കഴിഞ്ഞ ഒരു മാസമായി ആമസോണ്‍ വൻകാടുകളിൽ പടർന്നു പിടിച്ച അഗ്നി ഇനിയും ശമിക്കപ്പെട്ടിട്ടില്ലെന്നതു ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തുന്നു. അമേരിക്കൻ വൻകരയുടെ സമീപസ്ഥമായ ഈ പർവതനിരകൾ ഭൂമിയുടെ കുടകളിലൊന്ന് എന്നാണ് കരുതപ്പെടുന്നത്. ഭൂമിയുടെ ശ്വാസകോശം എന്നു വിശേഷിപ്പിക്കപ്പെടുന്ന ആമസോണ്‍ മഴക്കാടുകളാണ് ഭൂമിയിലെ പ്രാണവായുവിന്റെ ഇരുപതു ശതമാനവും തരുന്നത്.
ലോകത്തിലെ അത്യപൂർവ ജൈവവൈവിധ്യ കലവറയായ ആമസോണ്‍ ഭൂമിയിലെ ഹരിതഖനിയാണ്. ബ്രസീൽ, സുരീനാം, വെനിസ്വല, ബോളീവിയ, പെറു, ഇക്വഡോർ, ഗയാന, ഫ്രഞ്ച്ഗയാന, കൊളംബിയ എന്നീ ഒൻപതു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 55 ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ മഴക്കാടുകൾ ഭൂമിയിലെ ഏറ്റവും വലിയ കാർബണ്‍ സിങ്ക് ആയും അറിയപ്പെടുന്നു. ഭൂമിയിലെ ഭക്ഷ്യധാന്യങ്ങളിൽ എഴുപത്തിയഞ്ച് ശതമാനത്തിന്റെയും ഉത്ഭവം ആമസോണ്‍ ആണ്. ഒൗഷധസസ്യങ്ങളുടെ സന്പന്നതയും ഈ വനങ്ങളുടെ സവിശേഷതയാണ്. അരലക്ഷത്തിലധികം സസ്യങ്ങളും ആയിരത്തിനാന്നൂറിലധികം പക്ഷി ഇനങ്ങളും മൂവായിരത്തിഇരുന്നൂറിലേറെ മത്സ്യങ്ങളും നാനൂറ്റിനാല്പത് ഇനം സസ്തനികളും മൂന്നൂറ്റിഎണ്പതു തരം ഉരഗങ്ങളും മുപ്പത് ലക്ഷത്തിലധികം ചെറുപ്രാണികളും, മൂവായിരത്തിലധികം പഴവർഗങ്ങളും നിറഞ്ഞതാണ് ഈ മഹാ ആരണ്യകം. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലശേഖരമായ ആമസോണ്‍ നദിയും ഇവിടെയാണ്. വിവിധ ഗോത്രവിഭാഗങ്ങളിലായി മുപ്പതു ലക്ഷത്തോളം ജനങ്ങളും ആമസോണ്‍ കാടുകളിൽ ജീവിക്കുന്നു.
ഭൂമിയിലെ ജീവസാന്നിധ്യത്തിനും നിലനില്പിനും ആധാരമായി കിടക്കുന്ന ഈ മഹാവനങ്ങൾ കത്തിയെരിയുന്പോൾ ജീവൻതന്നെ ഭൂമി അപകടത്തിലാണ്. അതുകൊണ്ടാണ് ലോകം മുഴുവൻ ആമസോണ്‍ ചർച്ചാ വിഷയമാകുന്നത്. കഴിഞ്ഞയാഴ്ചയിൽ പാരീസിൽ അവസാനിച്ച ജി - 7 ഉച്ചകോടി ഈ വിഷയം ചർച്ചചെയ്യുകയും തീയണയ്ക്കാൻ രണ്ടു കോടി ഡോളർ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
90 ഇടങ്ങളിലായി ഈ വർഷം 80,000 തീപിടിത്തങ്ങളാണ് ആമസോണിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 50,000 ഏക്കർ കാട് അഗ്നിക്കിരയായി കഴിഞ്ഞിരിക്കുന്നുവെന്നാണ് മനസിലാക്കാവുന്നത്. ബ്രസീലിലെ സാവോ പോളോ നഗരത്തിൽ തന്നെ ആകാശത്തു മേഘപടലങ്ങൾ കണക്കെ ആമസോണിൽനിന്നുള്ള പുകപടലങ്ങൾ വ്യാപിച്ചതു വലിയ ഉത്കണ്ഠയ്ക്കു കാരണമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം ഹരിതമേഖല ആമസോണിൽ കുറഞ്ഞുവെന്നാണു ശാസ്ത്രജ്ഞന്മാരുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം, ആമസോണ്‍ വനങ്ങളിൽ എല്ലാ വർഷവും കാട്ടുതീ സാധാരണമാണെന്ന വാദം ബ്രസീലിയൻ പ്രസിഡന്റ് തന്നെ സൂചിപ്പിക്കുന്നത് ഈ അഗ്നിബാധ അവർ വളരെ ലാഘവത്തോടെ വീക്ഷിക്കുന്നുവെന്നതിന്റെ തെളിവാണ്. മാത്രമല്ല ജി- 7 രാജ്യങ്ങൾ പ്രഖ്യാപിച്ച സഹായധനവും സഹകരണവും വരെ ബ്രസിലിയൻ പ്രസിഡന്റ് നിരസിക്കുന്നതും അസാധാരണമായ സംഭവമായി. എന്നാൽ, ബോളീവിയ പോലുള്ള രാജ്യങ്ങൾ തീയണയ്ക്കാൻ ലോകരാജ്യങ്ങളുടെ സഹകരണം തേടി എന്നതും ശുഭ പ്രതീക്ഷ നല്കുന്നു. യഥാർഥത്തിൽ ആമസോണ്‍ മഴക്കാടുകളുടെ നിലനില്പിനുള്ള ഭീഷണി ആരംഭിക്കുന്നത് 1972 ലാണ്. ആമസോണ്‍ വനങ്ങളുടെ ഹൃദയം മുറിച്ചുകൊണ്ട് ബ്രസിലിലെ സൈനിക ഭരണകൂടം 4,000 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാൻസ് ആമസോണിയൻ ഹൈവേ നിർമിച്ചതാണ് ഈ മഴക്കാടുകളോടു ചെയ്ത ക്രൂരത.
ഈ ഹൈവേ നിർമാണത്തിനു പ്രായോഗികമായ കാര്യങ്ങളാണു സർക്കാർ പറഞ്ഞതെങ്കിലും പിന്നീട് വൻതോതിലുള്ള വനനശീകരണത്തിനും അനധികൃത ഖനനത്തിനും ഇതു വഴി തെളിച്ചു. ആമസോണ്‍ വൻ ഭീഷണി നേരിടുന്നതിന്റെ പ്രധാന കാരണം ഈ മഴക്കാടുകളിൽ ഭൂമിക്കടിയിൽ സ്വർണം ഉൾപ്പെടെയുള്ള വൻധാതു നിക്ഷേപങ്ങൾ ഉണ്ടെന്നതാണ്. ഇപ്പോഴത്തെ അഗ്നിബാധയ്ക്കു പിറകിൽ ഖനിമാഫിയയും ഗവണ്മെന്റും തമ്മിലുള്ള ഒത്തുകളിയുണ്ടെന്നു പരിസ്തിതി പ്രവർത്തകർ ന്യായമായും സംശയിക്കുന്നതിനു കാരണങ്ങളുണ്ട്. ബ്രസീൽ മന്ത്രിസഭയിലെ അംഗങ്ങൾക്കുതന്നെ ഖനി വ്യവസായികളുമായി ബന്ധമുണ്ടെന്നും ആരോപണങ്ങളുണ്ട്. ഗവണ്മെന്റ് വൃത്തങ്ങൾ പറയുന്നതു കന്നുകാലികൾക്കു മേച്ചിൽ സ്ഥലങ്ങൾ സജ്ജമാക്കുന്നതിനു മനഃപൂർവം തീയിട്ടതാണെന്നാണ്.
ആമസോണ്‍ മഴക്കാടുകൾക്കു സംഭവിക്കുന്ന ഈ ദുരന്തം ഭൂമിയുടെതന്നെ നിലനിൽപ്പ് അപകടത്തിലാക്കും. ഭൂമി മനുഷ്യനു മാത്രമായി നിശ്ചയിക്കപ്പെട്ടു ലഭിച്ചിരിക്കുന്നുവെന്ന വിധത്തിൽ മനുഷ്യൻ വ്യാപരിക്കുന്നതു പരിസ്ഥിതി ധാർമികതയുടെ നഗ്നമായ ലംഘനമാണ്. ഭൂമിയിലെ ആവാസവ്യവസ്ഥയുടെ സംരക്ഷണം വഴി മാത്രമേ മനുഷ്യനും ഭൂമിയിൽ ജീവിക്കാനാവൂ എന്നതു വാസ്തവമാണ്. മനുഷ്യൻ മാത്രമുള്ള ഭൂമി വെറും സാങ്കല്പികമാണ്. ഭൂമിയിലെ ജീവിതത്തിന് ആധാരമായ തത്വങ്ങൾ പഠിപ്പിക്കുന്ന പഠനഗ്രന്ഥം തന്നെയാണു പ്രകൃതി. പ്രകൃതിയിലെ ജീവജാലങ്ങൾക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന ക്രമം അവ പാലിക്കുന്നുവെന്നതു മനുഷ്യനെ ചിന്തിപ്പിക്കുന്നതാണ്. പ്രപഞ്ച നിയമങ്ങളും മനുഷ്യനു പാഠമാകണം. ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങൾ അവയ്ക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന വിധം കൃത്യമായ ഭ്രമണപഥത്തിലൂടെയാണു സഞ്ചരിക്കുന്നത്. ഇതാണ് പ്രകൃതി നമ്മെ പഠിപ്പിക്കുന്ന ധാർമികത. പ്രകൃതിയിൽ എല്ലാം ഒന്ന് ഒന്നിനോടു ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ സൃഷ്ടികർമത്തിലെ മഹാഅത്ഭുതമാണ് പ്രകൃതിയിൽ കാണുന്ന ഈ പാരസ്പര്യം. പ്രകൃതിയിലെ വിഭവങ്ങൾ സ്വാർഥമോഹപ്രകാരം ചൂഷണം ചെയ്യപ്പെടേണ്ടതല്ല, പ്രത്യുത വിവേകത്തോടും ജാഗ്രതയോടുംകൂടി കൈകാര്യം ചെയ്യപ്പെടണം.
കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും എല്ലാം കാരണങ്ങൾ പ്രകൃതിയുടെ മേലുള്ള നമ്മുടെ കൈയേറ്റത്തിന്റെ അനന്തരഫലം തന്നയെയാണ്. പരിസ്ഥിതി ധാർമികതയുടെ പാഠങ്ങൾ ഉൾക്കൊള്ളാൻ ശക്തമായ ബോധവത്കരണശ്രമങ്ങൾ എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാവണം. ആമസോണ്‍ മഴക്കാടുകളിലെ തീ ഏറ്റവും വേഗം അണയ്ക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. വീണ്ടും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആമസോണ്‍ സംരക്ഷണത്തിനാവശ്യമായ പൊതു ധാരണയ്ക്കു യുഎൻ നേതൃത്വത്തിൽ ലോകരാഷ്ട്രങ്ങൾ ഒരുമിക്കണം. ആമസോണ്‍ മരിച്ചാൽ ഭൂമിയുടെ തന്നെ മരണത്തിലേക്കു വേഗം കൂടുമെന്നതു ലോകം മുഴുവൻ തിരിച്ചറിയണം. ആമസോണ്‍ സംരക്ഷണത്തിനായി നമുക്കു ഒന്നു ചേർന്നു കൈകോർക്കാം.
ബിഷപ് ജേക്കബ് മുരിക്കൻ
ലോകത്തിലെ അത്യപൂർവ ജൈവവൈവിധ്യ കലവറയായ ആമസോണ്‍ ഭൂമിയിലെ ഹരിതഖനിയാണ്. ബ്രസീൽ, സുരീനാം, വെനിസ്വല, ബോളീവിയ, പെറു, ഇക്വഡോർ, ഗയാന, ഫ്രഞ്ച്ഗയാന, കൊളംബിയ എന്നീ ഒൻപതു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 55 ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ മഴക്കാടുകൾ ഭൂമിയിലെ ഏറ്റവും വലിയ കാർബണ്‍ സിങ്ക് ആയും അറിയപ്പെടുന്നു. ഭൂമിയിലെ ഭക്ഷ്യധാന്യങ്ങളിൽ എഴുപത്തിയഞ്ച് ശതമാനത്തിന്റെയും ഉത്ഭവം ആമസോണ്‍ ആണ്. ഒൗഷധസസ്യങ്ങളുടെ സന്പന്നതയും ഈ വനങ്ങളുടെ സവിശേഷതയാണ്. അരലക്ഷത്തിലധികം സസ്യങ്ങളും ആയിരത്തിനാന്നൂറിലധികം പക്ഷി ഇനങ്ങളും മൂവായിരത്തിഇരുന്നൂറിലേറെ മത്സ്യങ്ങളും നാനൂറ്റിനാല്പത് ഇനം സസ്തനികളും മൂന്നൂറ്റിഎണ്പതു തരം ഉരഗങ്ങളും മുപ്പത് ലക്ഷത്തിലധികം ചെറുപ്രാണികളും, മൂവായിരത്തിലധികം പഴവർഗങ്ങളും നിറഞ്ഞതാണ് ഈ മഹാ ആരണ്യകം. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലശേഖരമായ ആമസോണ്‍ നദിയും ഇവിടെയാണ്. വിവിധ ഗോത്രവിഭാഗങ്ങളിലായി മുപ്പതു ലക്ഷത്തോളം ജനങ്ങളും ആമസോണ്‍ കാടുകളിൽ ജീവിക്കുന്നു.
ഭൂമിയിലെ ജീവസാന്നിധ്യത്തിനും നിലനില്പിനും ആധാരമായി കിടക്കുന്ന ഈ മഹാവനങ്ങൾ കത്തിയെരിയുന്പോൾ ജീവൻതന്നെ ഭൂമി അപകടത്തിലാണ്. അതുകൊണ്ടാണ് ലോകം മുഴുവൻ ആമസോണ്‍ ചർച്ചാ വിഷയമാകുന്നത്. കഴിഞ്ഞയാഴ്ചയിൽ പാരീസിൽ അവസാനിച്ച ജി - 7 ഉച്ചകോടി ഈ വിഷയം ചർച്ചചെയ്യുകയും തീയണയ്ക്കാൻ രണ്ടു കോടി ഡോളർ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
90 ഇടങ്ങളിലായി ഈ വർഷം 80,000 തീപിടിത്തങ്ങളാണ് ആമസോണിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 50,000 ഏക്കർ കാട് അഗ്നിക്കിരയായി കഴിഞ്ഞിരിക്കുന്നുവെന്നാണ് മനസിലാക്കാവുന്നത്. ബ്രസീലിലെ സാവോ പോളോ നഗരത്തിൽ തന്നെ ആകാശത്തു മേഘപടലങ്ങൾ കണക്കെ ആമസോണിൽനിന്നുള്ള പുകപടലങ്ങൾ വ്യാപിച്ചതു വലിയ ഉത്കണ്ഠയ്ക്കു കാരണമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം ഹരിതമേഖല ആമസോണിൽ കുറഞ്ഞുവെന്നാണു ശാസ്ത്രജ്ഞന്മാരുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം, ആമസോണ്‍ വനങ്ങളിൽ എല്ലാ വർഷവും കാട്ടുതീ സാധാരണമാണെന്ന വാദം ബ്രസീലിയൻ പ്രസിഡന്റ് തന്നെ സൂചിപ്പിക്കുന്നത് ഈ അഗ്നിബാധ അവർ വളരെ ലാഘവത്തോടെ വീക്ഷിക്കുന്നുവെന്നതിന്റെ തെളിവാണ്. മാത്രമല്ല ജി- 7 രാജ്യങ്ങൾ പ്രഖ്യാപിച്ച സഹായധനവും സഹകരണവും വരെ ബ്രസിലിയൻ പ്രസിഡന്റ് നിരസിക്കുന്നതും അസാധാരണമായ സംഭവമായി. എന്നാൽ, ബോളീവിയ പോലുള്ള രാജ്യങ്ങൾ തീയണയ്ക്കാൻ ലോകരാജ്യങ്ങളുടെ സഹകരണം തേടി എന്നതും ശുഭ പ്രതീക്ഷ നല്കുന്നു. യഥാർഥത്തിൽ ആമസോണ്‍ മഴക്കാടുകളുടെ നിലനില്പിനുള്ള ഭീഷണി ആരംഭിക്കുന്നത് 1972 ലാണ്. ആമസോണ്‍ വനങ്ങളുടെ ഹൃദയം മുറിച്ചുകൊണ്ട് ബ്രസിലിലെ സൈനിക ഭരണകൂടം 4,000 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാൻസ് ആമസോണിയൻ ഹൈവേ നിർമിച്ചതാണ് ഈ മഴക്കാടുകളോടു ചെയ്ത ക്രൂരത.
ഈ ഹൈവേ നിർമാണത്തിനു പ്രായോഗികമായ കാര്യങ്ങളാണു സർക്കാർ പറഞ്ഞതെങ്കിലും പിന്നീട് വൻതോതിലുള്ള വനനശീകരണത്തിനും അനധികൃത ഖനനത്തിനും ഇതു വഴി തെളിച്ചു. ആമസോണ്‍ വൻ ഭീഷണി നേരിടുന്നതിന്റെ പ്രധാന കാരണം ഈ മഴക്കാടുകളിൽ ഭൂമിക്കടിയിൽ സ്വർണം ഉൾപ്പെടെയുള്ള വൻധാതു നിക്ഷേപങ്ങൾ ഉണ്ടെന്നതാണ്. ഇപ്പോഴത്തെ അഗ്നിബാധയ്ക്കു പിറകിൽ ഖനിമാഫിയയും ഗവണ്മെന്റും തമ്മിലുള്ള ഒത്തുകളിയുണ്ടെന്നു പരിസ്തിതി പ്രവർത്തകർ ന്യായമായും സംശയിക്കുന്നതിനു കാരണങ്ങളുണ്ട്. ബ്രസീൽ മന്ത്രിസഭയിലെ അംഗങ്ങൾക്കുതന്നെ ഖനി വ്യവസായികളുമായി ബന്ധമുണ്ടെന്നും ആരോപണങ്ങളുണ്ട്. ഗവണ്മെന്റ് വൃത്തങ്ങൾ പറയുന്നതു കന്നുകാലികൾക്കു മേച്ചിൽ സ്ഥലങ്ങൾ സജ്ജമാക്കുന്നതിനു മനഃപൂർവം തീയിട്ടതാണെന്നാണ്.
ആമസോണ്‍ മഴക്കാടുകൾക്കു സംഭവിക്കുന്ന ഈ ദുരന്തം ഭൂമിയുടെതന്നെ നിലനിൽപ്പ് അപകടത്തിലാക്കും. ഭൂമി മനുഷ്യനു മാത്രമായി നിശ്ചയിക്കപ്പെട്ടു ലഭിച്ചിരിക്കുന്നുവെന്ന വിധത്തിൽ മനുഷ്യൻ വ്യാപരിക്കുന്നതു പരിസ്ഥിതി ധാർമികതയുടെ നഗ്നമായ ലംഘനമാണ്. ഭൂമിയിലെ ആവാസവ്യവസ്ഥയുടെ സംരക്ഷണം വഴി മാത്രമേ മനുഷ്യനും ഭൂമിയിൽ ജീവിക്കാനാവൂ എന്നതു വാസ്തവമാണ്. മനുഷ്യൻ മാത്രമുള്ള ഭൂമി വെറും സാങ്കല്പികമാണ്. ഭൂമിയിലെ ജീവിതത്തിന് ആധാരമായ തത്വങ്ങൾ പഠിപ്പിക്കുന്ന പഠനഗ്രന്ഥം തന്നെയാണു പ്രകൃതി. പ്രകൃതിയിലെ ജീവജാലങ്ങൾക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന ക്രമം അവ പാലിക്കുന്നുവെന്നതു മനുഷ്യനെ ചിന്തിപ്പിക്കുന്നതാണ്. പ്രപഞ്ച നിയമങ്ങളും മനുഷ്യനു പാഠമാകണം. ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങൾ അവയ്ക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന വിധം കൃത്യമായ ഭ്രമണപഥത്തിലൂടെയാണു സഞ്ചരിക്കുന്നത്. ഇതാണ് പ്രകൃതി നമ്മെ പഠിപ്പിക്കുന്ന ധാർമികത. പ്രകൃതിയിൽ എല്ലാം ഒന്ന് ഒന്നിനോടു ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ സൃഷ്ടികർമത്തിലെ മഹാഅത്ഭുതമാണ് പ്രകൃതിയിൽ കാണുന്ന ഈ പാരസ്പര്യം. പ്രകൃതിയിലെ വിഭവങ്ങൾ സ്വാർഥമോഹപ്രകാരം ചൂഷണം ചെയ്യപ്പെടേണ്ടതല്ല, പ്രത്യുത വിവേകത്തോടും ജാഗ്രതയോടുംകൂടി കൈകാര്യം ചെയ്യപ്പെടണം.
കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും എല്ലാം കാരണങ്ങൾ പ്രകൃതിയുടെ മേലുള്ള നമ്മുടെ കൈയേറ്റത്തിന്റെ അനന്തരഫലം തന്നയെയാണ്. പരിസ്ഥിതി ധാർമികതയുടെ പാഠങ്ങൾ ഉൾക്കൊള്ളാൻ ശക്തമായ ബോധവത്കരണശ്രമങ്ങൾ എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാവണം. ആമസോണ്‍ മഴക്കാടുകളിലെ തീ ഏറ്റവും വേഗം അണയ്ക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. വീണ്ടും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആമസോണ്‍ സംരക്ഷണത്തിനാവശ്യമായ പൊതു ധാരണയ്ക്കു യുഎൻ നേതൃത്വത്തിൽ ലോകരാഷ്ട്രങ്ങൾ ഒരുമിക്കണം. ആമസോണ്‍ മരിച്ചാൽ ഭൂമിയുടെ തന്നെ മരണത്തിലേക്കു വേഗം കൂടുമെന്നതു ലോകം മുഴുവൻ തിരിച്ചറിയണം. ആമസോണ്‍ സംരക്ഷണത്തിനായി നമുക്കു ഒന്നു ചേർന്നു കൈകോർക്കാം.
ബിഷപ് ജേക്കബ് മുരിക്കൻ