കണ്ണൂർ: വികസന മുരടിപ്പിന്റെ പര്യായമായി കണ്ണൂർ കോർപറേഷൻ മാറിയിരിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. കണ്ണൂർ നഗരത്തിലെ റോഡുകൾ കീറിമുറിച്ച് കുളമാക്കിയതിനെതിരേ എൽഡിഎഫ് കണ്ണൂർ കോർപറേഷൻ കമ്മിറ്റി നടത്തിയ കോർപറേഷൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉപരോധത്തെ തുടർന്ന് കോർപറേഷൻ പ്രവർത്തനം പൂർണമായി സ്തംഭിച്ചു. രാവിലെ ഏഴരയോടെ തന്നെ എൽഡി എഫ് കൗൺസിലർമാർ ഉൾപ്പെടെയുള്ള പ്രവർത്തകർ ഉപരോധം ആരംഭിച്ചിരുന്നു. സിപിഐ മുൻ ജില്ലാ സെക്രട്ടറി സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ കെ.പി. പ്രശാന്ത്, എം.പി. മുരളി, ഷഹാബുദ്ദീൻ, എം. ഉണ്ണികൃഷ്ണൻ, എൻ. ചന്ദ്രൻ, പി. പുരുഷോത്തമൻ, എൻ. സുകന്യ, ടി. രവീന്ദ്രൻ തുടങ്ങിയവർ ഉപരോധ സമരത്തിനു നേതൃത്വം നൽകി. ഉച്ചയോടെ ഉപരോധം അവസാനിച്ചു.
പോലീസ് പെരുമാറിയത് എൽഡിഎഫ്
പ്രവർത്തകരെപോലെ: മേയർ
കണ്ണൂർ: എൽഡിഎഫ് നടത്തിയ കോർപറേഷൻ ഉപരോധ സമരത്തിൽ പോലീസ് എൽഡിഎഫ് പ്രവർത്തകരെ പോലെയാണ് പെരുമാറിയതെന്നും കൗൺസിലർമാരെയും ജീവനക്കാരെയും ഓഫീസിൽ കടത്തിവിടാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടിട്ടും പോലീസ് നിസംഗ നിലപാടാണ് പുലർത്തിയതെന്നും മേയർ ടി.ഒ. മോഹനൻ.
പോലീസ് സംവിധാനം ഇത്തരത്തിൽ അധപതിക്കുന്നത് സേനയ്ക്ക് തന്നെ നാണക്കേടാണെന്നും അപമാനകരമാണെന്നും ടി.ഒ. മോഹനൻ പറഞ്ഞു. ഓഫീസിനും ജീവനക്കാർക്കും ആവശ്യമായ സംരക്ഷണം നല്കണമെന്ന് സിറ്റി പോലീസ് കമ്മീഷണറോട് ഫോണിലൂടെയും രേഖാമൂലവും ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയായിരുന്നു.
ഉപരോധത്തെ തുടർന്ന് കോർപറേഷൻ പ്രവർത്തനം പൂർണമായി സ്തംഭിച്ചു. രാവിലെ ഏഴരയോടെ തന്നെ എൽഡി എഫ് കൗൺസിലർമാർ ഉൾപ്പെടെയുള്ള പ്രവർത്തകർ ഉപരോധം ആരംഭിച്ചിരുന്നു. സിപിഐ മുൻ ജില്ലാ സെക്രട്ടറി സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ കെ.പി. പ്രശാന്ത്, എം.പി. മുരളി, ഷഹാബുദ്ദീൻ, എം. ഉണ്ണികൃഷ്ണൻ, എൻ. ചന്ദ്രൻ, പി. പുരുഷോത്തമൻ, എൻ. സുകന്യ, ടി. രവീന്ദ്രൻ തുടങ്ങിയവർ ഉപരോധ സമരത്തിനു നേതൃത്വം നൽകി. ഉച്ചയോടെ ഉപരോധം അവസാനിച്ചു.
പോലീസ് പെരുമാറിയത് എൽഡിഎഫ്
പ്രവർത്തകരെപോലെ: മേയർ
കണ്ണൂർ: എൽഡിഎഫ് നടത്തിയ കോർപറേഷൻ ഉപരോധ സമരത്തിൽ പോലീസ് എൽഡിഎഫ് പ്രവർത്തകരെ പോലെയാണ് പെരുമാറിയതെന്നും കൗൺസിലർമാരെയും ജീവനക്കാരെയും ഓഫീസിൽ കടത്തിവിടാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടിട്ടും പോലീസ് നിസംഗ നിലപാടാണ് പുലർത്തിയതെന്നും മേയർ ടി.ഒ. മോഹനൻ.
പോലീസ് സംവിധാനം ഇത്തരത്തിൽ അധപതിക്കുന്നത് സേനയ്ക്ക് തന്നെ നാണക്കേടാണെന്നും അപമാനകരമാണെന്നും ടി.ഒ. മോഹനൻ പറഞ്ഞു. ഓഫീസിനും ജീവനക്കാർക്കും ആവശ്യമായ സംരക്ഷണം നല്കണമെന്ന് സിറ്റി പോലീസ് കമ്മീഷണറോട് ഫോണിലൂടെയും രേഖാമൂലവും ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയായിരുന്നു.