കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ സ്കൂള്‍ ഓഫ് ലീഗ് സ്റ്റഡീസില്‍ പ്രവര്‍ത്തിക്കുന്ന ബാരിസ്റ്റര്‍ എം.കെ നമ്പ്യാര്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആദ്യ ദേശീയ മൂട്ട് കോര്‍ട്ട് മത്സരത്തിനു താവക്കര കാന്പസില് തുടക്കമായി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഇന്നു രാവിലെ 10ന് പ്രഫ. ജി. മോഹന്‍ ഗോപാല്‍ സര്‍വകലാശാല ചെറുശേരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും.
സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് അധ്യക്ഷത വഹിക്കും. 19 വരെ നടക്കുന്ന മൂട്ട് കോര്‍ട്ട് മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു 100ല്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
മൂട്ടിന്റെ ഭാഗമായി ഇന്ത്യയില്‍ പുതുതായി നടപ്പാക്കിയ ഭരണഘടനയുടെ 103ാം ഭേദഗതിയുടെ വിശദപരിശോധനയാണ് ഈ മത്സരത്തിലൂടെ നടത്താന്‍ തയാറാവുന്നത്.
ഹൈക്കോടതി ജഡ്ജിമാരും സുപ്രിംകോടതിയിലെ അഭിഭാഷകരുമടങ്ങുന്ന പാനലാണ് മത്സരത്തിന്റെ അന്തിമ വിധിനിര്‍ണയം നടത്തുന്നത്. ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ഥികള്‍ക്കു 50,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും നല്‍കും. രണ്ടാംസ്ഥാനം നേടുന്നവര്‍ക്ക് 25,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും ലഭിക്കും.
മത്സരത്തിലെ മികച്ച അഭിഭാഷകനും മികച്ച മെമ്മോറിയലിനും 10,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും നല്കുമെന്നു വകുപ്പു മേധാവി ഡോ. ഷീനാ ഷുക്കൂര്‍, ഡോ. കെ. സജിന, വി. ശ്രീരാജ് എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് അധ്യക്ഷത വഹിക്കും. 19 വരെ നടക്കുന്ന മൂട്ട് കോര്‍ട്ട് മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു 100ല്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
മൂട്ടിന്റെ ഭാഗമായി ഇന്ത്യയില്‍ പുതുതായി നടപ്പാക്കിയ ഭരണഘടനയുടെ 103ാം ഭേദഗതിയുടെ വിശദപരിശോധനയാണ് ഈ മത്സരത്തിലൂടെ നടത്താന്‍ തയാറാവുന്നത്.
ഹൈക്കോടതി ജഡ്ജിമാരും സുപ്രിംകോടതിയിലെ അഭിഭാഷകരുമടങ്ങുന്ന പാനലാണ് മത്സരത്തിന്റെ അന്തിമ വിധിനിര്‍ണയം നടത്തുന്നത്. ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ഥികള്‍ക്കു 50,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും നല്‍കും. രണ്ടാംസ്ഥാനം നേടുന്നവര്‍ക്ക് 25,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും ലഭിക്കും.
മത്സരത്തിലെ മികച്ച അഭിഭാഷകനും മികച്ച മെമ്മോറിയലിനും 10,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും നല്കുമെന്നു വകുപ്പു മേധാവി ഡോ. ഷീനാ ഷുക്കൂര്‍, ഡോ. കെ. സജിന, വി. ശ്രീരാജ് എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.