പത്തനംതിട്ട: ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ ദേഹവിയോഗത്തിൽ വിവിധ സഭ ബിഷപ്പുമാർ അനുശോചിച്ചു.പരന്ന വായനയും ഉദാത്തമായ ചിന്തകളും കാഴ്ചപ്പാടുകളുടെ വിശാലതയും സ്നേഹത്തോടെയുള്ള ഐക്യചിന്തയുമാണ് മാർ ജോസഫ് പവ്വത്തിലിനെ കേരളീയ സമൂഹത്തിൽ ശ്രേഷ്ഠനാക്കിയതെന്ന് ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമിസ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ ക്രൈസ്തവസഭകളുടെ നിലപാടുകളെ ശക്തവും സുദൃഢവുമാക്കുന്നതിനു മാർ ജോസഫ് പവ്വത്തിൽ വിവിധ കാലയളവുകളിൽ വഹിച്ച പങ്ക് വിസ്മരിക്കാനാകുന്നതല്ലെന്ന് നിലയ്ക്കൽ എക്യുമെനിക്കൽ കമ്മിറ്റിയംഗം ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
ക്രൈസ്തവ സഭയെ വെല്ലുവിളികളുടെ മധ്യത്തിൽ തികഞ്ഞ ജാഗ്രതയോടെ നയിച്ച ആത്മീയാചാര്യനായിരുന്നു മാർ ജോസഫ് പവ്വത്തിലെന്ന് സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ പ്രിസൈഡിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം, പ്രതിനിധി സഭാധ്യക്ഷൻ ബിഷപ് ഡോ. ഏബ്രഹാം ചാക്കോ എന്നിവർ പറഞ്ഞു.
സീറോ മലബാർ സഭയിൽ മാർപ്പാപ്പയിൽ നിന്നു നേരിട്ട് അഭിഷേകം സ്വീകരിച്ച മാർ ജോസഫ് പവ്വത്തിൽ സഭയുടെ കിരീടം തന്നെയായിരുന്നുവെന്നു സിഎസ്ഐ മധ്യകേരള മഹാ ഇടവക മുൻ അധ്യക്ഷൻ ബിഷപ് തോമസ് ശമുവേൽ അഭിപ്രായപ്പെട്ടു.
കേരളത്തിലെ ക്രൈസ്തവസഭകളുടെ നിലപാടുകളെ ശക്തവും സുദൃഢവുമാക്കുന്നതിനു മാർ ജോസഫ് പവ്വത്തിൽ വിവിധ കാലയളവുകളിൽ വഹിച്ച പങ്ക് വിസ്മരിക്കാനാകുന്നതല്ലെന്ന് നിലയ്ക്കൽ എക്യുമെനിക്കൽ കമ്മിറ്റിയംഗം ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
ക്രൈസ്തവ സഭയെ വെല്ലുവിളികളുടെ മധ്യത്തിൽ തികഞ്ഞ ജാഗ്രതയോടെ നയിച്ച ആത്മീയാചാര്യനായിരുന്നു മാർ ജോസഫ് പവ്വത്തിലെന്ന് സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ പ്രിസൈഡിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം, പ്രതിനിധി സഭാധ്യക്ഷൻ ബിഷപ് ഡോ. ഏബ്രഹാം ചാക്കോ എന്നിവർ പറഞ്ഞു.
സീറോ മലബാർ സഭയിൽ മാർപ്പാപ്പയിൽ നിന്നു നേരിട്ട് അഭിഷേകം സ്വീകരിച്ച മാർ ജോസഫ് പവ്വത്തിൽ സഭയുടെ കിരീടം തന്നെയായിരുന്നുവെന്നു സിഎസ്ഐ മധ്യകേരള മഹാ ഇടവക മുൻ അധ്യക്ഷൻ ബിഷപ് തോമസ് ശമുവേൽ അഭിപ്രായപ്പെട്ടു.