മുണ്ടക്കയം: കോട്ടയം - ഇടുക്കി ജില്ലകളുടെ വന അതിർത്തി മേഖലയിൽ കാട്ടുതീ പടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിവിധ ഇടങ്ങളിലുണ്ടായ തീപിടിത്തത്തിൽ നൂറുകണക്കിന് സ്ഥലമാണ് കത്തിനശിച്ചത്. ചില സ്ഥലങ്ങളിൽ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല.
പെരുവന്താനം പഞ്ചായത്തിലെ ചെന്നപ്പാറ, മതമ്പ ഭാഗങ്ങളിലുണ്ടായ തീപിടിത്തത്തിൽ 300 ഏക്കറോളം സ്ഥലം കത്തിയമർന്നു. ഇന്നലെ ഉച്ചയോടെയാണ് മേഖലയിൽ തീപിടിത്തം ഉണ്ടായത്. ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ റബർ വെട്ടിമാറ്റി തരിശായി കിടന്ന സ്ഥലമാണ് കത്തിനശിച്ചത്.
വാഹനങ്ങൾ എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലത്ത് നാട്ടുകാരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിലാണ് തീ അണയ്ക്കാനുള്ള ശ്രമം നടക്കുന്നത്. എസ്റ്റേറ്റിന് സമീപത്തെ ജനവാസ മേഖലയായ കൊമ്പൻപാറ മേഖലയിലേക്ക് കാട്ടുതീ വ്യാപിച്ചാൽ നിരവധി പേരുടെ കൃഷിയിടങ്ങൾ അഗ്നിക്ക് ഇരയാകും. ഇത് തടയാനുള്ള ശ്രമത്തിലാണ് പ്രദേശവാസികൾ.
കഴിഞ്ഞ ദിവസം കോരൂത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ഭാഗത്തുണ്ടായ തീപിടിത്തത്തിൽ വനത്തോട് ചേർന്നു കിടക്കുന്ന പുത്തൻ പുരയ്ക്കൽ സലിയന്റെ രണ്ട് ഏക്കർ പുരയിടം പൂർണമായി കത്തിനശിച്ചു. ലക്ഷങ്ങളുടെ കൃഷിനാശമാണ് ഉണ്ടായത്. വന അതിർത്തി പ്രദേശമായതുകൊണ്ട് തന്നെ തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും മേഖലയിൽ ഇല്ല. വ്യാഴാഴ്ച രാവിലെ മുണ്ടക്കയം പഞ്ചായത്തിലെ 12 ഏക്കർ ഭാഗത്തുണ്ടായ തീപിടിത്തത്തിൽ സ്വകാര്യ വ്യക്തിയുടെ റബർത്തോട്ടം കത്തിനശിച്ചു. ഒന്നര ഏക്കറോളം സ്ഥലത്തേയ്ക്ക് തീ പടർന്ന് കയറി. കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ജനവാസ മേഖലയിയേക്ക് തീ പടരുന്നത് നിയന്ത്രിച്ചു.
പെരുവന്താനം പഞ്ചായത്തിലെ ചെന്നപ്പാറ, മതമ്പ ഭാഗങ്ങളിലുണ്ടായ തീപിടിത്തത്തിൽ 300 ഏക്കറോളം സ്ഥലം കത്തിയമർന്നു. ഇന്നലെ ഉച്ചയോടെയാണ് മേഖലയിൽ തീപിടിത്തം ഉണ്ടായത്. ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ റബർ വെട്ടിമാറ്റി തരിശായി കിടന്ന സ്ഥലമാണ് കത്തിനശിച്ചത്.
വാഹനങ്ങൾ എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലത്ത് നാട്ടുകാരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിലാണ് തീ അണയ്ക്കാനുള്ള ശ്രമം നടക്കുന്നത്. എസ്റ്റേറ്റിന് സമീപത്തെ ജനവാസ മേഖലയായ കൊമ്പൻപാറ മേഖലയിലേക്ക് കാട്ടുതീ വ്യാപിച്ചാൽ നിരവധി പേരുടെ കൃഷിയിടങ്ങൾ അഗ്നിക്ക് ഇരയാകും. ഇത് തടയാനുള്ള ശ്രമത്തിലാണ് പ്രദേശവാസികൾ.
കഴിഞ്ഞ ദിവസം കോരൂത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ഭാഗത്തുണ്ടായ തീപിടിത്തത്തിൽ വനത്തോട് ചേർന്നു കിടക്കുന്ന പുത്തൻ പുരയ്ക്കൽ സലിയന്റെ രണ്ട് ഏക്കർ പുരയിടം പൂർണമായി കത്തിനശിച്ചു. ലക്ഷങ്ങളുടെ കൃഷിനാശമാണ് ഉണ്ടായത്. വന അതിർത്തി പ്രദേശമായതുകൊണ്ട് തന്നെ തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും മേഖലയിൽ ഇല്ല. വ്യാഴാഴ്ച രാവിലെ മുണ്ടക്കയം പഞ്ചായത്തിലെ 12 ഏക്കർ ഭാഗത്തുണ്ടായ തീപിടിത്തത്തിൽ സ്വകാര്യ വ്യക്തിയുടെ റബർത്തോട്ടം കത്തിനശിച്ചു. ഒന്നര ഏക്കറോളം സ്ഥലത്തേയ്ക്ക് തീ പടർന്ന് കയറി. കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ജനവാസ മേഖലയിയേക്ക് തീ പടരുന്നത് നിയന്ത്രിച്ചു.