ജിദ്ദ: മുപ്പതു വർഷത്തോളമായി ജിദ്ദയിൽ പ്രവാസ ജീവിതം നയിച്ചു വരുന്ന മലപ്പുറം തിരൂർ അന്നാര സ്വദേശി മുഹമ്മദലിയെ പക്ഷാഘാതം സംഭവിച്ചതിനാൽ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലെ ചികിത്സയ്ക്കു ശേഷം വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു.
ജിദ്ദ സലാമയിലെ ഒരു കർട്ടൻ കടയിൽ ഇരുപത്തെട്ടു വർഷമായി ജോലി ചെയ്തു വരികയായിരുന്ന മുഹമ്മദലി രണ്ടു വർഷത്തോളമായി മഹ്ജറിലെ മറ്റൊരു സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. അവധിക്ക് നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടെയാണ് പക്ഷാഘാതം പിടിപെട്ട് അവശനിലയിലായത്.
നല്ല ആരോഗ്യ സ്ഥിതിയിലുണ്ടായിരുന്ന മുഹമ്മദലി കുറച്ചു ദിവസം മുന്പാണ് ഇടതുകൈയ്ക്കും കാലിനും തളർച്ച ബാധിച്ച് ജിദ്ദയിലെ ഒരു ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയത്. രോഗാവസ്ഥ ത്വരിതഗതിയിൽ കൂടിയതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മറ്റൊരു ആശുപത്രിയിലേക്ക് ടാക്സിയിൽ പോകാനായി കയറിയ മുഹമ്മദലിയെ ടാക്സി ഡ്രൈവറുടെ സന്ദർഭോചിതമായ ചിന്തയാണ് കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് എത്തിച്ചത്.
അസുഖ വിവരമറിഞ്ഞ നാട്ടിലുള്ള ഭാര്യ ജിദ്ദയിലുള്ള അവരുടെ പിതൃസഹോദരപുത്രനായ ബഷീറിനെ ടെലിഫോണിൽ ബന്ധപ്പെടുകയായിരുന്നു. ബഷീർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെത്തിയപ്പോഴേക്കും മുഹമ്മദലി തീരേ അവശനായി ശരീരത്തിന്റെ ഇടതുഭാഗം തളർന്ന് സംസാര ശേഷി ഏതാണ്ട് നഷ്ടപ്പെട്ട രീതിയിലായിരുന്നു. ബഷീർ ഇപ്പോൾ നാട്ടിലുള്ള സുഹൃത്തും ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹിയുമായ നൗഫൽ താനൂരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ ടീം ഹസൈനാർ മാരായമംഗലത്തിൻറെ നേതൃത്വത്തിൽ വിഷയത്തിൽ ഇടപെടുകയും പരിചരണത്തിനുള്ള സഹായങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
അഞ്ചു ദിവസത്തോളം കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ ലഭിച്ചതിനാൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി കൈവരിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തുടർ ചികിത്സക്കും കുടുംബത്തിന്റെ പരിചരണം ലഭിക്കുന്നതിനും നാട്ടിലെത്തിക്കുവാനുള്ള സംവിധാനങ്ങൾ സോഷ്യൽ ഫോറം വളണ്ടിയർമാർ ഏർപ്പെടുത്തുകയും ചെയ്തു. ജാമിഅഃ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത മുഹമ്മദലിയെ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫൈസൽ മന്പാട്, ഹസൈനാർ മാരായമംഗലം, ബഷീർ, അബ്ദുല്ല ഓണക്കാട് എന്നിവരും മറ്റു ബന്ധുക്കളും ചേർന്ന് കഴിഞ്ഞ ദിവസം ജിദ്ദ എയർപോർട്ടിലെത്തിച്ച് കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസിൽ നാട്ടിലേക്ക് യാത്രയാക്കുകയായിരുന്നു. കൊച്ചി എയർപോർട്ടിൽ മുഹമ്മദലിയെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും നൗഫൽ താനൂരും എത്തിയിരുന്നു. പിന്നീട് മുഹമ്മദലിയെ തുടർചികിത്സക്കായി കോട്ടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ
ജിദ്ദ സലാമയിലെ ഒരു കർട്ടൻ കടയിൽ ഇരുപത്തെട്ടു വർഷമായി ജോലി ചെയ്തു വരികയായിരുന്ന മുഹമ്മദലി രണ്ടു വർഷത്തോളമായി മഹ്ജറിലെ മറ്റൊരു സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. അവധിക്ക് നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടെയാണ് പക്ഷാഘാതം പിടിപെട്ട് അവശനിലയിലായത്.
നല്ല ആരോഗ്യ സ്ഥിതിയിലുണ്ടായിരുന്ന മുഹമ്മദലി കുറച്ചു ദിവസം മുന്പാണ് ഇടതുകൈയ്ക്കും കാലിനും തളർച്ച ബാധിച്ച് ജിദ്ദയിലെ ഒരു ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയത്. രോഗാവസ്ഥ ത്വരിതഗതിയിൽ കൂടിയതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മറ്റൊരു ആശുപത്രിയിലേക്ക് ടാക്സിയിൽ പോകാനായി കയറിയ മുഹമ്മദലിയെ ടാക്സി ഡ്രൈവറുടെ സന്ദർഭോചിതമായ ചിന്തയാണ് കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് എത്തിച്ചത്.
അസുഖ വിവരമറിഞ്ഞ നാട്ടിലുള്ള ഭാര്യ ജിദ്ദയിലുള്ള അവരുടെ പിതൃസഹോദരപുത്രനായ ബഷീറിനെ ടെലിഫോണിൽ ബന്ധപ്പെടുകയായിരുന്നു. ബഷീർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെത്തിയപ്പോഴേക്കും മുഹമ്മദലി തീരേ അവശനായി ശരീരത്തിന്റെ ഇടതുഭാഗം തളർന്ന് സംസാര ശേഷി ഏതാണ്ട് നഷ്ടപ്പെട്ട രീതിയിലായിരുന്നു. ബഷീർ ഇപ്പോൾ നാട്ടിലുള്ള സുഹൃത്തും ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹിയുമായ നൗഫൽ താനൂരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ ടീം ഹസൈനാർ മാരായമംഗലത്തിൻറെ നേതൃത്വത്തിൽ വിഷയത്തിൽ ഇടപെടുകയും പരിചരണത്തിനുള്ള സഹായങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
അഞ്ചു ദിവസത്തോളം കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ ലഭിച്ചതിനാൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി കൈവരിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തുടർ ചികിത്സക്കും കുടുംബത്തിന്റെ പരിചരണം ലഭിക്കുന്നതിനും നാട്ടിലെത്തിക്കുവാനുള്ള സംവിധാനങ്ങൾ സോഷ്യൽ ഫോറം വളണ്ടിയർമാർ ഏർപ്പെടുത്തുകയും ചെയ്തു. ജാമിഅഃ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത മുഹമ്മദലിയെ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫൈസൽ മന്പാട്, ഹസൈനാർ മാരായമംഗലം, ബഷീർ, അബ്ദുല്ല ഓണക്കാട് എന്നിവരും മറ്റു ബന്ധുക്കളും ചേർന്ന് കഴിഞ്ഞ ദിവസം ജിദ്ദ എയർപോർട്ടിലെത്തിച്ച് കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസിൽ നാട്ടിലേക്ക് യാത്രയാക്കുകയായിരുന്നു. കൊച്ചി എയർപോർട്ടിൽ മുഹമ്മദലിയെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും നൗഫൽ താനൂരും എത്തിയിരുന്നു. പിന്നീട് മുഹമ്മദലിയെ തുടർചികിത്സക്കായി കോട്ടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ