ദുബായ്: ഷാർജയിൽ ഇനി വിദ്യാർഥികൾ സ്കൂളിൽ ഹാജരായില്ലെങ്കിൽ മാതാപിതാക്കൾക്ക് അപ്പോൾ തന്നെ അറിയാൻ കഴിയും. കുട്ടികളുടെ സ്കൂൾ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള ആധുനിക സംവിധാനമാണ് ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയുടെ സഹകരണത്തോടെ എമിറേറ്റ്സ് ട്രാൻസ്പോർട്ട് കന്പനി തയാറാക്കിയിരിക്കുന്നത്.
കുട്ടികളുടെ സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയുടെ വിവരങ്ങൾ മാതാപിതാക്കൾക്ക് അപ്പപ്പോൾ അറിയാനുള്ള സൗകര്യവുമായാണ് എമിറേറ്റ്സ് ട്രാൻസ്പോർട്ട് എത്തിയിരിക്കുന്നത്.
രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂൾ ബസ് സർവീസുകളെ സഹായിക്കുന്നതിന് ആവശ്യമായ ആപ്ലിക്കേഷനാണ് ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയുടെ സഹകരണത്തോടെ എമിറേറ്റ്സ് ട്രാൻസ്പോർട്ട് വികസിപ്പിച്ചെടുത്ത്. ആറായിരത്തിലേറെ സ്കൂൾ ബസുകൾക്ക് ഗുണംചെയ്യുന്നതാണ് ആപ്ലിക്കേഷനെന്ന് എമിറേറ്റ്സ് ട്രാൻസ്പോർട്ട് ആക്ടിംഗ് സിഇഒ ഫര്യൽ തവക്കുൽ അറിയിച്ചു.
വീട്ടിൽനിന്ന് സ്കൂളിലേക്ക് പുറപ്പെടുന്പോഴും സ്കൂളിൽനിന്ന് തിരിച്ച് വീട്ടിലേക്കുമുള്ള വിദ്യാർഥികളുടെ സഞ്ചാരം മാതാപിതാക്കൾക്ക് ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ കഴിയും. ബസുകളുടെ സഞ്ചാരപഥം, ദിവസേനയുള്ള ട്രിപ്പുകൾ, ക്ലാസിൽ ഹാജരാകാത്ത കുട്ടികൾ, മറ്റു ബസുകളിലേക്ക് മാറിയ കുട്ടികൾ, അത്യാഹിത ഘട്ടങ്ങളിലെ മുന്നറിയിപ്പ് സന്ദേശങ്ങൾ മുതലായവയും ആപ്ലിക്കേഷനിൽ ലഭ്യമാകുമെന്നാണ് ഇതിന്റെ പ്രത്യേകത എന്നും അധികൃതർ വിശദീകരിച്ചു.
അനിൽ സി. ഇടിക്കുള
കുട്ടികളുടെ സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയുടെ വിവരങ്ങൾ മാതാപിതാക്കൾക്ക് അപ്പപ്പോൾ അറിയാനുള്ള സൗകര്യവുമായാണ് എമിറേറ്റ്സ് ട്രാൻസ്പോർട്ട് എത്തിയിരിക്കുന്നത്.
രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂൾ ബസ് സർവീസുകളെ സഹായിക്കുന്നതിന് ആവശ്യമായ ആപ്ലിക്കേഷനാണ് ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയുടെ സഹകരണത്തോടെ എമിറേറ്റ്സ് ട്രാൻസ്പോർട്ട് വികസിപ്പിച്ചെടുത്ത്. ആറായിരത്തിലേറെ സ്കൂൾ ബസുകൾക്ക് ഗുണംചെയ്യുന്നതാണ് ആപ്ലിക്കേഷനെന്ന് എമിറേറ്റ്സ് ട്രാൻസ്പോർട്ട് ആക്ടിംഗ് സിഇഒ ഫര്യൽ തവക്കുൽ അറിയിച്ചു.
വീട്ടിൽനിന്ന് സ്കൂളിലേക്ക് പുറപ്പെടുന്പോഴും സ്കൂളിൽനിന്ന് തിരിച്ച് വീട്ടിലേക്കുമുള്ള വിദ്യാർഥികളുടെ സഞ്ചാരം മാതാപിതാക്കൾക്ക് ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ കഴിയും. ബസുകളുടെ സഞ്ചാരപഥം, ദിവസേനയുള്ള ട്രിപ്പുകൾ, ക്ലാസിൽ ഹാജരാകാത്ത കുട്ടികൾ, മറ്റു ബസുകളിലേക്ക് മാറിയ കുട്ടികൾ, അത്യാഹിത ഘട്ടങ്ങളിലെ മുന്നറിയിപ്പ് സന്ദേശങ്ങൾ മുതലായവയും ആപ്ലിക്കേഷനിൽ ലഭ്യമാകുമെന്നാണ് ഇതിന്റെ പ്രത്യേകത എന്നും അധികൃതർ വിശദീകരിച്ചു.
അനിൽ സി. ഇടിക്കുള