ഗ്ലാസ്ഗോ: ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കാൻ ഉതകുന്ന തീരുമാനങ്ങളില്ലാതെ, ആഹ്വാനങ്ങൾ മാത്രമായി യുഎൻ കാലാവസ്ഥാ സമ്മേളനം അവസാനിച്ചു. സ്കോട്ലൻഡിലെ ഗ്ലാസ്സ്ഗോയിൽ രണ്ടാഴ്ചയായി നടക്കുന്ന സമ്മേളനം നിരവധി വിഷയങ്ങളിൽ ചർച്ച ചെയ്തെങ്കിലും ഉറച്ച തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.
കാലാവസ്ഥ വ്യതിയാനമെന്ന ദുരന്തം തടയാൻ ലോകനേതാക്കൾ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ആഗോളതാപനില 1.5 ഡിഗ്രി സെൽഷ്യസ് ആയി കുറക്കണമെന്നായിരുന്നു 2015ലെ പാരീസ് ഉച്ചകോടിയുടെ പ്രധാന അജണ്ട. ഈ ലക്ഷ്യം കൈവരിക്കാൻ ലോകരാജ്യങ്ങൾ ശ്രദ്ധചെലുത്തണമെന്നാണ് യുഎൻ നിർദേശം. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ചർച്ചചെയ്യാൻ 200 നടുത്ത് രാജ്യങ്ങളുടെ പ്രതിനിധികളാണ് ഗ്ലാസ്ഗോയിൽ സമ്മേളിച്ചത്.
വെള്ളപ്പൊക്കം, കാട്ടുതീ, കടൽനിരപ്പ് ഉയരൽ എന്നീ പ്രകൃതി ദുരന്തങ്ങൾ വർധിക്കുന്നത് തടയാനുള്ള സത്വര നടപടികളെക്കുറിച്ചും രാഷ്ട്രനേതാക്കൾ ചർച്ച ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനം തടയാൻ കൂട്ടായ ശ്രമങ്ങളാണ് വേണ്ടതെന്ന് സിഒപി26 പ്രസിഡൻറ് അലോക് ശർമ പ്രതികരിച്ചു.
ജോസ് കുന്പിളുവേലിൽ
തീരുമാനങ്ങളില്ലാതെ, ആഹ്വാനങ്ങൾ മാത്രമായി യുഎൻ കാലാവസ്ഥാ സമ്മേളനം അവസാനിച്ചു
11:47 PM Nov 13, 2021 | Deepika.com