പത്തനംതിട്ട: കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മർദിച്ചതിനു രജിസ്റ്റർ ചെയ്ത ഗാർഹികപീഡന കേസിൽ ഭർത്താവ് അറസ്റ്റിൽ. പെരുനാട് മാമ്പാറ കോഴഞ്ചേരിത്തടം പള്ളിപ്പറമ്പിൽ വീട്ടിൽ ജോസഫിന്റെ മകൻ പി.ജെ. മനോജാ(48)ണ് പെരുനാട് പോലീസിന്റെ പിടിയിലായത്.
ശാരീരിക, മാനസിക ഉപദ്രവങ്ങൾ പാടില്ലെന്നു റാന്നി ഗ്രാമ ന്യായാലയത്തിന്റെ അനുകൂല ഉത്തരവ് നിലനിൽക്കവേയാണ് ഇയാൾ ഭാര്യ സാലിയെ ഞായറാഴ്ച ഉച്ചയ്ക്ക് വീടുകയറി മർദിച്ച് അവശയാക്കിയത്. 8,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ നശിപ്പിച്ചതായും മൊഴിയിൽ പറയുന്നു.
സാലിയുടെ മൊഴി രേഖപ്പെടുത്തുന്നതിനു പത്തനംതിട്ട സിജെഎം കോടതിയിൽ പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എസ്ഐ വിജയൻ തമ്പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, മനോജിനെ പെരുനാട് പൂവത്തുംമൂട് നിന്നു പിടികൂടി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശാരീരിക, മാനസിക ഉപദ്രവങ്ങൾ പാടില്ലെന്നു റാന്നി ഗ്രാമ ന്യായാലയത്തിന്റെ അനുകൂല ഉത്തരവ് നിലനിൽക്കവേയാണ് ഇയാൾ ഭാര്യ സാലിയെ ഞായറാഴ്ച ഉച്ചയ്ക്ക് വീടുകയറി മർദിച്ച് അവശയാക്കിയത്. 8,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ നശിപ്പിച്ചതായും മൊഴിയിൽ പറയുന്നു.
സാലിയുടെ മൊഴി രേഖപ്പെടുത്തുന്നതിനു പത്തനംതിട്ട സിജെഎം കോടതിയിൽ പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എസ്ഐ വിജയൻ തമ്പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, മനോജിനെ പെരുനാട് പൂവത്തുംമൂട് നിന്നു പിടികൂടി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.