കോഴിക്കോട്: ഫറോക്ക് പാലം നവീകരിച്ചതിൽ ലക്ഷങ്ങളുടെ അഴിമതി നടന്നെന്നും ജനപ്രതിനിധികളെ മന്ത്രി ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ച് യിഡിഎഫ് മാർച്ച് നടത്തി.
ബേപ്പൂര്‍ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ബേപ്പൂര്‍ എംഎല്‍എ കൂടിയായ റിയാസിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. യുഡിഎഫ് ഭരിക്കുന്ന രാമനാട്ടുകര, ഫറോക്ക് നഗരസഭകളിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തുകയും ആക്രമിച്ചു പരുക്കേൽപ്പിക്കുകയും ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിച്ചാണ് ജനപ്രതിനിധികളും പൊതുജനങ്ങളും മാര്‍ച്ച് നടത്തിയത്.
ഫറോക്ക് പഴയപാലം നവീകരണത്തിലടക്കം ലക്ഷങ്ങളുടെ അഴിമതിയാണ് മന്ത്രിയും പരിവാരങ്ങളും നടത്തിയതെന്ന് യുഡിഎഫ് ആരോപിച്ചു. മാര്‍ച്ച് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും മരുമകന് മന്ത്രിയും കൂടി ജനാധിപത്യത്തെ കശാപ്പ് ചെയ്ത് അധികാര ദുര്‍വിനിയോഗത്തിന് കൂട്ട് നിന്നാല്‍ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് കെ.കെ. ആലിക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയില്‍ മുഖ്യ പ്രഭാഷണം നടത്തി. ചെറുവണ്ണൂര്‍ പുതിയപാലം പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് കോയാസ് ജംഗ്ഷന് മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.
തുടര്‍ന്ന് വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. യുഡിഎഫ് കണ്‍വീനര്‍ വി. മുഹമ്മദ് ഹസ്സന്, ഫറോക്ക് മുനിസിപ്പല്‍ ചെയര്മാന് എൻ.സി. റസാഖ്, രാമനാട്ടുകര ചെയര്‍പേഴ്സണ്‍ ബുഷറ റഫീഖ്, ബാലഗംഗാധരന്‍, എസ്ടിയു സംസ്ഥാന സെക്രട്ടറി യു. പോക്കര്, ജില്ലാ ലീഗ് സെക്രട്ടറി എം. കുഞ്ഞാമുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
ബേപ്പൂര്‍ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ബേപ്പൂര്‍ എംഎല്‍എ കൂടിയായ റിയാസിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. യുഡിഎഫ് ഭരിക്കുന്ന രാമനാട്ടുകര, ഫറോക്ക് നഗരസഭകളിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തുകയും ആക്രമിച്ചു പരുക്കേൽപ്പിക്കുകയും ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിച്ചാണ് ജനപ്രതിനിധികളും പൊതുജനങ്ങളും മാര്‍ച്ച് നടത്തിയത്.
ഫറോക്ക് പഴയപാലം നവീകരണത്തിലടക്കം ലക്ഷങ്ങളുടെ അഴിമതിയാണ് മന്ത്രിയും പരിവാരങ്ങളും നടത്തിയതെന്ന് യുഡിഎഫ് ആരോപിച്ചു. മാര്‍ച്ച് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും മരുമകന് മന്ത്രിയും കൂടി ജനാധിപത്യത്തെ കശാപ്പ് ചെയ്ത് അധികാര ദുര്‍വിനിയോഗത്തിന് കൂട്ട് നിന്നാല്‍ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് കെ.കെ. ആലിക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയില്‍ മുഖ്യ പ്രഭാഷണം നടത്തി. ചെറുവണ്ണൂര്‍ പുതിയപാലം പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് കോയാസ് ജംഗ്ഷന് മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.
തുടര്‍ന്ന് വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. യുഡിഎഫ് കണ്‍വീനര്‍ വി. മുഹമ്മദ് ഹസ്സന്, ഫറോക്ക് മുനിസിപ്പല്‍ ചെയര്മാന് എൻ.സി. റസാഖ്, രാമനാട്ടുകര ചെയര്‍പേഴ്സണ്‍ ബുഷറ റഫീഖ്, ബാലഗംഗാധരന്‍, എസ്ടിയു സംസ്ഥാന സെക്രട്ടറി യു. പോക്കര്, ജില്ലാ ലീഗ് സെക്രട്ടറി എം. കുഞ്ഞാമുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.