ഹൂസ്റ്റണ്: ഒരു വർഷത്തോളം പഴക്കമുള്ള എട്ടു വയസുകാരന്റെ അഴുകിയ മൃതശരീരത്തോടൊപ്പം ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്നു കുട്ടികളെയും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അമ്മയും കാമുകനും അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്കു ജാമ്യം ലഭിച്ചില്ല.
മൂന്നു കുട്ടികളിൽ 15 വയസുള്ളവനാണ് പോലീസിനെ 911ൽ വിളിച്ചു വിവരം അറിയിച്ചത്. തന്നോടൊപ്പം പത്തും ഏഴും വയസുള്ള കുട്ടികൾ കൂടി ഉണ്ടെന്നും അറിയിച്ചതായി ഹാരിസ് കൗണ്ടി ഷെറിഫ് ഗൊണ്സാലോസ് പറഞ്ഞു.
കുട്ടികളുടെ മാതാവ് ഗ്ലോറിയ വില്യംസ് (35), കാമുകൻ ബ്രയാൻ കോൾട്ടർ (31) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. 2020 ലായിരിക്കാം എട്ടു വയസുകാരൻ കൊല്ലപ്പെട്ടതെന്നു ഷെറിഫ് പറഞ്ഞു. മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
മാതാവും കാമുകനും കുട്ടികൾ ഉള്ള സ്ഥലത്തു നിന്നും 15 മിനുറ്റ് ദൂരത്താണ് താമസിച്ചിരുന്നത്. ഇടയ്ക്കിടെ മാതാവ് കുട്ടികളെ സന്ദർശിച്ച് ചില സാധനങ്ങൾ ഭക്ഷിക്കാൻ നൽകിയിരുന്നുവെങ്കിലും ഇവർക്ക് കൃത്യമായി ഭക്ഷണം നൽകിയിരുന്നത് അയൽവാസിയായ രണ്ടു പേരായിരുന്നു. മാതാവ് ഭയപ്പെടുത്തിയിരുന്നതിനാലാണ് വിവരം പുറത്തു പറയാതിരുന്നതെന്ന് 15 വയസുകാരൻ പറഞ്ഞു. പോഷകാഹാര കുറവ് മൂലം വളരെ ശോഷിച്ച നിലയിലായിരുന്നു മൂന്നു കുട്ടികളും.
തിങ്കളാഴ്ച മാതാവിനേയും കാമുകനേയും ചോദ്യം ചെയ്തു വിട്ടയച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച രണ്ടു പേരേയും അറസ്റ്റു ചെയ്യുകയായിരുന്നു. എട്ടു വയസുകാരന്റെ കൊലപാതകമാണ് കാമുകനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികളെ ഉപേക്ഷിച്ചതിനാണ് മാതാവിന്റെ അറസ്റ്റ്. മൂന്നു കുട്ടികളേയും സിപിഎസ് കസ്റ്റഡിയിലാണ്. ഒരു കൊല്ലമായിട്ടും കൊലപാതകത്തെ കുറിച്ചു അറിയാതിരുന്ന അപ്പാർട്ട്മെന്റ് താമസക്കാരുടെ ഭീതി ഇതുവരെ വിട്ടുമാറിയിട്ടില്ല.
പി.പി. ചെറിയാൻ
മൂന്നു കുട്ടികളിൽ 15 വയസുള്ളവനാണ് പോലീസിനെ 911ൽ വിളിച്ചു വിവരം അറിയിച്ചത്. തന്നോടൊപ്പം പത്തും ഏഴും വയസുള്ള കുട്ടികൾ കൂടി ഉണ്ടെന്നും അറിയിച്ചതായി ഹാരിസ് കൗണ്ടി ഷെറിഫ് ഗൊണ്സാലോസ് പറഞ്ഞു.
കുട്ടികളുടെ മാതാവ് ഗ്ലോറിയ വില്യംസ് (35), കാമുകൻ ബ്രയാൻ കോൾട്ടർ (31) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. 2020 ലായിരിക്കാം എട്ടു വയസുകാരൻ കൊല്ലപ്പെട്ടതെന്നു ഷെറിഫ് പറഞ്ഞു. മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
മാതാവും കാമുകനും കുട്ടികൾ ഉള്ള സ്ഥലത്തു നിന്നും 15 മിനുറ്റ് ദൂരത്താണ് താമസിച്ചിരുന്നത്. ഇടയ്ക്കിടെ മാതാവ് കുട്ടികളെ സന്ദർശിച്ച് ചില സാധനങ്ങൾ ഭക്ഷിക്കാൻ നൽകിയിരുന്നുവെങ്കിലും ഇവർക്ക് കൃത്യമായി ഭക്ഷണം നൽകിയിരുന്നത് അയൽവാസിയായ രണ്ടു പേരായിരുന്നു. മാതാവ് ഭയപ്പെടുത്തിയിരുന്നതിനാലാണ് വിവരം പുറത്തു പറയാതിരുന്നതെന്ന് 15 വയസുകാരൻ പറഞ്ഞു. പോഷകാഹാര കുറവ് മൂലം വളരെ ശോഷിച്ച നിലയിലായിരുന്നു മൂന്നു കുട്ടികളും.
തിങ്കളാഴ്ച മാതാവിനേയും കാമുകനേയും ചോദ്യം ചെയ്തു വിട്ടയച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച രണ്ടു പേരേയും അറസ്റ്റു ചെയ്യുകയായിരുന്നു. എട്ടു വയസുകാരന്റെ കൊലപാതകമാണ് കാമുകനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികളെ ഉപേക്ഷിച്ചതിനാണ് മാതാവിന്റെ അറസ്റ്റ്. മൂന്നു കുട്ടികളേയും സിപിഎസ് കസ്റ്റഡിയിലാണ്. ഒരു കൊല്ലമായിട്ടും കൊലപാതകത്തെ കുറിച്ചു അറിയാതിരുന്ന അപ്പാർട്ട്മെന്റ് താമസക്കാരുടെ ഭീതി ഇതുവരെ വിട്ടുമാറിയിട്ടില്ല.
പി.പി. ചെറിയാൻ