ്ങളാവും ഷോൾസിന്റെ ഭരണത്തിലുണ്ടാവുക.
ഗ്രീൻസിലെ അന്നലേന ബെയർബോക്ക് വിദേശകാര്യ മന്ത്രിയായവും. ഫെഡറൽ റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത വിദേശകാര്യ മന്ത്രിയായി സ്ഥാനമേൽക്കുന്നത്. 40 കാരിയായ അന്നലീന ബെയർബോക്ക് ഗ്രീൻസിന്റെ ചാൻസലർ സ്ഥാനാർഥിയിരുന്നുവെങ്കിലും ഇപ്പോൾ വിദേശകാര്യ മന്ത്രിസ്ഥാനം ഏറ്റെടുക്കുകയണ്.
ക്രിസ്റ്റ്യൻ ലിൻഡ്നർ ധനമന്ത്രിയാവും. എഫ്ഡിപി ചെയർമാനായ ക്രിസ്റ്റ്യൻ ലിൻഡ്നർ എന്ന 42 കാരൻ പുതിയ ധനമന്ത്രിയാകും. പാർട്ടി നേതൃത്വങ്ങൾ ചർച്ച ചെയ്ത കാര്യങ്ങളിൽ ഇതുവരെ സ്ഥിരീകരണമുണ്ടായ സ്ഥിതിക്ക് ഡിസംബർ 4,5 വാരാന്ത്യത്തിൽ എസ്പിഡിയും എഫ്ഡിപിയും പാർട്ടി സമ്മേളനങ്ങൾ നടത്തി സ്റ്റോൾസിനെ ചാൻസലറാക്കാനുള്ള പിന്തുണ അറിയിക്കും. ഗ്രീൻസിന്റെ കാര്യത്തിൽ സഖ്യ ധാരണയിലും പേഴ്സണല് ബോർഡിലും അംഗങ്ങൾ തീരുമാനമെടുത്ത് കക്ഷികളുടെ സമ്മതം അറിയിക്കും.
ചാൻസലർ തെരഞ്ഞെടുപ്പ്
സംയുക്ത തീരുമാനത്തിൽ ബുണ്ടെസ്ററാഗിന് ഷോൾസിനെ ചാൻസലറായി തിരഞ്ഞെടുക്കാം. തീയതി ഡിസംബർ 6 മുതലുള്ള ആഴ്ചയിൽ ആയിരിക്കും തെരഞ്ഞെടുപ്പ്. പുതിയ ചാൻസലറെയും വിദേശകാര്യ മന്ത്രിയെയും സംബന്ധിച്ച അന്താരാഷ്ട്ര ബാധ്യതകൾ ഡിസംബർ 10 ന് തീർപ്പു കൽപ്പിക്കും. ഡിസംബർ 9 ന് മുന്പ് തെരഞ്ഞെടുപ്പ് നടത്തണം. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഡിസംബർ 10 ന് ഒരു വെർച്വൽ ജനാധിപത്യ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചാൻസലർ തെരഞ്ഞെടുപ്പിന്റെ ദിവസം, ഫെഡറൽ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമയർ മന്ത്രിസഭയെ നിയമിക്കുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും.
അംഗലാ മെർക്കൽ അതേ ദിവസം തന്നെ ചാൻസലറിയിലെ ഷോൾസിന് ഒൗദ്യോഗിക അധികാരം കൈമാറും. മന്ത്രാലയങ്ങളിലെ ഭൂരിഭാഗം കൈമാറ്റങ്ങളും നടക്കും.
വിദേശത്തുള്ള ഏറ്റവും പ്രധാനപ്പെട്ട പങ്കാളികൾക്ക് സ്വയം പരിചയപ്പെടുത്താനും ഷോൾസ് ശ്രമിക്കും. ആദ്യം പാരീസിലേക്ക് പോകുമെന്ന് അദ്ദേഹം ഇതിനകം പ്രഖ്യാപിച്ചു. ഡിസംബർ 10 ന്, ഷോൾസ് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ആദ്യമായി കാണാനിടയുണ്ട്. ഡിസംബർ 10 മുതൽ 12 വരെ പുതിയ വിദേശകാര്യ മന്ത്രിക്കുവേണ്ടിയുള്ള പരിപാടിയിൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ജി7 യോഗം ചേരുന്നുണ്ട്. വലിയ പാശ്ചാത്യ വ്യാവസായിക രാജ്യങ്ങളുടെ ഗ്രൂപ്പിൽ അടുത്ത വർഷം ജർമനി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും.
ജോസ് കുന്പിളുവേലിൽ