കോട്ടയം: ഭാരത ക്രൈസ്തവ സഭകളുടെ അഭിമാനവും അറിവിന്റെ നിറകുടവുമായി കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ അറിഞ്ഞ പ്രവാചകനാണ് മാർ ജോസഫ് പവ്വത്തിലെന്നു കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ സസൂഷ്മം നിരീക്ഷിച്ചു സഭയ്ക്കും സമുദായത്തിനും കൃത്യമായ ദിശാബോധം നൽകിയ ദാർശനികനാണദ്ദേഹം. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ കാലഘട്ടം മുഴുവൻ നിദാന്ത പരിശ്രമം നടത്തി. ഒറ്റ തിരിഞ്ഞ് ആക്രമിക്കപ്പെട്ടപ്പോളും സമുദായത്തിനു സമാനതകൾ ഇല്ലാത്ത നേതൃത്വം നൽകിയ ആത്മീയ ഇടയനായിരുന്നു മാർ പവ്വത്തിലെന്നും സമിതി അനുസ്മരിച്ചു.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ സസൂഷ്മം നിരീക്ഷിച്ചു സഭയ്ക്കും സമുദായത്തിനും കൃത്യമായ ദിശാബോധം നൽകിയ ദാർശനികനാണദ്ദേഹം. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ കാലഘട്ടം മുഴുവൻ നിദാന്ത പരിശ്രമം നടത്തി. ഒറ്റ തിരിഞ്ഞ് ആക്രമിക്കപ്പെട്ടപ്പോളും സമുദായത്തിനു സമാനതകൾ ഇല്ലാത്ത നേതൃത്വം നൽകിയ ആത്മീയ ഇടയനായിരുന്നു മാർ പവ്വത്തിലെന്നും സമിതി അനുസ്മരിച്ചു.