യാത്രയ്ക്കിടെ പുലർച്ചെ രണ്ടിന് ബസ് ഒരു ഗാർഡ്റെയിലിൽ ഇടിക്കുകയും പിന്നീട് മറിയുകയും തീപിടിക്കുകയുമായിരുന്നു.
ബസിലെ കൂടുതൽ ഭാഗവും കത്തിനശിച്ചു. ഇടിയുടെ ആഘാതത്തെ തുടർന്ന് ബസ് ഹൈവേയിൽ നിന്ന് വലതുവശത്തേക്ക് മറിയുകയായിരുന്നു. പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച്, ബസിന് തീപിടിച്ചതിനാൽ രക്ഷപ്പെട്ടവർ കുറവാണ്. അപകടത്തിന് മുന്പ് തീപിടിച്ചതാണോ അതോ മറിഞ്ഞ് തീപിടിച്ചതാണോയെന്ന് ആദ്യം വ്യക്തമല്ല.
ബസിൽ ആകെ 50 ഓളം യാത്രക്കാരും രണ്ട് ഡ്രൈവർമാരും ഉണ്ടായിരുന്നുവെന്ന് പോലീസിനെ പരാമർശിച്ച് സ്റേററ്റ് റേഡിയോ റിപ്പോർട്ട് ചെയ്തു. പ്രധാനമായും അൽബേനിയക്കാരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ 12 കൗമാരക്കാരും 4 കുട്ടികളും ഉൾപ്പെടുന്നു.
ബിടിഎ റിപ്പോർട്ട് പ്രകാരം സ്കോപ്ജെയിൽ രജിസ്റ്റർ ചെയ്ത ബസ് തുർക്കിയിൽ നിന്ന് ബൾഗേറിയയിൽ എത്തി നോർത്ത് മാസിഡോണിയയിലേക്ക് പോവുകയായിരുന്നു.
അപകടകാരണത്തെക്കുറിച്ച് അറ്റോർണി ജനറലിന്റെ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൾഗേറിയയുടെ ഇടക്കാല പ്രധാനമന്ത്രി സ്റെറഫാൻ ജാന്യൂ, നോർത്ത് മാസിഡോണിയൻ പ്രധാനമന്ത്രി സോറാൻ സയേവിനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.
ജോസ് കുന്പിളുവേലിൽ