തിരുവമ്പാടി: പിഎംആർവൈ പദ്ധതി പ്രകാരം എടുത്ത ലോണിന് പണയമായി ബാങ്കിൽ സമർപ്പിച്ച ആധാരം ബാങ്കിൽ ഇല്ലെന്ന് അധികൃതരുടെ മറുപടി. ആധാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഓമശേരി പഴേടത്ത് ചന്ദദാസ് നൽകിയ അപേക്ഷയിലാണ് ബാങ്കിന്റെ മറുപടി.
പിഎംആർവൈ ലോണുകൾക്ക് പണയം ആവശ്യമില്ലെന്നും ചന്ദ്രദാസിന്റെ അപേക്ഷ പരിഗണിച്ച് ബാങ്കിൽ പരിശോധന നടത്തിയെങ്കിലും ആ രീതിയിലുള്ള രേഖകളൊന്നും ബാങ്കിൽ കാണാനില്ലെന്നും ആണ് മറുപടിയിൽ പറയുന്നത്. ചൊവ്വാഴ്ച ആധാര വിവരങ്ങൾക്ക് വേണ്ടി ചന്ദ്രദാസ് ബാങ്കിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു.2001 ൽ പിഎംആർവൈ പദ്ധതി പ്രകാരം 1 ലക്ഷം രൂപക്കാണ് അപേക്ഷ നൽകിയത്. എന്നാൽ പണയം ലഭ്യമാക്കുന്നതിനു വേണ്ടി ബാങ്ക് 1.15 ലക്ഷം രൂപയുടെ ലോൺ പാസാക്കുകയായിരുന്നു എന്നാണ് ചന്ദ്രദാസ് പറയുന്നത്. അച്ഛൻ കണ്ണൻ കീരന്റെ പേരിലുള്ള 17.5 സെന്റ് സ്ഥലമാണ് പണയമായി നൽകിയത്. 2007 ൽ ലോൺ റെവന്യൂ റിക്കവറിയായപ്പോൾ പുത്തൂർ വില്ലേജ് ഓഫീസറുമായി ബാങ്കിലെത്തി ആധാരത്തിന്റെ കോപ്പികൾ വില്ലേജ് ഓഫീസറും സ്ഥലം ഉടമയും സ്വീകരിച്ചതാണെന്നും പരാതിക്കാരൻ അവകാശപ്പെട്ടുന്നു. പന്നീട് അദാലത്തുകളിൽ പങ്കെടുത്ത് തനിക്ക് ലോൺ തിരിച്ചടക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ഇപ്പോൾ ലൈഫ് മിഷനിൽ വീടിന്റെ എഗ്രിമെന്റ് വയ്ക്കുന്നതിന് ആധാരം ബാങ്കിലാണെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അപക്ഷ നൽകിയപ്പോഴാണ് ലോൺ എഴുതിത്തള്ളി എന്നു മനസിലാകുന്നതെന്നും ചന്ദ്രദാസ് പറയുന്നു.പ്രായമായ അമ്മയടക്കം 5 അംഗങ്ങൾ താമസിക്കുന്ന വീട് കഴിഞ്ഞ മഴക്കാലത്ത് പൊളിഞ്ഞു പോയതിനെ തുടർന്നാണ് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് അനുവദിക്കപ്പെട്ടത്. ഇതിന്റെ എഗ്രിമെന്റ് വയ്ക്കാനാവശ്യമായ കൈവശാവകാശ സർട്ടിഫിക്കറ്റിന് ആണ് ആധാര വിവരങ്ങൾ വേണ്ടത്.
പിഎംആർവൈ ലോണുകൾക്ക് പണയം ആവശ്യമില്ലെന്നും ചന്ദ്രദാസിന്റെ അപേക്ഷ പരിഗണിച്ച് ബാങ്കിൽ പരിശോധന നടത്തിയെങ്കിലും ആ രീതിയിലുള്ള രേഖകളൊന്നും ബാങ്കിൽ കാണാനില്ലെന്നും ആണ് മറുപടിയിൽ പറയുന്നത്. ചൊവ്വാഴ്ച ആധാര വിവരങ്ങൾക്ക് വേണ്ടി ചന്ദ്രദാസ് ബാങ്കിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു.2001 ൽ പിഎംആർവൈ പദ്ധതി പ്രകാരം 1 ലക്ഷം രൂപക്കാണ് അപേക്ഷ നൽകിയത്. എന്നാൽ പണയം ലഭ്യമാക്കുന്നതിനു വേണ്ടി ബാങ്ക് 1.15 ലക്ഷം രൂപയുടെ ലോൺ പാസാക്കുകയായിരുന്നു എന്നാണ് ചന്ദ്രദാസ് പറയുന്നത്. അച്ഛൻ കണ്ണൻ കീരന്റെ പേരിലുള്ള 17.5 സെന്റ് സ്ഥലമാണ് പണയമായി നൽകിയത്. 2007 ൽ ലോൺ റെവന്യൂ റിക്കവറിയായപ്പോൾ പുത്തൂർ വില്ലേജ് ഓഫീസറുമായി ബാങ്കിലെത്തി ആധാരത്തിന്റെ കോപ്പികൾ വില്ലേജ് ഓഫീസറും സ്ഥലം ഉടമയും സ്വീകരിച്ചതാണെന്നും പരാതിക്കാരൻ അവകാശപ്പെട്ടുന്നു. പന്നീട് അദാലത്തുകളിൽ പങ്കെടുത്ത് തനിക്ക് ലോൺ തിരിച്ചടക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ഇപ്പോൾ ലൈഫ് മിഷനിൽ വീടിന്റെ എഗ്രിമെന്റ് വയ്ക്കുന്നതിന് ആധാരം ബാങ്കിലാണെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അപക്ഷ നൽകിയപ്പോഴാണ് ലോൺ എഴുതിത്തള്ളി എന്നു മനസിലാകുന്നതെന്നും ചന്ദ്രദാസ് പറയുന്നു.പ്രായമായ അമ്മയടക്കം 5 അംഗങ്ങൾ താമസിക്കുന്ന വീട് കഴിഞ്ഞ മഴക്കാലത്ത് പൊളിഞ്ഞു പോയതിനെ തുടർന്നാണ് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് അനുവദിക്കപ്പെട്ടത്. ഇതിന്റെ എഗ്രിമെന്റ് വയ്ക്കാനാവശ്യമായ കൈവശാവകാശ സർട്ടിഫിക്കറ്റിന് ആണ് ആധാര വിവരങ്ങൾ വേണ്ടത്.