ബെലറൂസ്-പോളണ്ട് അതിർത്തിയിൽ അഭയാർഥികളും സുരക്ഷാ സൈനികരും തമ്മിൽ സംഘർഷം വളരുകയാണ്. ആഫ്രിക്കയിൽനിന്നും പശ്ചിമേഷ്യയിൽ നിന്നുമുള്ള അഭയാർഥികളെ സുരക്ഷ സൈനികർ തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
ബെലറൂസ് വഴി പോളണ്ടിലേക്കും അതുവഴി മധ്യ യൂറോപ്പിലേക്കും കുടിയേറാനെത്തിയ നാലായിരത്തോളം അഭയാർഥികളും കുടിയേറ്റക്കാരുമാണ് ബെലറൂസിെൻറ പോളണ്ട് അതിർത്തിയിൽ കുടുങ്ങിയത്. അതിശൈത്യത്തെ നേരിടാനുള്ള ഉപകരണങ്ങളൊന്നുമില്ലാതെ അതിർത്തിയോട് ചേർന്ന കുസ്നിക ഗ്രാമത്തിൽ കഴിയുന്ന അഭയാർഥികളുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. കാടിനോട് ചേർന്നുള്ള ഇവിടെ ഭക്ഷണമുൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളൊന്നും ലഭ്യമല്ല.അഭയാർഥി കുടിയേറ്റം തടയുന്നതിനായി പോളണ്ട് അതിർത്തിയിൽ മുള്ളുവേലി സ്ഥാപിച്ച് സൈന്യം കാവൽ നിൽക്കുകയാണ്.
ആശങ്കയുണർത്തുന്ന നാടകീയ അഭയാർഥി വിഷയത്തിൽ ജർമൻ ചാൻസലർ അംഗല മെർക്കൽ ഷ്യെൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ ടെലഫോണിൽ വിളിച്ചു സംസാരിച്ചു. ലുക്കാഷെങ്കോയുടെ നിരുത്തരവാദപരമായ ചെയ്തികൾ നിർത്തണമെന്നാണ് മെർക്കൽ ക്രെംലിനുമായുള്ള സംഭാഷണത്തിൽ അഭ്യർഥിച്ചത്.
ചാൻസലർ മെർക്കലും വ്ളാഡിമിർ പുടിനും, 2020 ജനുവരി 11ന് തകർന്ന ബന്ധമാണ് ഇന്നലെ പുതുക്കിയത്. ബെലാറസ് സ്വേച്ഛാധിപതി അലക്സാണ്ടർ ലുകാഷെങ്കോ പോളണ്ട്, ജർമ്മനി, യൂറോപ്യൻ യൂണിയൻ എന്നിവയുമായി ഒരു സങ്കരയുദ്ധം നടത്തുകയാണന്നും, കൂടാതെ മിഡിൽ ഈസ്റ്റിൽ നിന്നുള്ള കുടിയേറ്റക്കാരെ പോളണ്ടുമായുള്ള അതിർത്തി കടന്ന് യൂറോപ്പിലേക്ക് അയയ്ക്കാൻ അദ്ദേഹം മുൻകൈയെടുക്കുകയാണെന്നും അതുകൊണ്ടുതന്നെ പോളിഷ് ബെലാറഷ്യൻ അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നുവെന്നും മെർക്കൽ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ നിയുക്ത ചാൻസലർ ഓലാഫ് ഷോൾസ് മൗനം ദീക്ഷിക്കുകയാണ്.
ഏകാധിപതി ലുകാഷെങ്കോ യൂറോപ്യൻ യൂണിയനെ അപമാനിക്കുകയാണ്. പോളണ്ടുമായുള്ള അതിർത്തിയിലെ അഭയാർഥികളെക്കുറിച്ചുള്ള തർക്കത്തിൽ, സ്വേച്ഛാധിപതി കൂടുതൽ കഠിനമായ സ്വരമാണ് നൽകുന്നത്. ബെലാറഷ്യൻ-പോളണ്ട് അതിർത്തിയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചായിരുന്നു ഫോണ് സംഭാഷണം. യൂറോപ്യൻ യൂണിയനെതിരായ കുടിയേറ്റക്കാരെ ബെലാറസ് ഭരണകൂടം മനുഷ്യത്വരഹിതവും പൂർണമായും അസ്വീകാര്യവുമാണെന്ന് ചാൻസലർ അടിവരയിട്ടു പറഞ്ഞു.
ജോസ് കുന്പിളുവേലിൽ