ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനം മുഖമുദ്രയാക്കി ന്യൂയോർക്കിൽ പ്രവർത്തിച്ചു വരുന്ന "എക്കോ' എന്ന സംഘടനയുടെ (ECHO - Enhance Community through Harmonious Outreach) 2021 ലെ എക്കോ ചാരിറ്റി അവാർഡിന് ന്യൂ ഹൈഡ് പാർക്കിൽ താമസിക്കുന്ന ജോണ്‍ മാത്യു (ജോ) അർഹനായി. ജെറിക്കോയിലുള്ള കൊട്ടിലിയൻ ഹോട്ടലിൽ വച്ച് ഡിസംബർ 4 ശനിയാഴ്ച വൈകിട്ട് 6 മുതൽ നടത്തപ്പെടുന്ന എക്കോ വാർഷിക ആഘോഷത്തിൽ ഈ അവാർഡ് ജോണിന് സമ്മാനിക്കുന്നതാണ്.
ലോംഗ് ഐലൻഡ് എൻവൈയു ലോംഗ് കോണ്‍ ഹോസ്പിറ്റലിലെ മെഡിക്കൽ ടെക്ക്നോളജിസ്റ്റ് ആയ ജോണ്‍ മാത്യു സ്വന്തം വരുമാനത്തിൽ നിന്നും തുക ചെലവഴിച്ചു ധാരാളം കാരുണ്യ പ്രവർത്തനങ്ങളാണ് വർഷങ്ങളായി കേരളത്തിൽ ചെയ്തു വരുന്നത്.
പത്തനംതിട്ട ജില്ലയിൽ അയിരൂരിലുള്ള ഒരു വ്യക്തിക്കും, കിടങ്ങന്നൂരിലുള്ള രണ്ടു വ്യക്തികൾക്കും ഭവന നിർമാണ സഹായമായി ഒൻപതു ലക്ഷത്തോളം രൂപ ജോ നൽകി. മകന്റെ വിവാഹത്തോടനുബന്ധിച്ചു 12 നിർധനരായ പെണ്‍കുട്ടികൾക്ക് വിവാഹ സഹായം നൽകുന്നതിനും സാധിച്ചു. 2018 ലെ പ്രളയക്കെടുതി സമയത്തു പത്തനംതിട്ട ജില്ലയിലെ വിവിധ പുനരധിവാസ ക്യാന്പുകളിൽ കഴിഞ്ഞവർക്ക് ഭക്ഷണം നൽകുന്നതിനും മറ്റു സഹായങ്ങൾ എത്തിക്കുന്നതിനും ആ സമയങ്ങളിൽ സാധിച്ചു.
കോവിഡ് കാലത്തു ഓണ്‍ലൈൻ ക്ലാസിൽ പഠിക്കുന്നതിനു നിർധനയായ ഒരു വിദ്യാർഥിനിക്ക് ലാപ്ടോപ്പ് വാങ്ങി നൽകിയതും ധാരാളം സഹായങ്ങൾ നൽകിയതിൽ ചിലതു മാത്രമാണ്. ദൈവം തനിക്കു തരുന്ന ന·കൾ കഷ്ടതയനുഭവിക്കുന്ന മറ്റുള്ളവർക്ക്കൂടി പങ്കുവയ്ക്കണം എന്ന താൽപര്യമാണ് തന്നെ ഈ പ്രവർത്തനം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത് എന്ന് ജോ ഓർമ്മിച്ചു. പത്തനംതിട്ട അയിരൂർ സ്വദേശിയായ ജോണ്‍ മാത്യു ഭാര്യ ഷീലയോടൊപ്പം രണ്ടു പതിറ്റാണ്ടിലേറെയായി ന്യൂയോർക്കിൽ താമസമാണ്. രണ്ടു ആണ്മക്കൾ വിവാഹിതരാണ്.
മാത്യുക്കുട്ടി ഈശോ
ലോംഗ് ഐലൻഡ് എൻവൈയു ലോംഗ് കോണ്‍ ഹോസ്പിറ്റലിലെ മെഡിക്കൽ ടെക്ക്നോളജിസ്റ്റ് ആയ ജോണ്‍ മാത്യു സ്വന്തം വരുമാനത്തിൽ നിന്നും തുക ചെലവഴിച്ചു ധാരാളം കാരുണ്യ പ്രവർത്തനങ്ങളാണ് വർഷങ്ങളായി കേരളത്തിൽ ചെയ്തു വരുന്നത്.
പത്തനംതിട്ട ജില്ലയിൽ അയിരൂരിലുള്ള ഒരു വ്യക്തിക്കും, കിടങ്ങന്നൂരിലുള്ള രണ്ടു വ്യക്തികൾക്കും ഭവന നിർമാണ സഹായമായി ഒൻപതു ലക്ഷത്തോളം രൂപ ജോ നൽകി. മകന്റെ വിവാഹത്തോടനുബന്ധിച്ചു 12 നിർധനരായ പെണ്‍കുട്ടികൾക്ക് വിവാഹ സഹായം നൽകുന്നതിനും സാധിച്ചു. 2018 ലെ പ്രളയക്കെടുതി സമയത്തു പത്തനംതിട്ട ജില്ലയിലെ വിവിധ പുനരധിവാസ ക്യാന്പുകളിൽ കഴിഞ്ഞവർക്ക് ഭക്ഷണം നൽകുന്നതിനും മറ്റു സഹായങ്ങൾ എത്തിക്കുന്നതിനും ആ സമയങ്ങളിൽ സാധിച്ചു.
കോവിഡ് കാലത്തു ഓണ്‍ലൈൻ ക്ലാസിൽ പഠിക്കുന്നതിനു നിർധനയായ ഒരു വിദ്യാർഥിനിക്ക് ലാപ്ടോപ്പ് വാങ്ങി നൽകിയതും ധാരാളം സഹായങ്ങൾ നൽകിയതിൽ ചിലതു മാത്രമാണ്. ദൈവം തനിക്കു തരുന്ന ന·കൾ കഷ്ടതയനുഭവിക്കുന്ന മറ്റുള്ളവർക്ക്കൂടി പങ്കുവയ്ക്കണം എന്ന താൽപര്യമാണ് തന്നെ ഈ പ്രവർത്തനം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത് എന്ന് ജോ ഓർമ്മിച്ചു. പത്തനംതിട്ട അയിരൂർ സ്വദേശിയായ ജോണ്‍ മാത്യു ഭാര്യ ഷീലയോടൊപ്പം രണ്ടു പതിറ്റാണ്ടിലേറെയായി ന്യൂയോർക്കിൽ താമസമാണ്. രണ്ടു ആണ്മക്കൾ വിവാഹിതരാണ്.
മാത്യുക്കുട്ടി ഈശോ