അതേസമയം, അഭയാർഥി പ്രതിസന്ധിക്ക് ബെലറൂസ് പ്രസിഡൻറ് അലക്സാണ്ടർ ലുകാഷെങ്കോയെ പൂർണമായി കുറ്റപ്പെടുത്താനാവില്ലെന്ന് റഷ്യ. അതിർത്തിയിലെ പ്രശ്നം സൃഷ്ടിച്ചത് ലുക്കാഷെങ്കോയല്ലെന്ന് റഷ്യൻ പ്രസിഡൻറിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കാൻ’ റഷ്യ തയാറാണെന്നും വക്താവ് പറഞ്ഞു.
ബെലാറസ് പ്രതിസന്ധിയിൽ കുടിയേറ്റക്കാർ അക്രമാസക്തമായതിനെ തുടർന്ന് പോളണ്ട് ജലപീരങ്കി പ്രയോഗിച്ചു. സൈന്യത്തിനെതിരെ കല്ലെറിഞ്ഞ കുടിയേറ്റക്കാരെ ബെലാറസ് അതിർത്തിയിൽ പോളിഷ് സൈന്യം ജലപീരങ്കിയും കണ്ണീർ വാതകവുമാണ് പ്രയോഗിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കുടിയേറ്റക്കാർ പ്രകോപിതരായി. ആക്രമണാത്മക വിദേശികൾക്കെതിരെ ജലപീരങ്കികൾ പ്രയോഗിച്ചതായി അതിർത്തി സംരക്ഷണ ഏജൻസി ട്വീറ്റ് ചെയ്തു.ഏറ്റുമുട്ടലിൽ ഒരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റതായി പോളിഷ് പോലീസ് പറഞ്ഞു.
ഇതിനിടെ ജർമ്മൻ ചാൻസലർ അംഗല മെർക്കൽ ബെലാറസ് നേതാവുമായി കുടിയേറ്റക്കാർക്കുള്ള സഹായം ചർച്ച ചെയ്തു. അതിർത്തി പ്രദേശത്ത് കുടിയേറ്റക്കാരെ ഇളക്കിവിടുന്നത് ബെലാറസ് ആണെന്ന് പോളിഷ് പോലീസ് ആരോപിച്ചു.
ജോസ് കുന്പിളുവേലിൽ