ഡല്ഹിഡയറി / ജോർജ് കള്ളിവയലിൽ
ദേശീയ പൗരത്വ പട്ടികയുടെ അന്തിമരൂപം ഇന്നു പ്രസിദ്ധീകരിക്കും. ആസാമിന്റെ തലസ്ഥാനമായ ഗോഹട്ടിയിൽ അടക്കം സംഘാർഷാവസ്ഥയുള്ള പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവിക്കുള്ള ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തതിന്റെ രോഷാഗ്നി കെട്ടടങ്ങുന്നതിനു മുന്പേയാണു വടക്കു കിഴക്കൻ സംസ്ഥാനത്തെ പൗരത്വ രജിസ്റ്ററിന്റെ പേരിലുള്ള വലിയ പ്രതിസന്ധി.
നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസണ്ഷിപ്പ് (എൻആർസി) എന്ന പേരിലുള്ള പൗരത്വ പട്ടികയിൽ നിന്ന് അപേക്ഷകരിൽ 41.6 ലക്ഷം പേരെങ്കിലും പുറത്തായെന്നാണ് റിപ്പോർട്ടുകൾ. പട്ടികയിൽ നിന്ന് ഒഴിവാക്കിയവരെ വിദേശികളായി പ്രഖ്യാപിക്കില്ലെന്നും കിംവദന്തികൾ ആരും വിശ്വസിക്കരുതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അർഹരായവർ ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിനാളുകൾ ഭീതിയുടെയും ഒറ്റപ്പെടലിന്റെയും മുൾമുനയിലുമാണ്.
പൗരത്വ പട്ടിക ഇന്നു പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി ഇന്നലെ പോലും ആസാമിന്റെ വിവിധ പ്രദേശങ്ങളിൽ കുടുംബങ്ങൾ കൂട്ടത്തോടെ സർക്കാർ ഓഫീസുകളിലേക്ക് ചെല്ലുകയാണ്. സുപ്രധാന പട്ടികയിൽ ചേർക്കാൻ അർഹരാണെന്നു ബോധ്യപ്പെടുത്താനാണ് ഒരു ജനതയുടെ നെട്ടോട്ടം. സർക്കാർ ഉദ്യോഗസ്ഥരും പുറത്തായവരുടെ കൂടെയുണ്ട്. പട്ടികയിൽ അപാകതകൾ ഉണ്ടെ ന്നു സർക്കാർ സമ്മതിക്കുന്നുണ്ട്. അതിനാൽ തന്നെ പരാതി പരിഹരിക്കാൻ വരുംമാസങ്ങളിലും അവസരം ഉണ്ടെ ന്നു കേന്ദ്രസർക്കാർ ആവർത്തിക്കുന്നു.
ഒരു വീട്ടിൽ രണ്ടു നാട്ടുകാർ
ആസാമിലെ ബിശ്വനാഥ് ജില്ലയിലുള്ള പാനിഭരാൽ പഞ്ചായത്തിലെ ജപാരിഗുരി ഗ്രാമത്തിലാണ് അചാൽ അലിയും കുടുംബവും അനേക വർഷങ്ങളായി താമസിക്കുന്നത്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളുമായി ഇന്നലെ ഹാജരാകാനാണ് അലിക്ക് നോട്ടീസ് കിട്ടിയത്. പൗരത്വ പട്ടികയുടെ അന്തിമരൂപം ഇന്നു പ്രസിദ്ധീകരിക്കുമെന്ന് തറപ്പിച്ചു പറയുന്പോഴും ആസാമിന്റെ വിവിധ പ്രദേശങ്ങളിൽ നൂറു കണക്കിനാളുകളെയാണ് ഹിയറിംഗിനായി വിളിപ്പിച്ചിരിക്കുന്നത്.
കുടുംബത്തിൽ തന്റെ ഭാര്യ ഒഴികെ മറ്റെല്ലാവരും കരട് പട്ടികയിലുണ്ടായിരുന്ന തമേജ് അലി എന്നയാളും സർക്കാർ ഓഫീസുകളിൽ ആഴ്ചകളായി കയറിയിറങ്ങുകയാണ്. ഗൊരോയിമാരി റവന്യൂ സർക്കിളിലുള്ള ഭാലുക്കാബാരി ഗാവ് പഞ്ചായത്തിലുള്ള തമേജ് അലിയും മൂന്നു മക്കളും രജിസ്റ്ററിലുണ്ട്. പക്ഷേ അതേ നാട്ടുകാരിയായ ഭാര്യയുടെ അപേക്ഷ തള്ളിയതിനാൽ കരടു പട്ടികയിലില്ല. ഇതേപോലെ ഒരേ കുടുംബത്തിലെ ഏതാനും പേർ മാത്രം പൗരത്വ പട്ടികയിൽ നിന്നു പുറത്തായ നിരവധി സംഭവങ്ങളാണ് ആസാമിലുള്ളത്.
മക്കളും താനും പട്ടികയിൽ ഉള്ളതിനാൽ ഭാര്യയുടെ കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടാകുമെന്നായിരുന്നു ഈ പാവപ്പെട്ടവൻ കരുതിയത്. എന്നാൽ, കുടുംബത്തിലെ ഓരോ അംഗത്തോടും രേഖകൾ വീണ്ടും കൊണ്ടുവന്നു ശരിയാണെന്നു ബോധ്യപ്പെടുത്താനായിരുന്നു സർക്കാരിന്റെ നോട്ടീസ്. കഴിഞ്ഞ തിങ്കളാഴ്ച വരെ പലതവണ ഇവർ ഉദ്യോഗസ്ഥരുടെ കരുണ തേടി ഓഫീസുകളിൽ കയറിയിറങ്ങി വലഞ്ഞു.
സ്വന്തം അച്ഛന്റെ മകനാണെന്ന് തെളിയിക്കാൻ മതിയായ രേഖകൾ ഇല്ലെന്നാണു സർക്കാർ ഉദ്യോഗസ്ഥർ പറയുന്നതെന്ന് തമേജ് അലിയുടെ മകൻ മഷെർ ഷെയ്ഖ് പറയുന്നു. 1970ലെ വോട്ടർപട്ടികയിൽ പിതാവിന്റെ പേരിനോടൊപ്പം ഷെയ്ഖ് എന്ന് ചേർത്തിരുന്നു. പിന്നീട് തമേജ് ഷെയ്ഖ് എന്നതു മാറ്റി അലി എന്നെഴുതി തുടങ്ങിയതാണു പുലിവാലായത്. 1975ലെ വോട്ടർ പട്ടികയിൽ തമേജ് അലി എന്നാണ് പേര്. അച്ഛൻ വരുത്തിയ ചെറിയ പിഴവിന്റെ പേരിൽ ബംഗ്ലാദേശിയോ, രാജ്യം ഇല്ലാത്തവനോ ആയി താൻ തെരുവിലാക്കപ്പെടുമെന്നാണ് മഷെർ ഷെയ്ഖ് വിറയലോടെ പറയുന്നത്.
സംശയമുനയുള്ള ലക്ഷ്യം
ദേശീയ പൗരത്വ രജിസ്റ്റർ പതിവു പോലെ ഇന്ത്യയുടെ ’ആഭ്യന്തര പ്രശ്നം’ ആണ്. ജമ്മു കാഷ്മീരിന്റെ കാര്യത്തിൽ കേട്ടുമടുത്ത പല്ലവിയാണിത്. ഇപ്പോൾ ആസാമിലെ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആസാമിലെ ഇന്ത്യൻ പൗരന്മാരെയും പൗരന്മാർ അല്ലാത്തവരെയും കണ്ടെ ത്തുന്ന പ്രക്രിയയും ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം ആണെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞയാഴ്ച ബംഗ്ലാദേശിലെ ധാക്കയിൽ നടത്തിയ പ്രസ്താവനയുടെ പൊരുളും വ്യക്തം.
ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇന്നു മുതൽ ഇന്ത്യൻ പൗരന്മാർ അല്ലാതാവുകയാണ്. അന്തിമപട്ടിക പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നൽകിയ അവസാന തീയതി ഇന്നാണ്. 40 ലക്ഷത്തിലേറെ ബംഗ്ലാദേശികളെ ആട്ടിപ്പായിക്കുകയെന്നത് പ്രായോഗികമാകില്ല. ബംഗ്ലാദേശുമായുള്ള നയതന്ത്ര ബന്ധം കണക്കിലെടുത്താൽ കൂട്ട പുറത്താക്കലിന് ഇന്ത്യ തത്കാലം മുതിരുകയുമില്ല. പക്ഷേ മുസ്ലിംകളായ 40 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്നു നീക്കുകയാണ് കേന്ദ്രവും ആസാമും ഭരിക്കുന്ന ബിജെപിയുടെ പ്രധാന ഉദ്ദേശ്യം.
കഴിഞ്ഞ വർഷം ജൂലൈ 31-നാണ് കരടു പട്ടിക പ്രസിദ്ധീകരിച്ചത്. അന്ന് 40.7 ലക്ഷം പേരാണ് പട്ടികയിൽ ഒഴിവാക്കപ്പെട്ടത്. പിന്നീട് അധിക പുറത്താക്കൽ പട്ടിക കൂടി വന്നതോടെ ഒരു ലക്ഷത്തോളം പേർ കൂടി പുറത്തായി. ഇതോടെ ഇന്ത്യൻ പൗരത്വം നിഷേധിക്കപ്പെട്ടവരുടെ എണ്ണ 41.6 ലക്ഷത്തിലേറെയായി. മൊത്തം അപേക്ഷകരായിരുന്ന 3.29 കോടി ജനങ്ങളിൽ 2.9 കോടി പേരാണ് ഇന്ത്യൻ പൗരന്മാരായി അംഗീകരിക്കപ്പെട്ടത്.
മനുഷ്യന് അസ്തിത്വം വിലപ്പെട്ടത്
പൗരത്വ പട്ടികയിൽ നിന്നു പുറത്തായവരാണ് ഇനി അവരുടെ ഇന്ത്യൻ പൗരത്വം തെളിയിക്കേണ്ട ത്. അവിടെയാണ് പ്രശ്നവും. വർഷങ്ങളോളം ഇന്ത്യക്കാർ ആയിരുന്നവരുടെ പിൻതലമുറക്കാർ പോലും പൂർവികരുടെ വിദ്യാഭ്യാസക്കുറവു കൊണ്ടു വരുത്തിയതോ, വന്നുഭവിച്ചതോ ആയ പിഴവുകളുടെ പേരിൽ സ്വന്തം അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണ്. 1985ലെ ആസാം കരാർ പ്രകാരം 1971 മാർച്ച് 24 ആണ് വിദേശികളായി മുദ്രകുത്തുന്നതിനുള്ള അവസാന തീയതി. ബംഗ്ലാദേശ് വിമോചന യുദ്ധം ആരംഭിച്ചതിന്റെ തലേന്നാണിത്.
എന്നാൽ, ശരിയായ രേഖകൾ സൂക്ഷിക്കുന്നതിലും കംപ്യൂട്ടറൈസ് ചെയ്ത് ശരിയാക്കുന്നതിലും വലിയ വീഴ്ചകളും പിഴവുകളും ഉള്ള രാജ്യത്ത് ശരിയായ ഇന്ത്യൻ പൗരന്മാരും വിദേശികളായി മുദ്രകുത്തി പുറത്താക്കപ്പെടുന്നതു ദുരന്തമാണ്. അനധികൃത കുടിയേറ്റക്കാരെ തടയുകയെന്ന നല്ല ലക്ഷ്യത്തിന്റെ മറവിൽ ഇന്ത്യയുടെ സ്വന്തം പൗരന്മാരെ കൂടി ക്രൂശിക്കുന്നതും അനാഥരാക്കുന്നതും ഒരു ജനതയ്ക്കും രാജ്യത്തിനും അപമാനവും ആപത്തുമാണ്. ആഭ്യന്തര കലാപത്തിലേക്കു വരെ വഴിതെളിക്കാവുന്ന ഇത്തരം കാര്യങ്ങളിൽ കൂടുതൽ സമഗ്രമായ പരിശോധനകളും തിരുത്തലുകളും വരുത്താൻ കേന്ദ്രം തയാറാകട്ടെ.
ഒരു രാജ്യവും ഒരു പതാകയും മാത്രമല്ല, ഒരു ജനതയും ഒരു മനസും ആകണം ഇന്ത്യ. ജനങ്ങളെ ഭിന്നിപ്പിക്കാൻ മതവും സാങ്കേതികത്വവും കാരണം ആകരുത്. നാനാത്വത്തിലെ ഏകത്വം ഇന്ത്യയുടെ കരുത്താണ്. വൈവിധ്യത്തിന്റെ സൗന്ദര്യം ആണ് ഭാരതത്തിന്റെ നന്മയും മേന്മയും ശക്തിയും.
ദേശീയ പൗരത്വ പട്ടികയുടെ അന്തിമരൂപം ഇന്നു പ്രസിദ്ധീകരിക്കും. ആസാമിന്റെ തലസ്ഥാനമായ ഗോഹട്ടിയിൽ അടക്കം സംഘാർഷാവസ്ഥയുള്ള പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവിക്കുള്ള ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തതിന്റെ രോഷാഗ്നി കെട്ടടങ്ങുന്നതിനു മുന്പേയാണു വടക്കു കിഴക്കൻ സംസ്ഥാനത്തെ പൗരത്വ രജിസ്റ്ററിന്റെ പേരിലുള്ള വലിയ പ്രതിസന്ധി.
നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസണ്ഷിപ്പ് (എൻആർസി) എന്ന പേരിലുള്ള പൗരത്വ പട്ടികയിൽ നിന്ന് അപേക്ഷകരിൽ 41.6 ലക്ഷം പേരെങ്കിലും പുറത്തായെന്നാണ് റിപ്പോർട്ടുകൾ. പട്ടികയിൽ നിന്ന് ഒഴിവാക്കിയവരെ വിദേശികളായി പ്രഖ്യാപിക്കില്ലെന്നും കിംവദന്തികൾ ആരും വിശ്വസിക്കരുതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അർഹരായവർ ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിനാളുകൾ ഭീതിയുടെയും ഒറ്റപ്പെടലിന്റെയും മുൾമുനയിലുമാണ്.
പൗരത്വ പട്ടിക ഇന്നു പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി ഇന്നലെ പോലും ആസാമിന്റെ വിവിധ പ്രദേശങ്ങളിൽ കുടുംബങ്ങൾ കൂട്ടത്തോടെ സർക്കാർ ഓഫീസുകളിലേക്ക് ചെല്ലുകയാണ്. സുപ്രധാന പട്ടികയിൽ ചേർക്കാൻ അർഹരാണെന്നു ബോധ്യപ്പെടുത്താനാണ് ഒരു ജനതയുടെ നെട്ടോട്ടം. സർക്കാർ ഉദ്യോഗസ്ഥരും പുറത്തായവരുടെ കൂടെയുണ്ട്. പട്ടികയിൽ അപാകതകൾ ഉണ്ടെ ന്നു സർക്കാർ സമ്മതിക്കുന്നുണ്ട്. അതിനാൽ തന്നെ പരാതി പരിഹരിക്കാൻ വരുംമാസങ്ങളിലും അവസരം ഉണ്ടെ ന്നു കേന്ദ്രസർക്കാർ ആവർത്തിക്കുന്നു.
ഒരു വീട്ടിൽ രണ്ടു നാട്ടുകാർ
ആസാമിലെ ബിശ്വനാഥ് ജില്ലയിലുള്ള പാനിഭരാൽ പഞ്ചായത്തിലെ ജപാരിഗുരി ഗ്രാമത്തിലാണ് അചാൽ അലിയും കുടുംബവും അനേക വർഷങ്ങളായി താമസിക്കുന്നത്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളുമായി ഇന്നലെ ഹാജരാകാനാണ് അലിക്ക് നോട്ടീസ് കിട്ടിയത്. പൗരത്വ പട്ടികയുടെ അന്തിമരൂപം ഇന്നു പ്രസിദ്ധീകരിക്കുമെന്ന് തറപ്പിച്ചു പറയുന്പോഴും ആസാമിന്റെ വിവിധ പ്രദേശങ്ങളിൽ നൂറു കണക്കിനാളുകളെയാണ് ഹിയറിംഗിനായി വിളിപ്പിച്ചിരിക്കുന്നത്.
കുടുംബത്തിൽ തന്റെ ഭാര്യ ഒഴികെ മറ്റെല്ലാവരും കരട് പട്ടികയിലുണ്ടായിരുന്ന തമേജ് അലി എന്നയാളും സർക്കാർ ഓഫീസുകളിൽ ആഴ്ചകളായി കയറിയിറങ്ങുകയാണ്. ഗൊരോയിമാരി റവന്യൂ സർക്കിളിലുള്ള ഭാലുക്കാബാരി ഗാവ് പഞ്ചായത്തിലുള്ള തമേജ് അലിയും മൂന്നു മക്കളും രജിസ്റ്ററിലുണ്ട്. പക്ഷേ അതേ നാട്ടുകാരിയായ ഭാര്യയുടെ അപേക്ഷ തള്ളിയതിനാൽ കരടു പട്ടികയിലില്ല. ഇതേപോലെ ഒരേ കുടുംബത്തിലെ ഏതാനും പേർ മാത്രം പൗരത്വ പട്ടികയിൽ നിന്നു പുറത്തായ നിരവധി സംഭവങ്ങളാണ് ആസാമിലുള്ളത്.
മക്കളും താനും പട്ടികയിൽ ഉള്ളതിനാൽ ഭാര്യയുടെ കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടാകുമെന്നായിരുന്നു ഈ പാവപ്പെട്ടവൻ കരുതിയത്. എന്നാൽ, കുടുംബത്തിലെ ഓരോ അംഗത്തോടും രേഖകൾ വീണ്ടും കൊണ്ടുവന്നു ശരിയാണെന്നു ബോധ്യപ്പെടുത്താനായിരുന്നു സർക്കാരിന്റെ നോട്ടീസ്. കഴിഞ്ഞ തിങ്കളാഴ്ച വരെ പലതവണ ഇവർ ഉദ്യോഗസ്ഥരുടെ കരുണ തേടി ഓഫീസുകളിൽ കയറിയിറങ്ങി വലഞ്ഞു.
സ്വന്തം അച്ഛന്റെ മകനാണെന്ന് തെളിയിക്കാൻ മതിയായ രേഖകൾ ഇല്ലെന്നാണു സർക്കാർ ഉദ്യോഗസ്ഥർ പറയുന്നതെന്ന് തമേജ് അലിയുടെ മകൻ മഷെർ ഷെയ്ഖ് പറയുന്നു. 1970ലെ വോട്ടർപട്ടികയിൽ പിതാവിന്റെ പേരിനോടൊപ്പം ഷെയ്ഖ് എന്ന് ചേർത്തിരുന്നു. പിന്നീട് തമേജ് ഷെയ്ഖ് എന്നതു മാറ്റി അലി എന്നെഴുതി തുടങ്ങിയതാണു പുലിവാലായത്. 1975ലെ വോട്ടർ പട്ടികയിൽ തമേജ് അലി എന്നാണ് പേര്. അച്ഛൻ വരുത്തിയ ചെറിയ പിഴവിന്റെ പേരിൽ ബംഗ്ലാദേശിയോ, രാജ്യം ഇല്ലാത്തവനോ ആയി താൻ തെരുവിലാക്കപ്പെടുമെന്നാണ് മഷെർ ഷെയ്ഖ് വിറയലോടെ പറയുന്നത്.
സംശയമുനയുള്ള ലക്ഷ്യം
ദേശീയ പൗരത്വ രജിസ്റ്റർ പതിവു പോലെ ഇന്ത്യയുടെ ’ആഭ്യന്തര പ്രശ്നം’ ആണ്. ജമ്മു കാഷ്മീരിന്റെ കാര്യത്തിൽ കേട്ടുമടുത്ത പല്ലവിയാണിത്. ഇപ്പോൾ ആസാമിലെ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആസാമിലെ ഇന്ത്യൻ പൗരന്മാരെയും പൗരന്മാർ അല്ലാത്തവരെയും കണ്ടെ ത്തുന്ന പ്രക്രിയയും ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം ആണെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞയാഴ്ച ബംഗ്ലാദേശിലെ ധാക്കയിൽ നടത്തിയ പ്രസ്താവനയുടെ പൊരുളും വ്യക്തം.
ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇന്നു മുതൽ ഇന്ത്യൻ പൗരന്മാർ അല്ലാതാവുകയാണ്. അന്തിമപട്ടിക പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നൽകിയ അവസാന തീയതി ഇന്നാണ്. 40 ലക്ഷത്തിലേറെ ബംഗ്ലാദേശികളെ ആട്ടിപ്പായിക്കുകയെന്നത് പ്രായോഗികമാകില്ല. ബംഗ്ലാദേശുമായുള്ള നയതന്ത്ര ബന്ധം കണക്കിലെടുത്താൽ കൂട്ട പുറത്താക്കലിന് ഇന്ത്യ തത്കാലം മുതിരുകയുമില്ല. പക്ഷേ മുസ്ലിംകളായ 40 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്നു നീക്കുകയാണ് കേന്ദ്രവും ആസാമും ഭരിക്കുന്ന ബിജെപിയുടെ പ്രധാന ഉദ്ദേശ്യം.
കഴിഞ്ഞ വർഷം ജൂലൈ 31-നാണ് കരടു പട്ടിക പ്രസിദ്ധീകരിച്ചത്. അന്ന് 40.7 ലക്ഷം പേരാണ് പട്ടികയിൽ ഒഴിവാക്കപ്പെട്ടത്. പിന്നീട് അധിക പുറത്താക്കൽ പട്ടിക കൂടി വന്നതോടെ ഒരു ലക്ഷത്തോളം പേർ കൂടി പുറത്തായി. ഇതോടെ ഇന്ത്യൻ പൗരത്വം നിഷേധിക്കപ്പെട്ടവരുടെ എണ്ണ 41.6 ലക്ഷത്തിലേറെയായി. മൊത്തം അപേക്ഷകരായിരുന്ന 3.29 കോടി ജനങ്ങളിൽ 2.9 കോടി പേരാണ് ഇന്ത്യൻ പൗരന്മാരായി അംഗീകരിക്കപ്പെട്ടത്.
മനുഷ്യന് അസ്തിത്വം വിലപ്പെട്ടത്
പൗരത്വ പട്ടികയിൽ നിന്നു പുറത്തായവരാണ് ഇനി അവരുടെ ഇന്ത്യൻ പൗരത്വം തെളിയിക്കേണ്ട ത്. അവിടെയാണ് പ്രശ്നവും. വർഷങ്ങളോളം ഇന്ത്യക്കാർ ആയിരുന്നവരുടെ പിൻതലമുറക്കാർ പോലും പൂർവികരുടെ വിദ്യാഭ്യാസക്കുറവു കൊണ്ടു വരുത്തിയതോ, വന്നുഭവിച്ചതോ ആയ പിഴവുകളുടെ പേരിൽ സ്വന്തം അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണ്. 1985ലെ ആസാം കരാർ പ്രകാരം 1971 മാർച്ച് 24 ആണ് വിദേശികളായി മുദ്രകുത്തുന്നതിനുള്ള അവസാന തീയതി. ബംഗ്ലാദേശ് വിമോചന യുദ്ധം ആരംഭിച്ചതിന്റെ തലേന്നാണിത്.
എന്നാൽ, ശരിയായ രേഖകൾ സൂക്ഷിക്കുന്നതിലും കംപ്യൂട്ടറൈസ് ചെയ്ത് ശരിയാക്കുന്നതിലും വലിയ വീഴ്ചകളും പിഴവുകളും ഉള്ള രാജ്യത്ത് ശരിയായ ഇന്ത്യൻ പൗരന്മാരും വിദേശികളായി മുദ്രകുത്തി പുറത്താക്കപ്പെടുന്നതു ദുരന്തമാണ്. അനധികൃത കുടിയേറ്റക്കാരെ തടയുകയെന്ന നല്ല ലക്ഷ്യത്തിന്റെ മറവിൽ ഇന്ത്യയുടെ സ്വന്തം പൗരന്മാരെ കൂടി ക്രൂശിക്കുന്നതും അനാഥരാക്കുന്നതും ഒരു ജനതയ്ക്കും രാജ്യത്തിനും അപമാനവും ആപത്തുമാണ്. ആഭ്യന്തര കലാപത്തിലേക്കു വരെ വഴിതെളിക്കാവുന്ന ഇത്തരം കാര്യങ്ങളിൽ കൂടുതൽ സമഗ്രമായ പരിശോധനകളും തിരുത്തലുകളും വരുത്താൻ കേന്ദ്രം തയാറാകട്ടെ.
ഒരു രാജ്യവും ഒരു പതാകയും മാത്രമല്ല, ഒരു ജനതയും ഒരു മനസും ആകണം ഇന്ത്യ. ജനങ്ങളെ ഭിന്നിപ്പിക്കാൻ മതവും സാങ്കേതികത്വവും കാരണം ആകരുത്. നാനാത്വത്തിലെ ഏകത്വം ഇന്ത്യയുടെ കരുത്താണ്. വൈവിധ്യത്തിന്റെ സൗന്ദര്യം ആണ് ഭാരതത്തിന്റെ നന്മയും മേന്മയും ശക്തിയും.