കൊട്ടിയൂർ: കൊട്ടിയൂർ താഴെ പാല്‍ച്ചുരത്തെ വീട്ടുമുറ്റത്ത് വന്യ ജീവിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. ഓളാട്ടുപുറം തോമസിന്റെ വീട്ടു മുറ്റത്താണ് കാൽപ്പാടുകൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ ഏതോ ജീവി നടക്കുന്ന ശബ്ദം കേട്ടതായും എന്നാൽ ഭയം കാരണം വാതിൽ തുറന്നു നോക്കിയില്ലെന്നും വീട്ടുകാർ പറഞ്ഞു. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് വന്യജീവിയുടേതെന്ന് സംശയിക്കുന്ന നിരവധി കാൽപ്പാടുകൾ കണ്ടത്. വനപാലകരെ അറിയിച്ചതിനെ തുടർന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷൈജു, വാച്ചർമാരായ തോമസ്, ബിനോയ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ മേഖലയിൽ രണ്ട് വളര്‍ത്തു പട്ടികളെ വന്യജീവികള്‍ കടിച്ചു കൊണ്ടു പോയിരുന്നു.