കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമായി ബന്ധപ്പെട്ട വാർത്തകൾ നിറഞ്ഞുനില്ക്കുന്ന കാലഘട്ടത്തിലാണല്ലോ നാമിന്ന് ജീവിക്കുന്നത്. ഇവ രണ്ടും ആഗോള പ്രതിഭാസമാണ് എന്ന കാര്യത്തിൽ തർക്കമില്ല. എങ്കിലും വളരെ ആസൂത്രിതമായി ഇവയുടെ ഉത്തരവാദിത്വം ചില മേഖലകളിലെ ജനങ്ങളുടെ തലയിൽ ചാർത്താനാണു പലർക്കും ഇഷ്ടം. കൂടുതൽ വ്യക്തമായി പറഞ്ഞാൽ ചില പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് ആഗോള വ്യാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും പ്രതിരോധിക്കാൻ ഗൂഢമായ ശ്രമങ്ങൾ തയാറാക്കിയ അജൻഡ പ്രകാരം നടക്കുന്നതായി നമുക്കു കാണാം.
ഭാരതത്തിലെ പശ്ചിമഘട്ടത്തോട് ഇക്കൂട്ടർക്ക് വല്ലാത്ത മമതയുണ്ട്. 1600 കിലോമീറ്റർ നീളമുള്ള പശ്ചിമഘട്ട മലനിരകൾ ഭാരതത്തിന്റെ ആറു സംസ്ഥാനങ്ങളിലായി ഗുജറാത്തിലെ തപ്തി നദി മുതൽ തമിഴ്നാട്ടിലെ കന്യാകുമാരി വരെ കടന്നുപോകുന്നു. കുടിയേറ്റങ്ങൾക്കും കുടിയിറക്കുകൾക്കും പശ്ചിമഘട്ടം പലപ്പോഴായി സാക്ഷിയായിട്ടുണ്ട്. പ്രകൃതിയുടെ പേരിൽ ഇത്രയധികം ആക്രമിക്കപ്പെട്ട ജനവിഭാഗം വേറെയില്ലെന്നു ചരിത്രം പറയുന്നു.
കുടിയിറക്കിനെ പ്രതിരോധിക്കാനായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുവരെ ജന്മം നല്കിയ നാടാണ് പശ്ചിമഘട്ടം. പശ്ചിമഘട്ട മലനിരകളിലെ മലയോര കർഷകരെ എന്നും കൈയേറ്റക്കാരായി ചിത്രീകരിക്കാൻ ചില കേന്ദ്രങ്ങൾ വളരെക്കാലമായി വലിയ താല്പര്യമെടുക്കുന്നതായി നമുക്കു മനസിലാക്കാൻ സാധിക്കും. പരിസ്ഥിതി സംരക്ഷക ലേബൽ സ്വന്തമാക്കിയാൽ സമൂഹത്തിലുള്ള ഉയർന്ന സ്ഥാനവും ഉന്നത ബന്ധങ്ങളും നേടാൻ എളുപ്പത്തിൽ സാധിക്കും എന്ന ചിന്ത ഇന്നത്തെ ഭൂരിപക്ഷം പരിസ്ഥിതി തൊഴിലാളികൾക്കുമുണ്ട്.
ഏറ്റവും ശ്രദ്ധേയമായ കാര്യം ഭാരതത്തിലെ പരിസ്ഥിതി സംരക്ഷണ സംഘടനകൾ ഇപ്പോൾ പൂർണമായും ബംഗളൂരു ലോബിയുടെ നിയന്ത്രണത്തിലാണ് എന്നതാണ്. കോടാനുകോടി രൂപയുടെ വിദേശ ഫണ്ട് കൈകാര്യം ചെയ്യുന്നതും ഇവരാണ്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ പോലും ഇടപെടാനും കൈകടത്താനും ഇക്കൂട്ടർക്ക് ഭരണസിരാകേന്ദ്രത്തിൽ സംവിധാനമുണ്ട് എന്നതു തർക്കമില്ലാത്ത കാര്യമാണ്. ഈ പശ്ചാത്തലത്തിൽ വേണം 2018 ലെ മഹാപ്രളയകാലത്തും 2019ലെ പേമാരിയിലും മണ്ണിടിച്ചിൽ സമയത്തും പൊതുസമൂഹത്തിലും നവമാധ്യമങ്ങളിലും ഉയർന്നുവന്ന ഗാഡ്ഗിൽ സ്തുതികൾ പഠനവിധേയമാക്കാൻ.
ഗാഡ്ഗിൽ ശിപാർശകൾ വന്നവഴി
1980-കളിൽ ശക്തിയാർജിച്ച പരിസ്ഥിതി സംരക്ഷണ സംഘടനകൾ അതതുകാലത്തെ സർക്കാരുമായി യോജിച്ച് നിയന്ത്രണ, നിരോധനങ്ങൾ പശ്ചിമഘട്ടത്തിൽ അടിച്ചേൽപ്പിച്ച ഉദാഹരണങ്ങൾ നിരവധിയുണ്ട്. ഇഎഫ്എൽ നിയമവും മറ്റും ഇതിനുള്ള ഉദാഹരണങ്ങളാണ്. യാതൊരു നഷ്ടപരിഹാരവും നല്കാതെ വനംവകുപ്പിന്റെ ഒരു നോട്ടീസിൽ തീർന്നു കർഷകന്റെ സ്വപ്നങ്ങളും ഭാവിയും എന്നതാണ് ഇതിന്റെ പരിണതഫലം.
2006-ലാണ് പശ്ചിമഘട്ടത്തെ ലോകപൈതൃകപദവിയിൽ ഉൾപ്പെടുത്താൻ ശ്രമങ്ങൾ ആരംഭിച്ചത്. അതേവർഷം തന്നെ ഭാരതസർക്കാർ ലോകപൈതൃക കമ്മിറ്റിയിൽ അപേക്ഷ നല്കുകയും കമ്മിറ്റി അപേക്ഷ നിരസിക്കുകയും ചെയ്തു. നിരസിക്കാൻ പറഞ്ഞ കാരണം പശ്ചിമഘട്ടത്തിൽ ഡാമുകളും തോട്ടങ്ങളും ജനവാസകേന്ദ്രങ്ങളും ഉണ്ടെന്നുള്ളതാണ്. എന്നാൽ, ബംഗളൂരു ലോബിയുടെ ശ്രമഫലമായി 2009-ൽ സർക്കാർ വീണ്ടും ലോകപൈതൃക കമ്മിറ്റിയിൽ അപേക്ഷ നല്കി.
ആ അപേക്ഷയിൽ കൂടുതൽ ചർച്ചയ്ക്കുശേഷം പ്രദേശത്ത് ഡാമുകളും ജനജീവിതവും കൃഷിയും ഉള്ളതിനാൽ പൊതുജന പങ്കാളിത്തത്തോടെയുള്ള ഒരു മാനേജ്മെന്റ് പ്ലാൻ ആവശ്യപ്പെട്ടു. ഈ കുറവ് നികത്തുന്നതിനുവേണ്ടിയാണ് മാധവ് ഗാഡ്ഗിൽ അധ്യക്ഷനായുള്ള കമ്മിറ്റി നിലവിൽ വന്നത്. ഇതിനുശേഷം തങ്ങൾ എന്താണ് ചെയ്യുവാൻ ഉദ്ദേശിക്കുന്നതെന്നു കാണിച്ച് കറന്റ് സയൻസ് എന്ന മാസികയിൽ ഗാഡ്ഗിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുകയും വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്തു.
എന്നാൽ, മേൽപ്പറഞ്ഞ പ്രബന്ധത്തിൽ പരാമർശിച്ച ഒരു കാര്യവും ചെയ്യാതെ, ലോകപൈതൃക കമ്മിറ്റിക്ക് സമർപ്പിക്കേണ്ട റിപ്പോർട്ടാണ് ഏകപക്ഷീയമായി ഗാഡ്ഗിൽ തയാറാക്കിയത്. ഇതുകൊണ്ടാണ് പശ്ചിമഘട്ടത്തിലെന്പാടും കർഷകരോഷം ഇരന്പുകയും കേരളത്തിൽ അതു നിയന്ത്രിക്കാനാവാത്ത തരത്തിൽ രൂപപ്പെടുകയും ചെയ്തത്.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് 2011 ഓഗസ്റ്റ് 31-ന് ആണെങ്കിലും 2011 ജനുവരി ആറിനു തന്നെ ലോകപൈതൃക കമ്മിറ്റിക്കുവേണ്ടി ഐയുസിഎൻ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ചും ശിപാർശകളെക്കുറിച്ചും കേന്ദ്രസർക്കാരിനോട് വിശദീകരണം ചോദിച്ചത് വളരെ ഗൗരവപൂർവം പഠനവിധേയമാക്കേണ്ടതാണ്. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ അവസാന ഖണ്ഡികയിൽ ഈ റിപ്പോർട്ട് ലോകപൈതൃക കമ്മിറ്റിയുടെ ആവശ്യത്തിനനുസരിച്ചു തയാറാക്കിയതാണെന്നും ലോകപൈതൃക അപേക്ഷയിലെ ന്യൂനതകൾ ഈ റിപ്പോർട്ടിലെ ശിപാർശകൾ പരിഹരിക്കുമെന്നും പറഞ്ഞിട്ടുണ്ട്.
അതിനാൽ, പ്രളയത്തെയും അടുത്തകാലത്തെ പ്രകൃതിദുരന്തങ്ങളുടെയും മറവിൽ തത്പരകക്ഷികൾ വീണ്ടും ഗാഡ്ഗിലാണ് ശരി എന്ന രീതിയിൽ പ്രചാരണം നടത്തുന്നത് പരിഷ്കൃതസമൂഹത്തിന് യോജിച്ചതാണോ എന്നു സംശയിക്കണം. എന്തുവില കൊടുത്തും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കി വിദേശസഹായം കൈപ്പറ്റുന്നതിനായാണ് മലയോര കർഷകരെ ഞെരുക്കുന്നതിനുമാണ് ഇപ്പോഴത്തെ ഈ തിരയിളക്കം.
ചില സംശയങ്ങൾ
1. പ്രകൃതി സംരക്ഷണം മലയോര കർഷകരുടെ മാത്രം ഉത്തരവാദിത്വമാണോ?
2. പശ്ചിമഘട്ടത്തിൽ നിന്നുള്ള പാറയും മണലും സിംഹഭാഗവും ഉപയോഗിക്കുന്നത് കർഷകരാണോ?
3. ഒരുകാലത്ത് സർക്കാർ പശ്ചിമഘട്ടത്തിൽ കുടിയിരുത്തിയവരെ കുടിയിറക്കാൻ സർക്കാർ ഒത്താശ ചെയ്യുന്നത് നീതിയാണോ?
4. പശ്ചിമഘട്ടത്തിലെ ഡാമുകളിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കർഷകർ മാത്രമാണോ ഉപയോഗിക്കുന്നത്?
5. പശ്ചിമഘട്ടത്തിലെ മരങ്ങൾ വെട്ടിമാറ്റി പൂർണമായും ഉപയോഗിച്ചത് കർഷകരാണോ?
6. ബിൽഡിംഗ് കോഡ് പശ്ചിമഘട്ടത്തിൽ മാത്രം മതിയോ? അതു പ്രകൃതിസംരക്ഷണം സാധ്യമാക്കുമോ?
ചുരുക്കിപ്പറഞ്ഞാൽ, ഇപ്പോൾ നടക്കുന്ന ചർച്ചകൾ എല്ലാം മുൻകൂട്ടി തയാറാക്കിയ അജൻഡയുടെ ഭാഗമാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. ആയതിനാൽ പൊതുവായ ചർച്ചകളിലൂടെയുള്ള പ്രായോഗികതയിലൂന്നിയ പ്രകൃതി സംരക്ഷണമാതൃകയിൽ ശിപാർശകളും ആണ് ഇന്നിന്റെ ആവശ്യം.
വാൽക്കഷണം
അമേരിക്കയുടെ കാർബൺ റേറ്റിംഗ് 27.7
ഇന്ത്യയുടെ കാർബൺ റേറ്റിംഗ് 1.1
ദേശീയ വനവിസ്തൃതി 19%
കേരളത്തിന്റേത് 29%
പി.സി. ജോസഫ്
ഭാരതത്തിലെ പശ്ചിമഘട്ടത്തോട് ഇക്കൂട്ടർക്ക് വല്ലാത്ത മമതയുണ്ട്. 1600 കിലോമീറ്റർ നീളമുള്ള പശ്ചിമഘട്ട മലനിരകൾ ഭാരതത്തിന്റെ ആറു സംസ്ഥാനങ്ങളിലായി ഗുജറാത്തിലെ തപ്തി നദി മുതൽ തമിഴ്നാട്ടിലെ കന്യാകുമാരി വരെ കടന്നുപോകുന്നു. കുടിയേറ്റങ്ങൾക്കും കുടിയിറക്കുകൾക്കും പശ്ചിമഘട്ടം പലപ്പോഴായി സാക്ഷിയായിട്ടുണ്ട്. പ്രകൃതിയുടെ പേരിൽ ഇത്രയധികം ആക്രമിക്കപ്പെട്ട ജനവിഭാഗം വേറെയില്ലെന്നു ചരിത്രം പറയുന്നു.
കുടിയിറക്കിനെ പ്രതിരോധിക്കാനായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുവരെ ജന്മം നല്കിയ നാടാണ് പശ്ചിമഘട്ടം. പശ്ചിമഘട്ട മലനിരകളിലെ മലയോര കർഷകരെ എന്നും കൈയേറ്റക്കാരായി ചിത്രീകരിക്കാൻ ചില കേന്ദ്രങ്ങൾ വളരെക്കാലമായി വലിയ താല്പര്യമെടുക്കുന്നതായി നമുക്കു മനസിലാക്കാൻ സാധിക്കും. പരിസ്ഥിതി സംരക്ഷക ലേബൽ സ്വന്തമാക്കിയാൽ സമൂഹത്തിലുള്ള ഉയർന്ന സ്ഥാനവും ഉന്നത ബന്ധങ്ങളും നേടാൻ എളുപ്പത്തിൽ സാധിക്കും എന്ന ചിന്ത ഇന്നത്തെ ഭൂരിപക്ഷം പരിസ്ഥിതി തൊഴിലാളികൾക്കുമുണ്ട്.
ഏറ്റവും ശ്രദ്ധേയമായ കാര്യം ഭാരതത്തിലെ പരിസ്ഥിതി സംരക്ഷണ സംഘടനകൾ ഇപ്പോൾ പൂർണമായും ബംഗളൂരു ലോബിയുടെ നിയന്ത്രണത്തിലാണ് എന്നതാണ്. കോടാനുകോടി രൂപയുടെ വിദേശ ഫണ്ട് കൈകാര്യം ചെയ്യുന്നതും ഇവരാണ്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ പോലും ഇടപെടാനും കൈകടത്താനും ഇക്കൂട്ടർക്ക് ഭരണസിരാകേന്ദ്രത്തിൽ സംവിധാനമുണ്ട് എന്നതു തർക്കമില്ലാത്ത കാര്യമാണ്. ഈ പശ്ചാത്തലത്തിൽ വേണം 2018 ലെ മഹാപ്രളയകാലത്തും 2019ലെ പേമാരിയിലും മണ്ണിടിച്ചിൽ സമയത്തും പൊതുസമൂഹത്തിലും നവമാധ്യമങ്ങളിലും ഉയർന്നുവന്ന ഗാഡ്ഗിൽ സ്തുതികൾ പഠനവിധേയമാക്കാൻ.
ഗാഡ്ഗിൽ ശിപാർശകൾ വന്നവഴി
1980-കളിൽ ശക്തിയാർജിച്ച പരിസ്ഥിതി സംരക്ഷണ സംഘടനകൾ അതതുകാലത്തെ സർക്കാരുമായി യോജിച്ച് നിയന്ത്രണ, നിരോധനങ്ങൾ പശ്ചിമഘട്ടത്തിൽ അടിച്ചേൽപ്പിച്ച ഉദാഹരണങ്ങൾ നിരവധിയുണ്ട്. ഇഎഫ്എൽ നിയമവും മറ്റും ഇതിനുള്ള ഉദാഹരണങ്ങളാണ്. യാതൊരു നഷ്ടപരിഹാരവും നല്കാതെ വനംവകുപ്പിന്റെ ഒരു നോട്ടീസിൽ തീർന്നു കർഷകന്റെ സ്വപ്നങ്ങളും ഭാവിയും എന്നതാണ് ഇതിന്റെ പരിണതഫലം.
2006-ലാണ് പശ്ചിമഘട്ടത്തെ ലോകപൈതൃകപദവിയിൽ ഉൾപ്പെടുത്താൻ ശ്രമങ്ങൾ ആരംഭിച്ചത്. അതേവർഷം തന്നെ ഭാരതസർക്കാർ ലോകപൈതൃക കമ്മിറ്റിയിൽ അപേക്ഷ നല്കുകയും കമ്മിറ്റി അപേക്ഷ നിരസിക്കുകയും ചെയ്തു. നിരസിക്കാൻ പറഞ്ഞ കാരണം പശ്ചിമഘട്ടത്തിൽ ഡാമുകളും തോട്ടങ്ങളും ജനവാസകേന്ദ്രങ്ങളും ഉണ്ടെന്നുള്ളതാണ്. എന്നാൽ, ബംഗളൂരു ലോബിയുടെ ശ്രമഫലമായി 2009-ൽ സർക്കാർ വീണ്ടും ലോകപൈതൃക കമ്മിറ്റിയിൽ അപേക്ഷ നല്കി.
ആ അപേക്ഷയിൽ കൂടുതൽ ചർച്ചയ്ക്കുശേഷം പ്രദേശത്ത് ഡാമുകളും ജനജീവിതവും കൃഷിയും ഉള്ളതിനാൽ പൊതുജന പങ്കാളിത്തത്തോടെയുള്ള ഒരു മാനേജ്മെന്റ് പ്ലാൻ ആവശ്യപ്പെട്ടു. ഈ കുറവ് നികത്തുന്നതിനുവേണ്ടിയാണ് മാധവ് ഗാഡ്ഗിൽ അധ്യക്ഷനായുള്ള കമ്മിറ്റി നിലവിൽ വന്നത്. ഇതിനുശേഷം തങ്ങൾ എന്താണ് ചെയ്യുവാൻ ഉദ്ദേശിക്കുന്നതെന്നു കാണിച്ച് കറന്റ് സയൻസ് എന്ന മാസികയിൽ ഗാഡ്ഗിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുകയും വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്തു.
എന്നാൽ, മേൽപ്പറഞ്ഞ പ്രബന്ധത്തിൽ പരാമർശിച്ച ഒരു കാര്യവും ചെയ്യാതെ, ലോകപൈതൃക കമ്മിറ്റിക്ക് സമർപ്പിക്കേണ്ട റിപ്പോർട്ടാണ് ഏകപക്ഷീയമായി ഗാഡ്ഗിൽ തയാറാക്കിയത്. ഇതുകൊണ്ടാണ് പശ്ചിമഘട്ടത്തിലെന്പാടും കർഷകരോഷം ഇരന്പുകയും കേരളത്തിൽ അതു നിയന്ത്രിക്കാനാവാത്ത തരത്തിൽ രൂപപ്പെടുകയും ചെയ്തത്.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് 2011 ഓഗസ്റ്റ് 31-ന് ആണെങ്കിലും 2011 ജനുവരി ആറിനു തന്നെ ലോകപൈതൃക കമ്മിറ്റിക്കുവേണ്ടി ഐയുസിഎൻ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ചും ശിപാർശകളെക്കുറിച്ചും കേന്ദ്രസർക്കാരിനോട് വിശദീകരണം ചോദിച്ചത് വളരെ ഗൗരവപൂർവം പഠനവിധേയമാക്കേണ്ടതാണ്. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ അവസാന ഖണ്ഡികയിൽ ഈ റിപ്പോർട്ട് ലോകപൈതൃക കമ്മിറ്റിയുടെ ആവശ്യത്തിനനുസരിച്ചു തയാറാക്കിയതാണെന്നും ലോകപൈതൃക അപേക്ഷയിലെ ന്യൂനതകൾ ഈ റിപ്പോർട്ടിലെ ശിപാർശകൾ പരിഹരിക്കുമെന്നും പറഞ്ഞിട്ടുണ്ട്.
അതിനാൽ, പ്രളയത്തെയും അടുത്തകാലത്തെ പ്രകൃതിദുരന്തങ്ങളുടെയും മറവിൽ തത്പരകക്ഷികൾ വീണ്ടും ഗാഡ്ഗിലാണ് ശരി എന്ന രീതിയിൽ പ്രചാരണം നടത്തുന്നത് പരിഷ്കൃതസമൂഹത്തിന് യോജിച്ചതാണോ എന്നു സംശയിക്കണം. എന്തുവില കൊടുത്തും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കി വിദേശസഹായം കൈപ്പറ്റുന്നതിനായാണ് മലയോര കർഷകരെ ഞെരുക്കുന്നതിനുമാണ് ഇപ്പോഴത്തെ ഈ തിരയിളക്കം.
ചില സംശയങ്ങൾ
1. പ്രകൃതി സംരക്ഷണം മലയോര കർഷകരുടെ മാത്രം ഉത്തരവാദിത്വമാണോ?
2. പശ്ചിമഘട്ടത്തിൽ നിന്നുള്ള പാറയും മണലും സിംഹഭാഗവും ഉപയോഗിക്കുന്നത് കർഷകരാണോ?
3. ഒരുകാലത്ത് സർക്കാർ പശ്ചിമഘട്ടത്തിൽ കുടിയിരുത്തിയവരെ കുടിയിറക്കാൻ സർക്കാർ ഒത്താശ ചെയ്യുന്നത് നീതിയാണോ?
4. പശ്ചിമഘട്ടത്തിലെ ഡാമുകളിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കർഷകർ മാത്രമാണോ ഉപയോഗിക്കുന്നത്?
5. പശ്ചിമഘട്ടത്തിലെ മരങ്ങൾ വെട്ടിമാറ്റി പൂർണമായും ഉപയോഗിച്ചത് കർഷകരാണോ?
6. ബിൽഡിംഗ് കോഡ് പശ്ചിമഘട്ടത്തിൽ മാത്രം മതിയോ? അതു പ്രകൃതിസംരക്ഷണം സാധ്യമാക്കുമോ?
ചുരുക്കിപ്പറഞ്ഞാൽ, ഇപ്പോൾ നടക്കുന്ന ചർച്ചകൾ എല്ലാം മുൻകൂട്ടി തയാറാക്കിയ അജൻഡയുടെ ഭാഗമാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. ആയതിനാൽ പൊതുവായ ചർച്ചകളിലൂടെയുള്ള പ്രായോഗികതയിലൂന്നിയ പ്രകൃതി സംരക്ഷണമാതൃകയിൽ ശിപാർശകളും ആണ് ഇന്നിന്റെ ആവശ്യം.
വാൽക്കഷണം
അമേരിക്കയുടെ കാർബൺ റേറ്റിംഗ് 27.7
ഇന്ത്യയുടെ കാർബൺ റേറ്റിംഗ് 1.1
ദേശീയ വനവിസ്തൃതി 19%
കേരളത്തിന്റേത് 29%
പി.സി. ജോസഫ്