ബെർലിൻ: ജർമനിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50,000ത്തിലധികം കോവിഡ് കേസുകൾ ഉണ്ടായതായി റിപ്പോർട്ട്. രോഗനിയന്ത്രണ കാര്യാലയമായ ആർകെഐയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് വ്യാഴാഴ്ച 50,196 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയതിനെ തുടർന്ന് ആശുപത്രികളിൽ സമ്മർദ്ദം വർധിക്കുകയാണ്.
പാൻഡെമിക്കിന്റെ തുടക്കത്തിനുശേഷം ജർമനിയിൽ പ്രതിദിന കേസുകൾ 50,000 കവിയുന്നത് ഇതാദ്യമാണ്, ഒക്ടോബർ പകുതി മുതൽ അണുബാധകളും മരണങ്ങളും കുതിച്ചുയരുകയാണ്.
രാജ്യവ്യാപകമായി 7 ദിവസത്തെ കോവിഡ് രോഗികളുടെ നിരക്ക് 249.1 എന്ന കണക്കിൽ എത്തിയത് ഏറെ ആശങ്കയുണർത്തുന്നു. തുടർച്ചയായ നാലാം ദിവസമായി ഇത് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. പുതിയ കണക്കുകൾ പ്രകാരം 24 മണിക്കൂറിനുള്ളിൽ ജർമനിയിൽ 235 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തി.
ജർമ്മനിയുടെ താരതമ്യേന കുറഞ്ഞ വാക്സിനേഷൻ നിരക്ക് 67 ശതമാനത്തിൽ കൂടുതലായതിനാൽ ആശുപത്രികളിലും സമ്മർദ്ദം വർധിക്കുന്നുണ്ട്. അണുബാധയുടെ കണക്കുകൾ കുത്തനെ ഉയരുന്നതിനാൽ, തീവ്രപരിചരണ വിഭാഗങ്ങൾ മറികടക്കുമെന്ന് ജർമൻ ഹോസ്പിറ്റൽ അസോസിയേഷൻ പറഞ്ഞു.
അതേസമയം സ്ഥാനമൊഴിയുന്ന ചാൻസലർ ആംഗല മെർക്കൽ അണുബാധകളുടെ വർധനവിനെ ന്ധനാടകീയംന്ധ എന്ന് വിശേഷിപ്പിച്ചു. സംസ്ഥാന മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം മെർക്കൽ വിളിച്ചിട്ടുണ്ട്.
പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം വർധിപ്പിച്ചില്ലെങ്കിൽ കർശനമായ ലോക്ക്ഡൗണ് നടപടികൾ ആവശ്യമായി വരുമെന്ന് ഉന്നത ജർമ്മൻ ആരോഗ്യ വിദഗ്ധൻ ക്രിസ്ററ്യൻ ഡ്രോസ്ററണ് പറയുന്നു. പാൻഡെമിക്കിന്റെ തുടക്കം മുതൽ ജർമ്മനിയിൽ 4.9 ദശലക്ഷത്തിലധികം ആളുകൾക്ക് കോവിഡ് 19 ബാധിച്ചിട്ടുണ്ട്.
ശീതകാലത്തിലൂടെ കടന്നുപോകാൻ’ ജർമ്മനിക്ക് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് നിയുക്ത ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു. എസ്പിഡിയുടെ ചാൻസലർ സ്ഥാനാർഥി ഒലാഫ് ഷോൾസ് വ്യാഴാഴ്ച ബുണ്ടെസ്ററാഗിൽ സ്ഥാനമൊഴിയുന്ന ചാൻസലർ ആംഗല മെർക്കലുമായി സംസാരിച്ചു.
അണുബാധകളുടെ റെക്കോർഡ് കുതിച്ചുച്ചാട്ടത്തെ ചെറുക്കുന്നതിനും ഈ ശൈത്യകാലത്തെ അതിജീവിക്കുന്നതിനും ജർമനിക്ക് കൂടുതൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ചാൻസലർ ഒലാഫ് ഷോൾസ് അഭിപ്രായപ്പെട്ടു. പുതിയ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ സംസ്ഥാന പ്രീമിയർമാരുമായി ഒരു യോഗം വിളിച്ചിട്ടുണ്ട്. അതേസമയം കൊറോണയെ ഭയന്ന് ആഭ്യന്തരമന്ത്രി ഹോർസ്ററ് സീഹോഫർ ടുജി ത്രീജി നടപടികളുടെ വെളിച്ചത്തിൽ വലിയ ബിസിനസ് പരിപാടികളും മറ്റും റദ്ദാക്കാൻ ആവശ്യപ്പെട്ടു. വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ് മാർക്കറ്റുകൾ റദ്ദാക്കണമെന്ന് സാക്സണിയുടെ മുഖ്യമന്ത്രി മിഷായേൽ ക്രെറ്റ്ഷ്മർ ആദ്യമായി ആഹ്വാനം ചെയ്തു.
ജർമനിയിൽ രൂക്ഷമായി കഴിഞ്ഞ കോവിഡിന്റെ നാലാം തരംഗത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജനസംഖ്യയിൽ നിർണായകമായൊരു ഒരു വിഭാഗം വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്നതാണ്. പുതിയ സാങ്കേതികവിദ്യകളോടുള്ള ഭയപ്പാടും വിശ്വാസക്കുറവുമാണ് ഈ വിമുഖതയ്ക്കു പിന്നിലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പടിഞ്ഞാറൻ യൂറോപ്പിൽ വാക്സിൻ സ്വീകരിക്കുന്ന നിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നായി ജർമനി മാറിക്കഴിഞ്ഞു. 12 മുതൽ 59 വരെയുള്ള പ്രായവിഭാഗത്തിൽ എണ്പത്തഞ്ച് ശതമാനം പേർക്കും വാക്സിൻ നൽകണമെന്നതാണ് റോബർട്ട് കോച്ച് ഇൻസ്ററിറ്റ്യൂട്ടിന്റെ ലക്ഷ്യം. അതിനു മുകളിൽ പ്രായമുള്ളവരിൽ തൊണ്ണൂറ് ശതമാനമാണ് ലക്ഷ്യം. എന്നാൽ 65 വയസിനു മേലുള്ളവരിൽ ഇപ്പോഴും 85 ശതമാനം മാത്രമേ ആയിട്ടുള്ളൂ. അതിനു താഴെയുള്ളവരിൽ 75 ശതമാനവും. അതേസമയം, ഫ്രാൻസിൽ ജനസംഖ്യയുടെ 90 ശതമാനം പേരും വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചു കഴിഞ്ഞു. പോർച്ചുഗലിലാകട്ടെ എഴുപതിനു മേൽ പ്രായമുള്ളവരിൽ നൂറു ശതമാനം പേരും വാക്സിൻ സ്വീകരിച്ചു.
ജോസ് കുന്പിളുവേലിൽ
കോവിഡിൽ വിറച്ച് ജർമനി; 24 മണിക്കൂറിനിടെ 50,000 കേസുകൾ
11:34 PM Nov 11, 2021 | Deepika.com