പത്തനംതിട്ട: കോൺഗ്രസിനുള്ളിലെ തർക്കത്തിനിടെ ഹാഥ് സെ ഹാഥ് ജോഡോ പദയാത്രയ്ക്കു നേരെ പാർട്ടിയിലെ ഒരുവിഭാഗം ചീമുട്ടയും കല്ലും എറിഞ്ഞു. എഐസിസി സെക്രട്ടറി വിശ്വനാഥ് പെരുമാൾ, കെപിസിസി ജനറല്‍ സെക്രട്ടറി എം.എം. നസീർ എന്നിവരുടെ വാഹനങ്ങള്‍ക്ക് നേരെയാണ് കല്ലും ചീമുട്ടയും എറിഞ്ഞത്.
വലഞ്ചുഴിയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. വലഞ്ചുഴിയിലൂടെ യാത്ര കടന്നു പോയപ്പോഴാണ് പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ കൂടിയായ ഡിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം മുട്ട എറിഞ്ഞതെന്നു പറയുന്നു. എം.എം. നസീറിന്റെ കാറിനു നേരെയും കല്ലേറുമുണ്ടായി. സംഭവത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പോലീസിൽ പരാതി നൽകി. അക്രമം കാണിച്ചവര്‍ക്കെതിരേ അച്ചടക്ക നടപടി എടുക്കാന്‍ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി കോൺഗ്രസ് ജില്ലാ നേതൃത്വവും അറിയിച്ചു.ഏറെ നാളായി പത്തനംതിട്ടയിൽ കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമാണ്.
വലഞ്ചുഴിയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. വലഞ്ചുഴിയിലൂടെ യാത്ര കടന്നു പോയപ്പോഴാണ് പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ കൂടിയായ ഡിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം മുട്ട എറിഞ്ഞതെന്നു പറയുന്നു. എം.എം. നസീറിന്റെ കാറിനു നേരെയും കല്ലേറുമുണ്ടായി. സംഭവത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പോലീസിൽ പരാതി നൽകി. അക്രമം കാണിച്ചവര്‍ക്കെതിരേ അച്ചടക്ക നടപടി എടുക്കാന്‍ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി കോൺഗ്രസ് ജില്ലാ നേതൃത്വവും അറിയിച്ചു.ഏറെ നാളായി പത്തനംതിട്ടയിൽ കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമാണ്.