ആംസ്റ്റർഡാം: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്സ് ഭാഗിക ലോക്ഡൗണ്‍ ഏർപ്പെടുത്തി. ശനിയാഴ്ച രാത്രി മുതൽ മൂന്നാഴ്ചത്തേക്കാവും നിയന്ത്രണങ്ങളെന്ന് കാവൽ പ്രധാനമന്ത്രി മാർക്ക് റൂട്ടെ അറിയിച്ചു.
കോവിഡ് കേസുകളിൽ വീണ്ടും വർധനയുണ്ടായതിനെ തുടർന്ന് ലോക്ഡൗണ്‍ ഏർപ്പെടുത്തിയ ആദ്യ പടിഞ്ഞാറൻ യുറോപ്യൻ രാജ്യമാണ് നെതർലാൻഡ്. ലോക്ഡൗണ്‍ കാലയളവിൽ ബാറുകളും റസ്റ്ററന്റുകളും സൂപ്പർമാർക്കറ്റുകളും എട്ടിന് അടക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. കായിക മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തണം.
ആവശ്യവസ്തുക്കളല്ലാത്തവ വിൽക്കുന്ന കടകൾ ആറിന് അടക്കണമെന്നും സർക്കാർ അറിയിച്ചു. നെതർലാൻഡ്-നോർവേ ലോകകപ്പ് യോഗ്യത മത്സരം അടച്ചിട്ട സ്റ്റേഡയത്തിലാവും നടക്കുക.
16,364 പേർക്കാണ് കഴിഞ്ഞ ദിവസം നെതർലാൻഡ്സിൽ കോവിഡ് ബാധിച്ചത്. ഇതാദ്യമായാണ് നെതർലാൻഡ്സിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത്. 18,000ത്തോളം പേർ ഇതുവരെ നെതർലാൻഡ്സിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
ജോസ് കുന്പിളുവേലിൽ
നെതർലൻഡ്സിൽ ഭാഗിക ലോക്ക്ഡൗണ്‍
11:34 PM Nov 13, 2021 | Deepika.com