ജനാധിപത്യ സംവിധാനത്തിന്റെ മൂന്നു നെടുംതൂണുകളാണല്ലോ നിയമനിർമാണവും ഭരണനിർവഹണവും നീതിന്യായവും. ഈ മൂന്നു ഘടകങ്ങളും അതിൽത്തന്നെ സ്വതന്ത്രമെങ്കിലും പരസ്പരബന്ധിതങ്ങളുമാണ്. ഓരോന്നിനും അതിൽ നിക്ഷിപ്തമായിരിക്കുന്ന നിശ്ചിതവും നിയതവുമായ ദൗത്യങ്ങളുമുണ്ട്. ഇവയിൽ നീതിന്യായ വിഭാഗത്തിന്റെ ദൗത്യം രാജ്യത്ത് നീതിയും ന്യായവും ഉറപ്പാക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ്. ഓരോ രാജ്യത്തിനും അതിന്റേതായ നിയമസംവിധാനങ്ങളുണ്ട്. രാജ്യനേതാക്കൾക്ക് രാജ്യം ഭരിക്കാൻ കഴിയുന്നത് ഈ നിയമവ്യവസ്ഥയുടെ പിൻബലത്തിലുമാണ്. നിയമസംവിധാനം തകർന്നാൽ നേതൃത്വം അസാധ്യമാകും. തത്ഫലമായി അവിടെ അരാജകത്വം (അനാർക്കി) സംഭവിക്കും. പൗരന്മാരുടെ ജീവനും സ്വത്തിനും ഉത്തരവാദിത്വം പറയാൻ ആരുമില്ലാതാകും.
നിയമങ്ങളാകേണ്ട കോടതിവിധികൾ
രാജ്യ നിയമസംവിധാനത്തിന്റെ ഉദ്ദേശ്യം വ്യക്തികൾക്കും സമൂഹത്തിനും സംരക്ഷണം നൽകുക എന്നതാണ്. രാജ്യത്ത് വ്യത്യസ്ത നിയമങ്ങളുണ്ടാകാം ഈ നിയമങ്ങളുടെ ഉറവിടം നിയമനിർമാണസഭ, കോടതിവിധികൾ, പാരന്പര്യങ്ങൾ (കസ്റ്റംസ്) എന്നിവയാണ്. അതിന്റെ അർഥം കോടതിവിധികൾ നിയമങ്ങളായി മാറും എന്നു തന്നെയാണ്. ഇന്ത്യൻ നിയമവ്യവസ്ഥയനുസരിച്ച് ഇന്ത്യയുടെ പരമോന്നത നീതിന്യായക്കോടതിയായ സുപ്രീംകോടതിയുടെ വിധികൾക്ക് ഇന്ത്യയിലെ മുഴുവൻ കോടതികൾക്കും നിയമത്തിന്റെ സാധുതയാണ് (Indian Constitution art. 141). ഹൈക്കോടതികളിലെ വിധികൾ അതതു സംസ്ഥാനത്ത് നിയമത്തിന്റെ സാധുതയുള്ളവയാണ്.
വിശദമായി പറഞ്ഞാൽ സുപ്രീംകോടതി ഒരു വിധി പ്രഖ്യാപിച്ചാൽ ആ വിധി പ്രഖ്യാപനത്തിന് ഉപോത്ബലകമായിത്തീർന്ന നിയമങ്ങളും നിയമവ്യാഖ്യാനങ്ങളും പിൽക്കാലത്തു സുപ്രീംകോടതിയിലോ ഇന്ത്യയിലെ മറ്റേതെങ്കിലും കീഴ്ക്കോടതികളിലോ സമർപ്പിക്കപ്പെടുന്ന എല്ലാ വ്യവഹാരങ്ങൾക്കും ബാധകമായിരിക്കും. അതുപോലെതന്നെ കേരളാ ഹൈക്കോടതിയിലോ മറ്റേതെങ്കിലും ഹൈക്കോടതികളിലോ നടത്തപ്പെടുന്ന നിയമവ്യാഖ്യാനങ്ങൾ അതതു സംസ്ഥാനങ്ങളിലെ എല്ലാ കീഴ്ക്കോടതികൾക്കും ബാധകമായിരിക്കും. ഇവയെയാണ് മുൻകാലവിധികൾ (precedents) എന്നു വിളിക്കുന്നത്. അതുകൊണ്ട് സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും വിധികൾക്ക് ഒരു വ്യവഹാരത്തിലെ കേവലമായ ഒരു തർക്കവിഷയത്തിന്റെ പരിഹാരമെന്നതിലുപരി രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽ സുപ്രധാനമായൊരു പങ്കുണ്ട്. ഇക്കാരണത്താൽ മേൽ പ്രസ്താവിച്ച മേൽക്കോടതികളുടെ വിധിന്യായങ്ങൾ വ്യക്തവും യുക്തവും സർവധാ നീതിപൂർവകവുമായിരിക്കണം.
പരാമർശങ്ങൾ ഗൗരവത്തോടെ നടത്തേണ്ടവ
കോടതി വ്യവഹാരങ്ങൾക്ക് വ്യക്തമായ നിയമവ്യവസ്ഥകളുണ്ട്. സിവിൽ കേസുകൾക്കും ക്രിമിനൽ കേസുകൾക്കും വ്യത്യസ്ത വ്യവഹാരക്രമങ്ങളാണ് പാലിക്കുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും നിയമനിർമാണ സഭകളാണല്ലോ പുതിയ നിയമങ്ങൾ ആവശ്യാനുസരണം ചട്ടങ്ങളനുസരിച്ച് പാസാക്കുന്നത്. അപ്രകാരം പാസാക്കുന്ന ഓരോ ആക്ടിലും ആ നിയമത്തിന്റെ നടപടിക്രമങ്ങളും (proceedures) പാസാക്കിയിരിക്കും. വ്യവഹാരങ്ങൾ ഏതു സ്വഭാവമുള്ളവയാണെങ്കിലും അവയുടെ പാലനത്തിലെ ഒരു സുപ്രധാന ഘടകമാണ് വിധിന്യായ പ്രഖ്യാപനം. ഏതൊരു വിധിന്യായ പ്രഖ്യാപനത്തിനും വ്യവസ്ഥാപിതമായ ചട്ടക്രമമുണ്ട്. വിധിന്യായത്തിൽ ഒന്നാമതായി വസ്തുതകൾ പ്രസ്താവിച്ചിരിക്കണം. തർക്കത്തിൽ തീരുമാനിക്കപ്പെടേണ്ട വിഷയങ്ങൾ നിർണയിക്കണം. ഈ വിഷയങ്ങൾ തീരുമാനിക്കാൻ ഉപോത്ബലകമായ നിയമങ്ങളും നിയമവ്യാഖ്യാനങ്ങളും ബാധകമായിട്ടുള്ള മുൻ കോടതിവിധികളും കണ്ടെത്തി രേഖപ്പെടുത്തണം.
തുടർന്ന് ഈ നിയമങ്ങളുടെയും നിയമവ്യാഖ്യാനങ്ങളുടെയും മുൻകാല വിധികളുടെയും വെളിച്ചത്തിലും പിൻബലത്തിലും കണ്ടെത്തിയ തർക്കവിഷയങ്ങളിൽ കോടതിയുടെ തീരുമാനം രേഖപ്പെടുത്തണം. ഇപ്രകാരം കണ്ടെത്തലുകളും പ്രസ്താവനകളും നടത്തുന്പോൾ ചില അവസരങ്ങളിൽ കോടതി വിധിന്യായത്തിൽ ചില പരാമർശങ്ങൾ നടത്താറുണ്ട്. ഇത്തരം പരാമർശങ്ങളെ സംബന്ധിച്ച് പ്രത്യേക നിയമങ്ങളും വ്യവസ്ഥകളും ഇല്ലെങ്കിലും ഇവ പരിഗണിക്കപ്പെടുന്ന വിഷയത്തോടു ബന്ധമുള്ളതും രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വളർത്തുന്നതുമാകണം എന്നതിൽ സംശയമില്ല.
പരാമർശം വിവാദമായപ്പോൾ
ഇക്കഴിഞ്ഞ 13-ാം തീയതി മദ്രാസ് ഹൈക്കോടതിയിൽനിന്നു ബഹുമാനപ്പെട്ട ഒരു ജഡ്ജി പുറപ്പെടുവിച്ച വിധിന്യായത്തിലെ അനാവശ്യവും അപക്വവും അപ്രസക്തവുമായ ചില പരാമർശങ്ങളും അവയ്ക്കെതിരേയുണ്ടായ വ്യാപക പ്രതിഷേധങ്ങളും അതേത്തുടർന്ന് ബഹുമാനപ്പെട്ട ജഡ്ജി സ്വന്തം നിലയിൽ ഈ വിവാദ പരാമർശങ്ങൾ പിൻവലിച്ചതും പത്രദ്വാരാ ഏവരും അറിഞ്ഞതാണല്ലോ. തമിഴ്നാട്ടിലെ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ഗൗരവമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പിരിച്ചുവിടപ്പെട്ട ഒരു അധ്യാപകൻ കോളജ് പ്രിൻസിപ്പലിനും സെക്രട്ടറിക്കും പ്രാഥമിക അന്വേഷണം നടത്തിയ കമ്മിറ്റിക്കുമെതിരേ നൽകിയ ഒരു ഹർജിയിൽ തീർപ്പു കൽപ്പിക്കുന്ന വിധിന്യായത്തിലാണ് അവിവേകമെന്നു പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാകുന്ന വിവാദ പരാമർശങ്ങളുണ്ടായത്. 28 പേജുകളുള്ള വിസ്തരിച്ച വിധിയിലെ 25-ാം പേജിൽ 32-ാം ഖണ്ഡികയിൽ ബഹുമാനപ്പെട്ട ജഡ്ജി നാലു പരാമർശങ്ങൾ നടത്തി. 31-ാം ഖണ്ഡികയിൽ കേസിനെ സംബന്ധിച്ച് കോടതിയുടെ തീരുമാനം പ്രഖ്യാപിച്ചു. തർക്കവിഷയത്തിൽ കോളജ് അധികൃതർ എടുത്ത തീരുമാനങ്ങളിൽ ഇടപെടാൻ കോടതി ഉദ്ദേശിക്കുന്നില്ലെന്നും അതിനാൽ ഹർജിക്കാരന്റെ പരാതി തള്ളിക്കളയുന്നുവെന്നുമാണ് വിധി.
വിധിപ്രസ്താവനയിൽ പ്രസക്തമായ പരാമർശങ്ങൾ അനുവദനീയമാണെന്നു മാത്രമല്ല അവ പലപ്പോഴും വസ്തുതകളെ കൂടുതൽ വ്യക്തമായി മനസിലാക്കാൻ ഉപയുക്തവുമാണ്. പക്ഷേ ഇപ്രകാരം നടത്തുന്ന നിരീക്ഷണങ്ങൾ അവസരോചിതമായിരിക്കണം. പരിഗണിക്കപ്പെടുന്ന വിഷയവുമായി ബന്ധമുണ്ടാകണം. അവ വിധി പുറപ്പെടുവിക്കുന്ന ന്യായാധിപന്റെ സ്വന്തമായ ആശയങ്ങളുടെയോ അഭിപ്രായങ്ങളുടെയോ തത്വചിന്തകളുടെയോ പ്രകടനമാകരുത്. മറിച്ച്, ഇത്തരം പരാമർശങ്ങൾക്ക് വസ്തുതാപരമായ അടിസ്ഥാനം ഉണ്ടായിരിക്കണം. ഇപ്രകാരം പരാമർശങ്ങൾ നടത്തുന്പോഴാണ് അവ ധാർമികമെന്ന് അവകാശപ്പെടാനാകുന്നത്. ഇക്കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിൽ ബഹുമാനപ്പെട്ട ജഡ്ജി വിധിയിൽ ഉൾപ്പെടുത്തിയ വിവാദ പരാമർശങ്ങൾ നാനാഭാഗത്തുനിന്നുമുണ്ടായ പ്രതിഷേധങ്ങളുടെ വെളിച്ചത്തിൽ ജഡ്ജിതന്നെ സ്വന്തം തീരുമാനത്തിൽ പൂർണമായി നീക്കം ചെയ്തു എന്നത് പ്രശംസനീയമായ പ്രവൃത്തിയാണ്.
പ്രസ്തുത പരാമർശത്തിനെതിരേ ജാതി-മത ഭേദമെന്യേ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന വലിയ ഒരു വിഭാഗം അഭിഭാഷകർ രംഗത്തു വന്നു എന്ന യാഥാർഥ്യം നിയമവ്യവസ്ഥയുടെ കാവൽക്കാരായി അറിവും അനുഭവസന്പത്തുമുള്ള അനേകർ നമ്മുടെയിടയിലുണ്ടെന്നു വ്യക്തമാക്കുന്നതിലുപരി ഈ രാജ്യത്തെയും രാജ്യത്തെ നിയമവ്യവസ്ഥിതിയെയും ആദരിക്കുന്നവരിൽ ഒട്ടും ചെറുതല്ലാത്ത ആശ്വാസം പകരുകയും ചെയ്യുന്നു. എങ്കിലും ഉണ്ടായ പരാമർശങ്ങൾ അതിന്റെ എല്ലാ ധാർമികവശങ്ങളെയും അതിലംഘിക്കുന്നതായിരുന്നുവെന്ന് പ്രസ്താവിക്കാതെ വയ്യ. അതിലുപരി, അവ ക്രൈസ്തവരെ മാത്രമല്ല നീതിന്യായ വ്യവസ്ഥയെ ആദരിക്കുകയും അതിൽനിന്നു നന്മ മാത്രം പ്രതീക്ഷിക്കുകയും ചെയ്യുന്ന അനേകരുടെ മനസുകളെ വേദനിപ്പിച്ചു എന്നതു പരമാർഥമാണ്. നാലു പരാമർശങ്ങളാണ് വിധിയിൽ ഉണ്ടായത്. 1. ക്രൈസ്തവ മിഷനറിമാർ മറ്റു മതസ്ഥരെ ക്രൈസ്തവ മതത്തിലേക്ക് നിർബന്ധിത മതപരിവർത്തനം ചെയ്യിക്കുന്നുവെന്ന് ധാരാളം ആരോപണങ്ങളുണ്ട്. 2. ആണ്കുട്ടികളും പെണ്കുട്ടികളും ഒരുമിച്ചു പഠിക്കുന്ന ക്രിസ്ത്യൻ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ, പ്രത്യേകിച്ച് പെണ്കുട്ടികളുടെ മാതാപിതാക്കൾക്ക് കുട്ടികളുടെ സുരക്ഷിത ഭാവിയെക്കുറിച്ച് വലിയ ആശങ്കയുണ്ട്; 3. അവർ നല്ല വിദ്യാഭ്യാസം നൽകുന്നുവെങ്കിലും അവരുടെ ധാർമികപ്രബോധനം ഉത്കണ്ഠയുളവാക്കുന്നതാണ്; 4. മതം അതിന്റെ ആരാധനാസ്ഥലങ്ങളായ ക്ഷേത്രം, മോസ്ക്, ദേവാലയം എന്നിവയ്ക്കു ബദലായി തെരുവുകളിൽ ആചരിക്കപ്പെട്ടാൽ ഈ കേസിൽ സംഭവിച്ചിരിക്കുന്നതുപോലെയുള്ള അധഃപതനങ്ങൾ ഉണ്ടാകുകയും അവ വേഗത്തിൽ വർധമാനമാകുകയും ചെയ്യും.
ബഹുമാനപ്പെട്ട ജഡ്ജി നടത്തിയ നാലു പരാമർശങ്ങളും അപ്രസക്തവും അനവസരത്തിലുള്ളതുമാണ് എന്നതിലുപരി വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തവയാണ്. ഉത്തരവാദിത്വമുള്ള ഒരു ന്യായാധിപൻ ബോധമനസിൽനിന്ന് ഇപ്രകാരമുള്ള പരാമർശങ്ങൾ നടത്തിയെന്ന് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്ന സമാന്യബുദ്ധിയുള്ള ഒരു പൗരനും ചിന്തിക്കുകപോലും അസാധ്യം. വിധിന്യായം പുറപ്പെടുവിച്ച ന്യായാധിപൻ തന്നെ ആ വിധി തിരിച്ചുവിളിച്ച് ഈ പരാമർശങ്ങൾ പൂർണമായി നീക്കം ചെയ്തുവെന്നത് അത്യന്തം ശ്ലാഘനീയം തന്നെ.
അപ്രകാരം ചെയ്യാൻ (expunge) നിയമത്തിൽ വ്യവസ്ഥയുണ്ട്. സാധാരണ ഗതിയിൽ അങ്ങനെയൊരു തിരുത്തൽ ജഡ്ജി തന്നെ നടത്തുന്നത് രണ്ടു സാഹചര്യങ്ങളിലാണ്. 1. വിധിപ്രസ്താവനയുടെ മുദ്രണത്തിൽ ഏതെങ്കിലും ഗൗരവമായ പിശകു ശ്രദ്ധയിൽ പെട്ടാൽ; 2. മനഃപൂർവമല്ലാതെ ഏതെങ്കിലും പിശക് വിധിപ്രസ്താവനയിൽ കടന്നുകൂടാൻ ഇടയായാൽ. നമ്മുടെ ചർച്ചാവിഷയമായ തിരുത്തൽ രണ്ടാമത്തെ കാരണത്താലാകുമല്ലോ. വിധിയിൽ സ്വയം തിരുത്തൽ വരുത്തുവാൻ ആർജവം കാട്ടിയ ബഹുമാനപ്പെട്ട ന്യായാധിപന്റെ സത്യസന്ധതയെ ആത്മാർഥമായി അംഗീകരിക്കുന്പോഴും അടിസ്ഥാനരഹിതമായ ഇത്തരം പരാമർശങ്ങൾ നടത്തിയ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി ഈ സംഭവവികാസങ്ങളെയെല്ലാം സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നവരിൽ വ്യക്തമായ ഒരു ചോദ്യമുയർത്തുന്നുണ്ട്. അടുത്തകാലത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നടപടികളെ ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതിയിലെ മുതിർന്ന ഏതാനും ന്യായാധിപന്മാർ പത്രസമ്മേളനം വിളിച്ചുകൂട്ടി രാജ്യത്തോടു മുഴുവനുമായി വിളിച്ചുപറഞ്ഞ വസ്തുതകൾ നാമാരും മറന്നിട്ടില്ല, തികച്ചും അസാധാരണമായ അത്തരമൊരു പ്രവൃത്തി ചെയ്യാൻ തങ്ങളെ നിർബന്ധിച്ച ഘടകമായി അവർ ഖേദപൂർവം അറിയിച്ചത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ കാതലായ ഇളക്കം തട്ടിയോ എന്ന ആശങ്കയാണ്.
കോടതികളും അവയുടെ പ്രവർത്തനങ്ങളും എല്ലാ അർഥത്തിലും സ്വതന്ത്രവും സുതാര്യവുമായിരിക്കണം. അതു വിശിഷ്ടമായ ജനാധിപത്യ സംവിധാനത്തിന്റെ അപരിത്യാജ്യമായ ഘടകമാണ്. രാജ്യത്തിന്റെയും പൗരന്മാരുടെയും അവകാശമായ നീതിയുടെ നിർവഹണത്തിന് അത് അത്യന്താപേക്ഷിതവുമാണ്. സന്പത്തോ സ്വാധീനങ്ങളോ അധികാരമോ ആശയങ്ങളോ പ്രതിഫലങ്ങളോ പ്രത്യയശാസ്ത്രങ്ങളോ ഒരു വിധത്തിലും കോടതികളെയും അവയുടെ വിധിതീർപ്പുകളെയും സ്വാധീനിക്കരുത്. മറിച്ച്, വസ്തുതകളുടെ വെളിച്ചത്തിൽ സത്യമാണ് കോടതികൾ അന്വേഷിക്കേണ്ടത്. അപ്രകാരം കണ്ടെത്തിയ സത്യങ്ങളും അവ മാത്രവുമായിരിക്കണം വിധിപ്രസ്താവനകളുടെ ഉള്ളടക്കം. സത്യമേവ ജയതേ.
അഡ്വ. ഡോ. റോയി ജോസഫ് കടുപ്പിൽ
നിയമങ്ങളാകേണ്ട കോടതിവിധികൾ
രാജ്യ നിയമസംവിധാനത്തിന്റെ ഉദ്ദേശ്യം വ്യക്തികൾക്കും സമൂഹത്തിനും സംരക്ഷണം നൽകുക എന്നതാണ്. രാജ്യത്ത് വ്യത്യസ്ത നിയമങ്ങളുണ്ടാകാം ഈ നിയമങ്ങളുടെ ഉറവിടം നിയമനിർമാണസഭ, കോടതിവിധികൾ, പാരന്പര്യങ്ങൾ (കസ്റ്റംസ്) എന്നിവയാണ്. അതിന്റെ അർഥം കോടതിവിധികൾ നിയമങ്ങളായി മാറും എന്നു തന്നെയാണ്. ഇന്ത്യൻ നിയമവ്യവസ്ഥയനുസരിച്ച് ഇന്ത്യയുടെ പരമോന്നത നീതിന്യായക്കോടതിയായ സുപ്രീംകോടതിയുടെ വിധികൾക്ക് ഇന്ത്യയിലെ മുഴുവൻ കോടതികൾക്കും നിയമത്തിന്റെ സാധുതയാണ് (Indian Constitution art. 141). ഹൈക്കോടതികളിലെ വിധികൾ അതതു സംസ്ഥാനത്ത് നിയമത്തിന്റെ സാധുതയുള്ളവയാണ്.
വിശദമായി പറഞ്ഞാൽ സുപ്രീംകോടതി ഒരു വിധി പ്രഖ്യാപിച്ചാൽ ആ വിധി പ്രഖ്യാപനത്തിന് ഉപോത്ബലകമായിത്തീർന്ന നിയമങ്ങളും നിയമവ്യാഖ്യാനങ്ങളും പിൽക്കാലത്തു സുപ്രീംകോടതിയിലോ ഇന്ത്യയിലെ മറ്റേതെങ്കിലും കീഴ്ക്കോടതികളിലോ സമർപ്പിക്കപ്പെടുന്ന എല്ലാ വ്യവഹാരങ്ങൾക്കും ബാധകമായിരിക്കും. അതുപോലെതന്നെ കേരളാ ഹൈക്കോടതിയിലോ മറ്റേതെങ്കിലും ഹൈക്കോടതികളിലോ നടത്തപ്പെടുന്ന നിയമവ്യാഖ്യാനങ്ങൾ അതതു സംസ്ഥാനങ്ങളിലെ എല്ലാ കീഴ്ക്കോടതികൾക്കും ബാധകമായിരിക്കും. ഇവയെയാണ് മുൻകാലവിധികൾ (precedents) എന്നു വിളിക്കുന്നത്. അതുകൊണ്ട് സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും വിധികൾക്ക് ഒരു വ്യവഹാരത്തിലെ കേവലമായ ഒരു തർക്കവിഷയത്തിന്റെ പരിഹാരമെന്നതിലുപരി രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽ സുപ്രധാനമായൊരു പങ്കുണ്ട്. ഇക്കാരണത്താൽ മേൽ പ്രസ്താവിച്ച മേൽക്കോടതികളുടെ വിധിന്യായങ്ങൾ വ്യക്തവും യുക്തവും സർവധാ നീതിപൂർവകവുമായിരിക്കണം.
പരാമർശങ്ങൾ ഗൗരവത്തോടെ നടത്തേണ്ടവ
കോടതി വ്യവഹാരങ്ങൾക്ക് വ്യക്തമായ നിയമവ്യവസ്ഥകളുണ്ട്. സിവിൽ കേസുകൾക്കും ക്രിമിനൽ കേസുകൾക്കും വ്യത്യസ്ത വ്യവഹാരക്രമങ്ങളാണ് പാലിക്കുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും നിയമനിർമാണ സഭകളാണല്ലോ പുതിയ നിയമങ്ങൾ ആവശ്യാനുസരണം ചട്ടങ്ങളനുസരിച്ച് പാസാക്കുന്നത്. അപ്രകാരം പാസാക്കുന്ന ഓരോ ആക്ടിലും ആ നിയമത്തിന്റെ നടപടിക്രമങ്ങളും (proceedures) പാസാക്കിയിരിക്കും. വ്യവഹാരങ്ങൾ ഏതു സ്വഭാവമുള്ളവയാണെങ്കിലും അവയുടെ പാലനത്തിലെ ഒരു സുപ്രധാന ഘടകമാണ് വിധിന്യായ പ്രഖ്യാപനം. ഏതൊരു വിധിന്യായ പ്രഖ്യാപനത്തിനും വ്യവസ്ഥാപിതമായ ചട്ടക്രമമുണ്ട്. വിധിന്യായത്തിൽ ഒന്നാമതായി വസ്തുതകൾ പ്രസ്താവിച്ചിരിക്കണം. തർക്കത്തിൽ തീരുമാനിക്കപ്പെടേണ്ട വിഷയങ്ങൾ നിർണയിക്കണം. ഈ വിഷയങ്ങൾ തീരുമാനിക്കാൻ ഉപോത്ബലകമായ നിയമങ്ങളും നിയമവ്യാഖ്യാനങ്ങളും ബാധകമായിട്ടുള്ള മുൻ കോടതിവിധികളും കണ്ടെത്തി രേഖപ്പെടുത്തണം.
തുടർന്ന് ഈ നിയമങ്ങളുടെയും നിയമവ്യാഖ്യാനങ്ങളുടെയും മുൻകാല വിധികളുടെയും വെളിച്ചത്തിലും പിൻബലത്തിലും കണ്ടെത്തിയ തർക്കവിഷയങ്ങളിൽ കോടതിയുടെ തീരുമാനം രേഖപ്പെടുത്തണം. ഇപ്രകാരം കണ്ടെത്തലുകളും പ്രസ്താവനകളും നടത്തുന്പോൾ ചില അവസരങ്ങളിൽ കോടതി വിധിന്യായത്തിൽ ചില പരാമർശങ്ങൾ നടത്താറുണ്ട്. ഇത്തരം പരാമർശങ്ങളെ സംബന്ധിച്ച് പ്രത്യേക നിയമങ്ങളും വ്യവസ്ഥകളും ഇല്ലെങ്കിലും ഇവ പരിഗണിക്കപ്പെടുന്ന വിഷയത്തോടു ബന്ധമുള്ളതും രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വളർത്തുന്നതുമാകണം എന്നതിൽ സംശയമില്ല.
പരാമർശം വിവാദമായപ്പോൾ
ഇക്കഴിഞ്ഞ 13-ാം തീയതി മദ്രാസ് ഹൈക്കോടതിയിൽനിന്നു ബഹുമാനപ്പെട്ട ഒരു ജഡ്ജി പുറപ്പെടുവിച്ച വിധിന്യായത്തിലെ അനാവശ്യവും അപക്വവും അപ്രസക്തവുമായ ചില പരാമർശങ്ങളും അവയ്ക്കെതിരേയുണ്ടായ വ്യാപക പ്രതിഷേധങ്ങളും അതേത്തുടർന്ന് ബഹുമാനപ്പെട്ട ജഡ്ജി സ്വന്തം നിലയിൽ ഈ വിവാദ പരാമർശങ്ങൾ പിൻവലിച്ചതും പത്രദ്വാരാ ഏവരും അറിഞ്ഞതാണല്ലോ. തമിഴ്നാട്ടിലെ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ഗൗരവമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പിരിച്ചുവിടപ്പെട്ട ഒരു അധ്യാപകൻ കോളജ് പ്രിൻസിപ്പലിനും സെക്രട്ടറിക്കും പ്രാഥമിക അന്വേഷണം നടത്തിയ കമ്മിറ്റിക്കുമെതിരേ നൽകിയ ഒരു ഹർജിയിൽ തീർപ്പു കൽപ്പിക്കുന്ന വിധിന്യായത്തിലാണ് അവിവേകമെന്നു പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാകുന്ന വിവാദ പരാമർശങ്ങളുണ്ടായത്. 28 പേജുകളുള്ള വിസ്തരിച്ച വിധിയിലെ 25-ാം പേജിൽ 32-ാം ഖണ്ഡികയിൽ ബഹുമാനപ്പെട്ട ജഡ്ജി നാലു പരാമർശങ്ങൾ നടത്തി. 31-ാം ഖണ്ഡികയിൽ കേസിനെ സംബന്ധിച്ച് കോടതിയുടെ തീരുമാനം പ്രഖ്യാപിച്ചു. തർക്കവിഷയത്തിൽ കോളജ് അധികൃതർ എടുത്ത തീരുമാനങ്ങളിൽ ഇടപെടാൻ കോടതി ഉദ്ദേശിക്കുന്നില്ലെന്നും അതിനാൽ ഹർജിക്കാരന്റെ പരാതി തള്ളിക്കളയുന്നുവെന്നുമാണ് വിധി.
വിധിപ്രസ്താവനയിൽ പ്രസക്തമായ പരാമർശങ്ങൾ അനുവദനീയമാണെന്നു മാത്രമല്ല അവ പലപ്പോഴും വസ്തുതകളെ കൂടുതൽ വ്യക്തമായി മനസിലാക്കാൻ ഉപയുക്തവുമാണ്. പക്ഷേ ഇപ്രകാരം നടത്തുന്ന നിരീക്ഷണങ്ങൾ അവസരോചിതമായിരിക്കണം. പരിഗണിക്കപ്പെടുന്ന വിഷയവുമായി ബന്ധമുണ്ടാകണം. അവ വിധി പുറപ്പെടുവിക്കുന്ന ന്യായാധിപന്റെ സ്വന്തമായ ആശയങ്ങളുടെയോ അഭിപ്രായങ്ങളുടെയോ തത്വചിന്തകളുടെയോ പ്രകടനമാകരുത്. മറിച്ച്, ഇത്തരം പരാമർശങ്ങൾക്ക് വസ്തുതാപരമായ അടിസ്ഥാനം ഉണ്ടായിരിക്കണം. ഇപ്രകാരം പരാമർശങ്ങൾ നടത്തുന്പോഴാണ് അവ ധാർമികമെന്ന് അവകാശപ്പെടാനാകുന്നത്. ഇക്കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിൽ ബഹുമാനപ്പെട്ട ജഡ്ജി വിധിയിൽ ഉൾപ്പെടുത്തിയ വിവാദ പരാമർശങ്ങൾ നാനാഭാഗത്തുനിന്നുമുണ്ടായ പ്രതിഷേധങ്ങളുടെ വെളിച്ചത്തിൽ ജഡ്ജിതന്നെ സ്വന്തം തീരുമാനത്തിൽ പൂർണമായി നീക്കം ചെയ്തു എന്നത് പ്രശംസനീയമായ പ്രവൃത്തിയാണ്.
പ്രസ്തുത പരാമർശത്തിനെതിരേ ജാതി-മത ഭേദമെന്യേ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന വലിയ ഒരു വിഭാഗം അഭിഭാഷകർ രംഗത്തു വന്നു എന്ന യാഥാർഥ്യം നിയമവ്യവസ്ഥയുടെ കാവൽക്കാരായി അറിവും അനുഭവസന്പത്തുമുള്ള അനേകർ നമ്മുടെയിടയിലുണ്ടെന്നു വ്യക്തമാക്കുന്നതിലുപരി ഈ രാജ്യത്തെയും രാജ്യത്തെ നിയമവ്യവസ്ഥിതിയെയും ആദരിക്കുന്നവരിൽ ഒട്ടും ചെറുതല്ലാത്ത ആശ്വാസം പകരുകയും ചെയ്യുന്നു. എങ്കിലും ഉണ്ടായ പരാമർശങ്ങൾ അതിന്റെ എല്ലാ ധാർമികവശങ്ങളെയും അതിലംഘിക്കുന്നതായിരുന്നുവെന്ന് പ്രസ്താവിക്കാതെ വയ്യ. അതിലുപരി, അവ ക്രൈസ്തവരെ മാത്രമല്ല നീതിന്യായ വ്യവസ്ഥയെ ആദരിക്കുകയും അതിൽനിന്നു നന്മ മാത്രം പ്രതീക്ഷിക്കുകയും ചെയ്യുന്ന അനേകരുടെ മനസുകളെ വേദനിപ്പിച്ചു എന്നതു പരമാർഥമാണ്. നാലു പരാമർശങ്ങളാണ് വിധിയിൽ ഉണ്ടായത്. 1. ക്രൈസ്തവ മിഷനറിമാർ മറ്റു മതസ്ഥരെ ക്രൈസ്തവ മതത്തിലേക്ക് നിർബന്ധിത മതപരിവർത്തനം ചെയ്യിക്കുന്നുവെന്ന് ധാരാളം ആരോപണങ്ങളുണ്ട്. 2. ആണ്കുട്ടികളും പെണ്കുട്ടികളും ഒരുമിച്ചു പഠിക്കുന്ന ക്രിസ്ത്യൻ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ, പ്രത്യേകിച്ച് പെണ്കുട്ടികളുടെ മാതാപിതാക്കൾക്ക് കുട്ടികളുടെ സുരക്ഷിത ഭാവിയെക്കുറിച്ച് വലിയ ആശങ്കയുണ്ട്; 3. അവർ നല്ല വിദ്യാഭ്യാസം നൽകുന്നുവെങ്കിലും അവരുടെ ധാർമികപ്രബോധനം ഉത്കണ്ഠയുളവാക്കുന്നതാണ്; 4. മതം അതിന്റെ ആരാധനാസ്ഥലങ്ങളായ ക്ഷേത്രം, മോസ്ക്, ദേവാലയം എന്നിവയ്ക്കു ബദലായി തെരുവുകളിൽ ആചരിക്കപ്പെട്ടാൽ ഈ കേസിൽ സംഭവിച്ചിരിക്കുന്നതുപോലെയുള്ള അധഃപതനങ്ങൾ ഉണ്ടാകുകയും അവ വേഗത്തിൽ വർധമാനമാകുകയും ചെയ്യും.
ബഹുമാനപ്പെട്ട ജഡ്ജി നടത്തിയ നാലു പരാമർശങ്ങളും അപ്രസക്തവും അനവസരത്തിലുള്ളതുമാണ് എന്നതിലുപരി വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തവയാണ്. ഉത്തരവാദിത്വമുള്ള ഒരു ന്യായാധിപൻ ബോധമനസിൽനിന്ന് ഇപ്രകാരമുള്ള പരാമർശങ്ങൾ നടത്തിയെന്ന് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്ന സമാന്യബുദ്ധിയുള്ള ഒരു പൗരനും ചിന്തിക്കുകപോലും അസാധ്യം. വിധിന്യായം പുറപ്പെടുവിച്ച ന്യായാധിപൻ തന്നെ ആ വിധി തിരിച്ചുവിളിച്ച് ഈ പരാമർശങ്ങൾ പൂർണമായി നീക്കം ചെയ്തുവെന്നത് അത്യന്തം ശ്ലാഘനീയം തന്നെ.
അപ്രകാരം ചെയ്യാൻ (expunge) നിയമത്തിൽ വ്യവസ്ഥയുണ്ട്. സാധാരണ ഗതിയിൽ അങ്ങനെയൊരു തിരുത്തൽ ജഡ്ജി തന്നെ നടത്തുന്നത് രണ്ടു സാഹചര്യങ്ങളിലാണ്. 1. വിധിപ്രസ്താവനയുടെ മുദ്രണത്തിൽ ഏതെങ്കിലും ഗൗരവമായ പിശകു ശ്രദ്ധയിൽ പെട്ടാൽ; 2. മനഃപൂർവമല്ലാതെ ഏതെങ്കിലും പിശക് വിധിപ്രസ്താവനയിൽ കടന്നുകൂടാൻ ഇടയായാൽ. നമ്മുടെ ചർച്ചാവിഷയമായ തിരുത്തൽ രണ്ടാമത്തെ കാരണത്താലാകുമല്ലോ. വിധിയിൽ സ്വയം തിരുത്തൽ വരുത്തുവാൻ ആർജവം കാട്ടിയ ബഹുമാനപ്പെട്ട ന്യായാധിപന്റെ സത്യസന്ധതയെ ആത്മാർഥമായി അംഗീകരിക്കുന്പോഴും അടിസ്ഥാനരഹിതമായ ഇത്തരം പരാമർശങ്ങൾ നടത്തിയ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി ഈ സംഭവവികാസങ്ങളെയെല്ലാം സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നവരിൽ വ്യക്തമായ ഒരു ചോദ്യമുയർത്തുന്നുണ്ട്. അടുത്തകാലത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നടപടികളെ ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതിയിലെ മുതിർന്ന ഏതാനും ന്യായാധിപന്മാർ പത്രസമ്മേളനം വിളിച്ചുകൂട്ടി രാജ്യത്തോടു മുഴുവനുമായി വിളിച്ചുപറഞ്ഞ വസ്തുതകൾ നാമാരും മറന്നിട്ടില്ല, തികച്ചും അസാധാരണമായ അത്തരമൊരു പ്രവൃത്തി ചെയ്യാൻ തങ്ങളെ നിർബന്ധിച്ച ഘടകമായി അവർ ഖേദപൂർവം അറിയിച്ചത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ കാതലായ ഇളക്കം തട്ടിയോ എന്ന ആശങ്കയാണ്.
കോടതികളും അവയുടെ പ്രവർത്തനങ്ങളും എല്ലാ അർഥത്തിലും സ്വതന്ത്രവും സുതാര്യവുമായിരിക്കണം. അതു വിശിഷ്ടമായ ജനാധിപത്യ സംവിധാനത്തിന്റെ അപരിത്യാജ്യമായ ഘടകമാണ്. രാജ്യത്തിന്റെയും പൗരന്മാരുടെയും അവകാശമായ നീതിയുടെ നിർവഹണത്തിന് അത് അത്യന്താപേക്ഷിതവുമാണ്. സന്പത്തോ സ്വാധീനങ്ങളോ അധികാരമോ ആശയങ്ങളോ പ്രതിഫലങ്ങളോ പ്രത്യയശാസ്ത്രങ്ങളോ ഒരു വിധത്തിലും കോടതികളെയും അവയുടെ വിധിതീർപ്പുകളെയും സ്വാധീനിക്കരുത്. മറിച്ച്, വസ്തുതകളുടെ വെളിച്ചത്തിൽ സത്യമാണ് കോടതികൾ അന്വേഷിക്കേണ്ടത്. അപ്രകാരം കണ്ടെത്തിയ സത്യങ്ങളും അവ മാത്രവുമായിരിക്കണം വിധിപ്രസ്താവനകളുടെ ഉള്ളടക്കം. സത്യമേവ ജയതേ.
അഡ്വ. ഡോ. റോയി ജോസഫ് കടുപ്പിൽ