പത്തനംതിട്ട: വിശുദ്ധ തോമാശ്ലീഹയുടെ പൈതൃകം ഉൾക്കൊള്ളുന്ന നിലയ്ക്കലിന്റെ മണ്ണിൽ കേരള ക്രൈസ്തവ സഭകൾക്ക് ഒരു ആരാധാനാലയം സ്ഥാപിക്കാൻ മുൻകൈയെടുത്ത ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ പതിറ്റാണ്ടുകളോളം സഭ ഐക്യപ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്നു.
ലോകത്തിൽ തന്നെ പ്രഥമ എക്യുമെനിക്കൽ ദേവാലയം ഉയരുന്നതിനു മുന്പേ നിലയ്ക്കൽ എക്യുമെനിക്കൽ പ്രസ്ഥാനം എന്ന ആശയം മുന്നോട്ടുവച്ച് അതിനു നേതൃത്വം നൽകാൻ മാർ ജോസഫ് പവ്വത്തിൽ മുന്പോട്ടുവന്നു. കേരളത്തിലെ എപ്പിസ്കോപ്പൽ സഭ നേതൃത്വങ്ങളെ ഒരു ചരടിൽ കോർത്തിണക്കി മാർ പവ്വത്തിൽ നടത്തിയ നീക്കങ്ങളാണ് നിലയ്ക്കൽ പ്രശ്നത്തിൽ ഒരു സമാധാന അന്തരീക്ഷം ഉടലെടുക്കുകയും പിൽക്കാലത്ത് സഭകളുടെ ഐക്യ കേന്ദ്രം ഉയരാൻ കാരണമാകുകയും ചെയ്തത്.
ഫാ.ഡോ. ആന്റണി നിരപ്പേലിനെ ഈ ഒരു ദൗത്യത്തിനായി നിയോഗിച്ചതും പ്രഥമ അഡ്മിനിസ്ട്രേറ്ററാക്കിയതും മാർ ജോസഫ് പവ്വത്തിലാണ്. അന്ന് അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്നു.
പിന്നീട് ചങ്ങനാശേരി ആർച്ച് ബിഷപ്പായപ്പോഴും നിലയ്ക്കൽ പ്രസ്ഥാനത്തെ അദ്ദേഹം ഏറെ കരുതുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തതായി ആദ്യകാലം മുതൽ നിലയ്ക്കൽ എക്യുമെനിക്കൽ കമ്മിറ്റി അംഗമായ അഡ്വ. സുരേഷ് കോശി പറഞ്ഞു.
1985ലാണ് നിലയ്ക്കൽ കേന്ദ്രമാക്കി എക്യുമെനിക്കൽ ദേവാലം സ്ഥാപിതമാകുന്നത്.
മാർത്തോമ്മൻ പൈതൃകത്തിലുള്ള സഭാ വിശ്വാസികളുടെ കൂട്ടായ്മയ്ക്കും ആരാധനയ്ക്കുമുള്ള വേദിയായി നിലയ്ക്കൽ ദേവാലയം മാറണമെന്നും സഭകളുടെ കൂട്ടായ ഭരണസംവിധാനം ഇതിനുണ്ടാകണമെന്നുമായിരുന്നു മാർ ജോസഫ് പവ്വത്തിലിന്റെ കാഴ്ചപ്പാട്. കേരളത്തിലെ സഭകളുടെ ഐക്യത്തിലുണ്ടായ നിലയ്ക്കൽ മാതൃക പിന്നീട് യോജിച്ചുള്ള പല പ്രവർത്തനങ്ങൾക്കും തുണയായി.
1990കളിലും സജീവമായ പ്രവർത്തനമാണ് സഭകളുടെ ഐക്യനിര നടത്തിയത്. അന്ന് വിവിധ സഭാ മേലധ്യക്ഷന്മാരായിരുന്ന ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവ, ഡോ. അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത, ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രീഗോറിയോസ്, ബിഷപ് എം.സി. മാണി, ഏബ്രഹാം മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത തുടങ്ങിയവരെ ഏകോപിപ്പിച്ചുകൊണ്ടു വിവിധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനും ഐക്യത്തിന്റെ സന്ദേശം പൊതുസമൂഹത്തിൽ നൽകാനും മാർ ജോസഫ് പവ്വത്തിലിനു കഴിഞ്ഞു.
1991ൽ പത്തനംതിട്ടയിൽ നടന്ന എക്യുമെനിക്കൽ ക്ലർജി കോൺഫറൻസ് ഇതിനു തെളിവായിരുന്നുവെന്നും അഡ്വ. സുരേഷ് കോശി ചൂണ്ടിക്കാട്ടി. അന്നത്തെ ആ നിരയിൽ അവശേഷിച്ച അവസാനത്തെ കണ്ണിയാണ് ഇന്നലെ വിടവാങ്ങിയത്.
ഒന്പത് ക്രൈസ്തവ സഭകൾക്കാണ് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിൽ അംഗത്വമുള്ളത്. പിൽക്കാലത്ത് ഈ എക്യുമെനിക്കൽ വേദിയെ ഇന്റർ ചർച്ച് കൗൺസിലായി രൂപപ്പെടുത്തിയത് മാർ പവ്വത്തിലാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ശക്തമായ ഇടപെടലുകളും നിലപാടുകളും യോജിച്ചു നിന്നെടുക്കാൻ ഇന്റർ ചർച്ച് കൗൺസിലിനു കഴിഞ്ഞു.
ക്രൈസ്തവരുടെ അർഹമായ അവകാശങ്ങൾ അട്ടിമറിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ താറടിക്കാനും നടത്തിയ നീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിരോധം ഒന്നിച്ചു നിന്നു നടത്താൻ ഈ വേദിക്കു കഴിഞ്ഞു.
ലോകത്തിൽ തന്നെ പ്രഥമ എക്യുമെനിക്കൽ ദേവാലയം ഉയരുന്നതിനു മുന്പേ നിലയ്ക്കൽ എക്യുമെനിക്കൽ പ്രസ്ഥാനം എന്ന ആശയം മുന്നോട്ടുവച്ച് അതിനു നേതൃത്വം നൽകാൻ മാർ ജോസഫ് പവ്വത്തിൽ മുന്പോട്ടുവന്നു. കേരളത്തിലെ എപ്പിസ്കോപ്പൽ സഭ നേതൃത്വങ്ങളെ ഒരു ചരടിൽ കോർത്തിണക്കി മാർ പവ്വത്തിൽ നടത്തിയ നീക്കങ്ങളാണ് നിലയ്ക്കൽ പ്രശ്നത്തിൽ ഒരു സമാധാന അന്തരീക്ഷം ഉടലെടുക്കുകയും പിൽക്കാലത്ത് സഭകളുടെ ഐക്യ കേന്ദ്രം ഉയരാൻ കാരണമാകുകയും ചെയ്തത്.
ഫാ.ഡോ. ആന്റണി നിരപ്പേലിനെ ഈ ഒരു ദൗത്യത്തിനായി നിയോഗിച്ചതും പ്രഥമ അഡ്മിനിസ്ട്രേറ്ററാക്കിയതും മാർ ജോസഫ് പവ്വത്തിലാണ്. അന്ന് അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്നു.
പിന്നീട് ചങ്ങനാശേരി ആർച്ച് ബിഷപ്പായപ്പോഴും നിലയ്ക്കൽ പ്രസ്ഥാനത്തെ അദ്ദേഹം ഏറെ കരുതുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തതായി ആദ്യകാലം മുതൽ നിലയ്ക്കൽ എക്യുമെനിക്കൽ കമ്മിറ്റി അംഗമായ അഡ്വ. സുരേഷ് കോശി പറഞ്ഞു.
1985ലാണ് നിലയ്ക്കൽ കേന്ദ്രമാക്കി എക്യുമെനിക്കൽ ദേവാലം സ്ഥാപിതമാകുന്നത്.
മാർത്തോമ്മൻ പൈതൃകത്തിലുള്ള സഭാ വിശ്വാസികളുടെ കൂട്ടായ്മയ്ക്കും ആരാധനയ്ക്കുമുള്ള വേദിയായി നിലയ്ക്കൽ ദേവാലയം മാറണമെന്നും സഭകളുടെ കൂട്ടായ ഭരണസംവിധാനം ഇതിനുണ്ടാകണമെന്നുമായിരുന്നു മാർ ജോസഫ് പവ്വത്തിലിന്റെ കാഴ്ചപ്പാട്. കേരളത്തിലെ സഭകളുടെ ഐക്യത്തിലുണ്ടായ നിലയ്ക്കൽ മാതൃക പിന്നീട് യോജിച്ചുള്ള പല പ്രവർത്തനങ്ങൾക്കും തുണയായി.
1990കളിലും സജീവമായ പ്രവർത്തനമാണ് സഭകളുടെ ഐക്യനിര നടത്തിയത്. അന്ന് വിവിധ സഭാ മേലധ്യക്ഷന്മാരായിരുന്ന ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവ, ഡോ. അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത, ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രീഗോറിയോസ്, ബിഷപ് എം.സി. മാണി, ഏബ്രഹാം മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത തുടങ്ങിയവരെ ഏകോപിപ്പിച്ചുകൊണ്ടു വിവിധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനും ഐക്യത്തിന്റെ സന്ദേശം പൊതുസമൂഹത്തിൽ നൽകാനും മാർ ജോസഫ് പവ്വത്തിലിനു കഴിഞ്ഞു.
1991ൽ പത്തനംതിട്ടയിൽ നടന്ന എക്യുമെനിക്കൽ ക്ലർജി കോൺഫറൻസ് ഇതിനു തെളിവായിരുന്നുവെന്നും അഡ്വ. സുരേഷ് കോശി ചൂണ്ടിക്കാട്ടി. അന്നത്തെ ആ നിരയിൽ അവശേഷിച്ച അവസാനത്തെ കണ്ണിയാണ് ഇന്നലെ വിടവാങ്ങിയത്.
ഒന്പത് ക്രൈസ്തവ സഭകൾക്കാണ് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിൽ അംഗത്വമുള്ളത്. പിൽക്കാലത്ത് ഈ എക്യുമെനിക്കൽ വേദിയെ ഇന്റർ ചർച്ച് കൗൺസിലായി രൂപപ്പെടുത്തിയത് മാർ പവ്വത്തിലാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ശക്തമായ ഇടപെടലുകളും നിലപാടുകളും യോജിച്ചു നിന്നെടുക്കാൻ ഇന്റർ ചർച്ച് കൗൺസിലിനു കഴിഞ്ഞു.
ക്രൈസ്തവരുടെ അർഹമായ അവകാശങ്ങൾ അട്ടിമറിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ താറടിക്കാനും നടത്തിയ നീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിരോധം ഒന്നിച്ചു നിന്നു നടത്താൻ ഈ വേദിക്കു കഴിഞ്ഞു.